Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

‘ദ്വാരക’യിലൂടെ പുനര്‍ജീവിക്കുന്ന കലംകാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:38 pm IST
inLifestyle

                                                 അനിത റെഡ്ഡി

തുണിത്തരങ്ങളില്‍ വ്യത്യസ്തത തേടുന്ന ഏതൊരാളുടേയും ശ്രദ്ധ കവരാതെ പോവില്ല കലംകാരി വസ്ത്രങ്ങള്‍. പരുത്തിത്തുണികളില്‍ ചായക്കൂട്ടുകള്‍ കൊണ്ട് ആകര്‍ഷകമായ ഡിസൈനുകള്‍ തീര്‍ക്കുന്നതിനെയാണ് കലംകാരി എന്ന് പറയുന്നത്. പൂര്‍ണമായും കരവിരുത് പ്രകടമാകുന്നതാണ് ഓരോ കലംകാരി തുണിത്തരങ്ങളും. പേന, കൈതൊഴില്‍ വൈദഗ്ധ്യം എന്നര്‍ത്ഥം വരുന്ന രണ്ട് പേര്‍ഷ്യന്‍ വാക്കുകള്‍ കൂടിച്ചേര്‍ന്നാണ് കലംകാരി എന്ന വാക്കുണ്ടായിരിക്കുന്നത്.

ഭാരതത്തിന്റെ സംസ്‌കാരം ഇഴചേര്‍ത്താണ് ഓരോ കലംകാരി ഡിസൈനുകളും രൂപപ്പെടുത്തുന്നത്. പ്രകൃതിയില്‍ നിന്നുള്ള നിറങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ആന്ധ്രാപ്രദേശിലാണ് കലംകാരിയെന്ന കരകൗശല വിദ്യ രൂപംകൊണ്ടത്.

എന്നാല്‍ ഇന്ന് കലംകാരി വിദ്യ സംരക്ഷിക്കപ്പെടേണ്ട അവസ്ഥയിലെത്തിനില്‍ക്കുകയാണ്. ഈ ഉദ്യമം ഏറ്റെടുത്തിരിക്കുകയാണ് പത്മശ്രീ ജേതാവും കലംകാരി വിദ്യയില്‍ വിദഗ്ധയുമായ അനിത റെഡ്ഡി. ഇതിനായി 1999 ല്‍ രൂപം കൊടുത്തതാണ് ദ്വാരക(ഡെവലപ്‌മെന്റ് ഓഫ് വീവേഴ്‌സ് ആന്‍ഡ് റൂറല്‍ ആര്‍ട്ടിസന്‍സ് ഇന്‍ കലംകാരി) എന്ന എന്‍ജിഒ. കലംകാരി ചിത്രങ്ങള്‍ വരയ്‌ക്കുന്നവരെ ശാക്തീകരിക്കുക, കലംകാരിയ്‌ക്ക് പുനര്‍ജീവനം നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ സംഘടനയ്‌ക്ക് രൂപം കൊടുത്തത്.

               അനിത റെഡ്ഡി ദ്വാരകയിലെ അംഗങ്ങള്‍ക്കൊപ്പം

കലംകാരി ചിത്രപ്പണികളോട് അടങ്ങാത്ത ഭ്രമമാണ് തനിക്കെന്ന് അനിത പറയുന്നു. നൂറോളം സ്ത്രീകളാണ് സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. മനോഹരങ്ങളായ മരങ്ങളും മയിലുകളും ദേവതാരൂപങ്ങളുമൊക്കെ മൃദുവായ പരുത്തിത്തുണികളില്‍ ചായങ്ങള്‍ക്കൊണ്ട് ചിത്രീകരിക്കുകയാണവര്‍. അന്യം നിന്നുപോകുന്ന കലംകാരി വിദ്യയെ കുറിച്ച് ബെംഗളൂരു സ്വദേശിനിയായ അനിത അറിയുന്നത് ഒരു കലംകാരി കലാകാരനിലൂടെയാണ്. ആന്ധ്രയിലെ കാളഹസ്തിയില്‍ താമസിക്കുന്ന, കരകൗശലവിദ്യയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന ഇടിവിനെക്കുറിച്ച് അനിത കൂടുതല്‍ മനസ്സിലാക്കി. അച്ഛന്‍ ദ്വാരകാനാഥ് റെഡ്ഡിയുടെ പിന്തുണയും അനിതയ്‌ക്ക് ലഭിച്ചിരുന്നു. കൈത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ശാക്തീകരിക്കണമെന്ന് അനിത ഉറപ്പിച്ചു.

