Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വെല്ലസ്ലിയുടെ മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 08:07 pm IST
inSamskriti

മറുവശത്തേക്ക് തിരിയാം. കല്‍ക്കട്ടയില്‍ വെല്ലസ്ലിയായിരുന്നു ഗവര്‍ണര്‍ ജനറല്‍. പ്രസംഗവശാല്‍ അദ്ദേഹവും ഈസ്റ്റിന്ത്യാ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡും തമ്മില്‍ സാരമായ അഭിപ്രായ വ്യത്യാസമുണ്ടായി. അതൊരു പൊട്ടിത്തെറിയുടെ വക്കുവരെ എത്തി.

ബോര്‍ഡംഗങ്ങള്‍ യോഗം ചേര്‍ന്ന് വെല്ലസ്ലിയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു. അതുപ്രകാരം കല്‍പ്പന പുറപ്പെടുവിച്ചു. വെല്ലസ്ലിയുടെ അന്നത്തെ നില എന്തായിരുന്നെന്നോ? ഭാരതത്തില്‍ ഏതാണ്ടൊരു മുടിചൂടാമന്നനായി കഴിഞ്ഞിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ചൊല്‍പ്പടിയില്‍ അതി ഭീമമായ സൈന്യമുണ്ടായിരുന്നു.

ചതുരംഗക്കാരന്റെ വിരലിളക്കത്താല്‍ നീങ്ങുന്ന കരുക്കള്‍പോലെ അനുസരിക്കുന്ന രാജാക്കന്മാര്‍ വശത്തുണ്ടായിരുന്നു. തന്നെ അയച്ച കേന്ദ്രമാകട്ടെ പന്തീരായിരത്തില്‍പരം കി.മീറ്റര്‍ അകലെയായിരുന്നു. താനും അതും തമ്മില്‍ അഗാധങ്ങളായ വന്‍കടലുകളുടെ വിടവുണ്ടായിരുന്നു. ആവിയന്ത്രം കണ്ടുപിടിച്ചിട്ടില്ലാത്ത ആ കാലഘട്ടത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക് ഇവിടെ വന്നെത്താന്‍ ആറേഴുമാസം വേണ്ടിവരുമായിരുന്നു.

ഏതുസമയത്തും കാറ്റില്‍പെട്ടു മുങ്ങിപ്പോകാവുന്ന പാമരം ഘടിപ്പിച്ച മരക്കപ്പലുകളിലായിരുന്നു യാത്ര. സൂയസ്‌തോടു വെട്ടിക്കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഗവര്‍ണര്‍ ജനറല്‍ ‘വെല്ലസ്ലി സ്വരൂപം’ സ്ഥാപിക്കാന്‍ മുതിര്‍ന്നില്ല. അന്നത്തെ ഇന്ത്യന്‍ അന്തരീക്ഷത്തില്‍ അദ്ദേഹം അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആരും അതിശയിക്കില്ലായിരുന്നു.

നിശ്ചയമായും ഒത്താശയ്‌ക്ക് ആളെയും ഇഷ്ടപോലെ കിട്ടിയേനെ. പക്ഷെ വെല്ലസ്ലി സമഷ്ടി ധര്‍മത്തിന്റെ ഉപാസകനായിരുന്നു. അദ്ദേഹത്തിനുള്ളില്‍ സംഘബോധം ഓളം വെട്ടിയിരുന്നു അതുകൊണ്ട് അദ്ദേഹം എല്ലാ വിഷമവും കടിച്ചിറക്കി അത്യുന്നതമായ സ്ഥാനം രാജിവച്ച് നേരെ നാട്ടിലേക്ക് തിരിച്ചു…

ആലോചിച്ചുനോക്കുക. നമ്മെക്കുറിച്ച് നാം സാഭിമാനം പറഞ്ഞുപോന്ന ധാര്‍മികഗുണങ്ങള്‍ തന്നെയല്ലെ വെല്ലസ്ലിയുടെ പെരുമാറ്റത്തില്‍ നമുക്ക് കാണാന്‍ കഴിയുക? അതും സമഷ്ടിധര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍. വെല്ലസ്ലിയുടെ പെരുമാറ്റം കറയില്ലാത്ത അപരിഗ്രഹമല്ലാതെ മറ്റെന്താണ്? തന്റേതല്ലാത്തത് മോഹിക്കരുത്, അതാണല്ലോ അപരിഗ്രഹം. വെല്ലസ്ലി ചെയ്തതു ഇതുതന്നെയല്ലെ? അദ്ദേഹം കമ്പനിക്കുവേണ്ടത്ര ഉണ്ടാക്കിക്കൊടുത്തുവെങ്കിലും കമ്പനിയുടേതു മോഹിച്ചില്ല.

പരീക്ഷണഘട്ടം വന്നപ്പോള്‍പോലും സ്ഥാനമോഹാദി ദുര്‍ബലതകള്‍ക്ക് വശംവദനായി കമ്പനിയുടേതു സ്വന്തമാക്കിയില്ല. ഈ അപരിഗ്രഹം ഹോള്‍കര്‍ സിന്ധ്യാദികള്‍ക്കു അവകാശപ്പെടാന്‍ കഴിയുമോ?

