Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചുമര്‍ ചിത്രകലയിലെ വത്സല സ്പര്‍ശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:28 pm IST
in Lifestyle

                                    ചിത്ര രചനയ്‌ക്കിടെ വത്സലാദേവി

ചുവര്‍ ചിത്രകലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ചിത്രകാരിയാണ് വത്സലാദേവി. ഭര്‍ത്താവിന്റെ വേര്‍പാടില്‍ മാനസികമായി തളര്‍ന്ന വത്സലാദേവി തന്റെ ദുഃഖങ്ങള്‍ മറന്നതും ചിത്രകലയിലൂടെ. മുത്തച്ഛനില്‍നിന്ന് പകര്‍ന്നുകിട്ടിയ കലാപാരമ്പര്യം ഒറ്റപ്പെടലില്‍ തുണയായത് നിമിത്തം മാത്രം. പ്രീഡിഗ്രിക്കുശേഷം മാവേലിക്കര രവിവര്‍മ്മ ലളിതകലാ അക്കാദമിയില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷം ഇടപ്പോണ്‍ ഹൈസ്‌കൂളില്‍ ചിത്രകലാ അദ്ധ്യാപികയായി.

പിന്നീട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ നൂറനാട് മറുതവിള പുത്തന്‍വീട്ടില്‍ ജയചന്ദ്രന്‍ നായരുടെ ഭാര്യയായി ഓണാട്ടുകരയിലെ നൂറനാട് എന്ന ഗ്രാമത്തില്‍ എത്തി. വിവാഹത്തിനുശേഷം ചിത്രകലയില്‍ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവായിരുന്നു. 2008ല്‍ ഭര്‍ത്താവിന്റെ വേര്‍പാടില്‍ മനസ്സ് കലുഷിതമായ വേളയില്‍ കൂട്ടായെത്തിയതും ചിത്രകലതന്നെ.

                                               ശ്രീരാമപട്ടാഭിഷേകം

സന്ന്യാസം സ്വീകരിച്ച മുത്തച്ഛന്‍ കളിമണ്ണില്‍ ദേവീവിഗ്രഹവും അറന്തല്‍ ആഞ്ഞിലിയുടെ തോല്‍ തല്ലിയെടുത്ത് മരവുരി ഉണ്ടാക്കി അതില്‍ ഭദ്രകാളി രൂപം ഉണ്ടാക്കുന്നത് കണ്ടുനിന്ന ഒരു ബാലിക പിന്നീട് ആ കലയിലൂടെ ജീവിതത്തിന്റെ വൈതരണികള്‍ മറികടന്നത് യാദൃച്ഛികം. മുത്തച്ഛന്റെ കലാപാരമ്പര്യം കണ്ടുവളര്‍ന്നതുകൊണ്ട് ചെറുപ്രായത്തില്‍തന്നെ കുഞ്ഞുപ്രതിമകള്‍ ഉണ്ടാക്കുകയും ചിത്രങ്ങള്‍ വരയ്‌ക്കുകയും ചെയ്തിരുന്നു. സന്ന്യാസിയായ മുത്തച്ഛന്‍ നാരായണക്കുറുപ്പ് (സ്വാമി വല്‍ക്കലാനന്ദ) ഒരിക്കല്‍ പൂര്‍വ്വാശ്രമത്തില്‍ എത്തിയപ്പോള്‍ ചെറുമകളുടെ അഭിരുചി തിരിച്ചറിയുകയും തന്റെ രേഖാചിത്രം വരയ്‌ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മുത്തച്ഛന്റെ ചിത്രം കണ്ട് കുടുംബാംഗങ്ങള്‍ പിന്നീട് ചിത്രകലയില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കി.

പത്തനംതിട്ട ജില്ലയില്‍ ആയ്‌ക്കാട് എന്ന ഗ്രാമത്തില്‍ അദ്ധ്യാപക ദമ്പതികളായ ഗോപാലന്‍നായരുടെയും ഭാര്‍ഗ്ഗവിയമ്മയുടെയും ഇളയമകള്‍ വത്സലാദേവി ഇന്ന് വരകളുടെയും ചിത്രങ്ങളുടെയും ലോകത്ത് തന്റേതായ സംഭാവന നല്‍കുകയാണ്. ചുവര്‍ചിത്രകല, ഗ്ലാസ് പെയിന്റ്, എണ്ണച്ഛായ, ബാംമ്പൂ ഡിസൈന്‍ തുടങ്ങി വരയുടെ വിവിധ മേഖലകളില്‍ വത്സലാദേവി തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം വസന്താ നായരുടെ ശിക്ഷണത്തിലാണ് ചുവര്‍ചിത്രകല അഭ്യസിച്ചത്. പുരുഷാധിപത്യം നിലനില്‍ക്കുന്ന ചുവര്‍ചിത്രകലയില്‍ വത്സലയുടെ ചിത്രങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. അതുകൊണ്ടുതന്നെ വത്സയുടെ ചിത്രങ്ങള്‍ കാണുവാനും വാങ്ങുവാനും നിരവധി ആളുകളാണ് എത്തുന്നത്.

സാരികളില്‍ ചുവര്‍ചിത്ര ഡിസൈനുകള്‍ വരച്ചുകൊണ്ട് പുതിയ ഒരു ഫാഷന്‍തരംഗത്തിന് തുടക്കമിട്ടതും ഈ അദ്ധ്യാപികയായിരുന്നു. ഈ കാലയളവില്‍ നേടിയ ആദരവുകളും പ്രോത്സാഹനങ്ങളും ശിഷ്യസമ്പത്തും അനവധിയാണ്. ആലപ്പുഴ നൂറനാട് കേന്ദ്രീകരിച്ച് വനിതകള്‍ക്കായി ചിത്രമാല ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് അക്കാദമിയും മ്യൂറല്‍ ആര്‍ട്ട് ഗാലറിയും വത്സല ടീച്ചര്‍ നടത്തിവരുന്നു.

നിരവധി കുട്ടികളാണ് വത്സല ടീച്ചറുടെ കീഴില്‍ ചിത്രകല പഠിക്കാനെത്തുന്നത്. മക്കളായ മഞ്ജു ശ്രീജയനും മനീഷ് ജയചന്ദ്രനും അമ്മയ്‌ക്ക് പ്രോത്സാഹനം നല്‍കി കൂടെയുണ്ട്. നിരവധി പുരസ്‌കാരങ്ങളും അനുമോദനങ്ങളും കരസ്ഥമാക്കിയ വത്സല ടീച്ചര്‍ തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രപ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.