ദ്വാരകനാഥിന്റെ മേല്‍നോട്ടത്തില്‍, രമണമഹര്‍ഷിയോടുള്ള ആദരസൂചകമായി നടത്തപ്പെടുന്ന രമണാര്‍പ്പണം ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ പ്രാദേശിക കലാകാരന്മാരെ ഒരുമിച്ചുചേര്‍ത്ത് പരിശീലിപ്പിച്ചു. സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയത്. പരമ്പരാഗതമായി പുരുഷന്മാര്‍ മേല്‍ക്കോയ്‌മ നിലനിര്‍ത്തിയിരുന്ന തൊഴില്‍ മേഖലയായിരുന്നു ഇത്. അവിടെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിക്കാനായി എന്നതാണ് പ്രധാന നേട്ടമെന്ന് അനിത പറയുന്നു. അവര്‍ക്ക് സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കാന്‍ ഇതിലൂടെ സാധിച്ചു.

ശ്രീകലാഹസ്തി, മാച്ചിലിപട്‌നം എന്നിങ്ങനെ രണ്ട് ശൈലിയിലാണ് കലംകാരി വിദ്യകള്‍ നിലവിലുള്ളത്. ബ്ലോക് പ്രിന്റിങ് പാറ്റേണുകളാണ് സാധാരണയായി മാച്ചിലിപട്‌നം ശൈലിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. പുരാണകഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പരുത്തിത്തുണിയില്‍ ആലേഖനം ചെയ്യുന്നത് പേനയുപയോഗിച്ചാണ്. പ്രകൃതിദത്ത നിറങ്ങളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. എരുമപ്പാലില്‍ കാരക പൂവ് ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതത്തില്‍ പരുത്തിത്തുണി മുക്കിയശേഷം പിഴിഞ്ഞെടുക്കുന്നു. ചായക്കൂട്ടുകള്‍ തുണിയില്‍ വേഗത്തില്‍ പറ്റിപ്പിടിക്കുന്നതിനുവേണ്ടിയാണിത്.

                        കലംകാരി ബാഗ്‌

പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമുള്ള പ്രകൃതിദത്ത നിറങ്ങളാണ് ഉപയോഗിക്കുന്നത്. മഞ്ഞ നിറത്തിന് മാതളനാരങ്ങയും ചുവപ്പുനിറത്തിന് മഞ്ചെട്ടിയുമാണ് കലംകാരി തുണിത്തരങ്ങളില്‍ ഉപയോഗിക്കാറുള്ളത്. ചായക്കൂട്ടുകള്‍ തുണിയില്‍ പിടിക്കുന്നതിന് ആലമാണ് ഉപയോഗിക്കുന്നത്. അതിന് ശേഷം ഒഴുക്കുള്ള വെള്ളത്തില്‍ കഴുകിയെടുക്കുന്ന തുണി നല്ല സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കും. തുടര്‍ന്ന് വലിയ പാത്രത്തില്‍ വെള്ളം ചൂടാക്കി തുണി അതിലിട്ട് പുഴുങ്ങിയെടുക്കും. ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ തുടര്‍ന്നും തുണി കഴുകിയശേഷം വെയിലത്തിട്ട് ഉണക്കും. അത്രമാത്രം കഠിനാധ്വാനത്തിന് ശേഷമാണ് ഓരോ കലംകാരി തുണിത്തരങ്ങളും വിപണിയിലെത്തുന്നതെന്ന് അനിത പറയുന്നു.

ബെംഗളൂരു, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ ദ്വാരകയ്‌ക്ക് സ്റ്റോറുകളുണ്ട്. സാമൂഹ്യരംഗത്ത് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2011 ലാണ് അനിത പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായത്. തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി അസോസിയേഷന്‍ ഓഫ് വോളണ്ടറി ആക്ഷന്‍ ആന്‍ഡ് സര്‍വീസസ് എന്ന സംഘടനയ്‌ക്കും അനിത രൂപം നല്‍കിയിട്ടുണ്ട്. കര്‍ണാടകമുഖ്യമന്ത്രിയായിരുന്ന കെ. സി. റെഡ്ഡിയുടെ മകന്‍ പ്രതാപ് റെഡ്ഡിയാണ് ഭര്‍ത്താവ്. പൂജ, സിദ്ധാര്‍ഥ്, റാം എന്നിവരാണ് മക്കള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.