കക്കാതിരിക്കാന്‍ അഥവാ അസ്‌തേയം ആണ് മറ്റൊരു ധാര്‍മ്മിക ഗുണം. ഇംഗ്ലീഷു കമ്പനിക്കാര്‍ ഇവിടെ രാജ്യം പിടിച്ചടക്കിക്കൊണ്ടിരുന്ന കാലത്ത് അവരുടെ സ്വന്തം നാട്ടില്‍ മോഷണമോ തടവോ ഇല്ലായിരുന്നു എന്നു വിചാരിക്കരുത്. അവിടെയും അതു നടപ്പുണ്ടായിരുന്നു. എന്നാല്‍ അവസരം കിട്ടിയാലും ആ ദുര്‍ഗുണം ഇവിടെ കമ്പനിയുടെ ആഭ്യന്തരകാര്യത്തില്‍ കടത്തിവിടരുത് എന്ന് അവരുടെ സംഘബോധം അവരെ ഉദ്‌ബോധിപ്പിച്ചു. അവര്‍ കമ്പനിക്കുവേണ്ടി കമ്പനിക്കു പുറത്തുള്ളവരോട് കളവുകാണിച്ചു. എന്നാല്‍ കമ്പനിക്കുള്ളില്‍ കളവുകാണിച്ചില്ല. ഇത് അസ്‌തേയമല്ലാതെ മറ്റെന്താണ്?

മാനാപമാനങ്ങളില്‍ ഇളകായ്‌ക എന്നതാണ് മറ്റൊരു ഗുണം. വൈയ്യക്തിക ജീവിതത്തില്‍ ഒരുപക്ഷെ വെല്ലസ്ലിയും മാനാപമാനങ്ങളുടെ നേര്‍ക്ക് തീക്ഷ്ണമായി പ്രതികരിച്ചേക്കാം. പക്ഷെ സമഷ്ടി ധര്‍മത്തിന്റെ ഉപാസകനായിരുന്ന അദ്ദേഹം സമാജത്തിന്റെ നേര്‍ക്ക് എങ്ങനെ പ്രതികരിച്ചു? കണ്‍മുന്നിലെ ലക്ഷ്യം മങ്ങിപ്പോകാന്‍ അനുവദിക്കാതെ മാനമായും മൗനമായും രാജിക്കത്ത് എഴുതിക്കൊടുത്തില്ലേ? യമനിയമങ്ങളുടെ ധര്‍മവൃത്തത്തില്‍ ഇതുംപെടുകയില്ലേ? സമഷ്ടിധര്‍മ പ്രചോദിതമായ ഇത്തരം പെരുമാറ്റവും പ്രതികരണവും കാരണം അവര്‍ സമഷ്ടിപരമായി വികസിച്ചു, അഭിവൃദ്ധിപ്പെട്ടു.

നമ്മുടെ വീക്ഷണമാകട്ടെ നേര്‍വിപരീതമായിരുന്നു. അതു തികച്ചും വൈയ്യക്തികമായിരുന്നു. പൊതുമുതല്‍ വെട്ടിക്കുന്നതും സര്‍ക്കാരിനെ പറ്റിക്കുന്നതും നമ്മള്‍ മോഷണത്തില്‍ പെടുത്തിയില്ല. വ്യക്തി എന്ന നിലയില്‍ അന്യന്റേത് അപഹരിക്കുന്നതുമാത്രം മോഷണമായി കരുതി. അതേ കഥ തന്നെ മറ്റു ഗുണങ്ങളുടേയും. തുറന്നുപറഞ്ഞാല്‍ നാം ഇക്കാലത്തുകണ്ട സത്യം, അസ്‌തേയം, അപരിഗ്രഹം, മാനാപമാനതുല്യത്വം, യമനിയമങ്ങള്‍ ഇത്യാദികളുടെ കേന്ദ്രബിന്ദു സ്വന്തം ഉപ്പൂറ്റിയും ജീവിതവൃത്തത്തിന്റെ വ്യാസം സ്വന്തം കാലടിയുമായിരുന്നു.

അങ്ങനെ നിന്നേടത്തു കറങ്ങി വരച്ച കൊച്ചുവട്ടമായിരുന്നു നമ്മുടെ ജീവിതത്തിന്റെ മൊത്തം നക്ഷത്രഫലം. അപൂര്‍ണവും വികലവുമായ ഈ അളവുകോല്‍വച്ചാണ് നാം ജയാപജയ ഹേതുക്കളെ അളന്നത്. തെറ്റു തത്വത്തിന്റേതായിരുന്നില്ല, അളവുകോലിന്റേതായിരുന്നു.

ധര്‍മം ഭൗതികവും ആത്മീയവുമായ മേല്‍ഗതി ഉറപ്പ് നല്‍കുന്ന ഒന്നാണ്. അതില്‍ ഭൗതികമായ പുരോഗതി ഭൗതികമായ വ്യവഹാരത്തിന്റെ അടിസ്ഥാനത്തിലെ നേടാന്‍ കഴിയൂ.

ഭൗതികമായ നിലവാരത്തില്‍ സമാജത്തിന് അവഗണിക്കാന്‍ വയ്യാത്ത പ്രാധാന്യമുണ്ട്. സമൂഹജീവിയായ മനുഷ്യന് സാമൂഹികമായി പെരുമാറുമ്പോള്‍ മാത്രമേ ശാശ്വതവും സന്തുലിതവുമായ ഭൗതികപുരോഗതി നേടാന്‍ കഴിയൂ. ഈ കടുത്ത സത്യം മനസ്സിലാക്കി നാം നമ്മുടെ പകല്‍ക്കിനാവില്‍ നിന്നു സ്വയം മോചനം നേടേണ്ടതുണ്ട്.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.