Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിഞ്ഞുവീഴുന്ന പൊയ്‌മുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 02:14 pm IST
in Vicharam

കേരളത്തിലെ കോണ്‍ഗ്രസിന് നാഥനില്ലാത്ത അവസ്ഥയായിരിക്കുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ ഭാഗംതന്നെയാണ് കേരളത്തിലുണ്ടാകുന്ന സംഭവവികാസങ്ങളും. അപ്രതീക്ഷിതമായിരുന്നു കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള വി.എം. സുധീരന്റെ രാജിയെങ്കിലും കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കിന്റെ തുടര്‍ച്ചയായാണ് അത് സംഭവിച്ചത്. ഗ്രൂപ്പുകള്‍ക്കുപരിയായി കോണ്‍ഗ്രസിനെ നയിക്കാനുള്ള ആദര്‍ശ നേതൃത്വമെന്നായിരുന്നു സുധീരനെ നിയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നത്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിര്‍ദ്ദേശങ്ങളെ മറികടന്ന് ഹൈക്കമാന്റിന്റെ തീരുമാനമായിരുന്നു സുധീരന്റെ നിയോഗം.

ഗ്രൂപ്പുകള്‍ക്കുപരിയായ കോണ്‍ഗ്രസല്ല ഗ്രൂപ്പ് വഴക്കില്‍ തകരുന്ന കോണ്‍ഗ്രസിനെയാണ് സുധീരന്റെ കാലത്ത് കണ്ടത്. സുധീരന്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടി തന്റെ നിലപാട് അന്നേ പ്രഖ്യാപിച്ചിരുന്നു. സ്ഥാനമേറ്റെടുത്തതിനുശേഷം ഉണ്ടായ തെരഞ്ഞെടുപ്പ് തിരിച്ചടികള്‍, അന്നത്തെ യുഡിഎഫ് ഭരണവുമായുണ്ടായ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ എന്നിവ സുധീരന്റെ നേതൃത്വശേഷിയെ ചോദ്യംചെയ്യുന്നതായിരുന്നു.

മന്ത്രിസഭയിലെ അംഗങ്ങള്‍ കെപിസിസി നേതൃത്വത്തെ പരസ്യമായി ധിക്കരിക്കുന്നതും അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ വിഴുപ്പലക്കുന്നതും തുടര്‍ച്ചയായി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നതിന് മുമ്പുള്ള സുധീരന്റെ ആദര്‍ശ പരിവേഷം പൊയ്‌മുഖമാണെന്ന് തിരിച്ചറിയാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. ഗ്രൂപ്പുകളെ സംയോജിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, സുധീരന്റെ പേരില്‍ പുതിയ ഗ്രൂപ്പ് ഉടലെടുക്കുന്നതിനാണ് കോണ്‍ഗ്രസ് രാഷ്‌ട്രീയം സാക്ഷിയായത്. കെപിസിസി പ്രസിഡന്റിനെതിരെ കോണ്‍ഗ്രസിലെ പ്രമുഖ ഗ്രൂപ്പുകള്‍ നിലകൊണ്ടതും കോണ്‍ഗ്രസിന്റെ തളര്‍ച്ചയെ അതിവേഗത്തിലാക്കി.

മദ്യനിരോധന പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്ന് പൊരുതിയിരുന്ന പാരമ്പര്യം അവകാശപ്പെട്ട നേതാവ് കെപിസിസി പ്രസിഡന്റായിരിക്കുമ്പോഴാണ് മദ്യക്കച്ചവടം അതിന്റെ എല്ലാ വൃത്തികേടുകളുമായി കേരളത്തില്‍ പൊടിപൊടിച്ചത്. ബാര്‍കോഴ യുഡിഎഫിന്റെ തകര്‍ച്ചയെ വേഗത്തിലാക്കിയെങ്കില്‍ മദ്യത്തിന്റെ പേരില്‍ നടന്ന പരസ്യമായ കച്ചവടത്തെ പ്രതിരോധിക്കാന്‍പോലും കഴിയാത്ത നിസ്സംഗനും നിഷ്‌ക്രിയനുമായ നേതാവായി സുധീരന്‍ മാറുകയായിരുന്നു. അധികാര രാഷ്‌ട്രീയത്തിനെതിരായി ആദര്‍ശരാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന നേതാവെന്ന പരിവേഷം പൊള്ളയാണെന്ന് തെളിയാന്‍ ഏറെക്കാലം വേണ്ടിവന്നില്ല.

മന്ത്രിയും എംപിയും സ്പീക്കറും ആയ സുധീരന്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ എക്കാലത്തും ഉണ്ടായിരുന്നു എന്നുള്ളത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കിടയിലെ അടക്കം പറച്ചിലായിരുന്നു. കോണ്‍ഗ്രസിന്റെ പരാജയം, ദയനീയമായ തകര്‍ച്ച എത്രത്തോളമായിരിക്കുമെന്ന് മുന്‍കൂട്ടി അറിയാന്‍ സുധീരന് കഴിയുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ മിടുക്ക്. പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ പരാജയപ്പെടുന്ന നേതാവായി അറിയപ്പെടാനാഗ്രഹമില്ലാത്തതുകൊണ്ട് സുധീരന്‍ സ്വയം സ്ഥാനമൊഴിയുകയായിരുന്നു. മഹാത്യാഗത്തിന്റെ പരിവേഷം നിലനിര്‍ത്തി പടിയിറങ്ങാനാണ് സുധീരന്‍ ആഗ്രഹിച്ചെങ്കിലും അതൊരു അടവുനയമാണെന്ന് ജനങ്ങള്‍ വളരെവേഗം തിരിച്ചറിഞ്ഞു.

ഹെക്കമാന്റിന്റെ ആജ്ഞകള്‍ക്കനുസരിച്ചാണ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പുതിയ നേതാക്കന്മാര്‍ അവരോധിക്കപ്പെടുകയും സ്ഥാനത്തുനിന്ന് മാറ്റപ്പെടുകയും ചെയ്യുന്നത്. ജനാധിപത്യപരമായ സംഘടനാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ അന്യംനിന്നുപോയ പാരമ്പര്യമായിരിക്കുന്നു. 14 ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചതിലും ഈ നാമനിര്‍ദ്ദേശ പാരമ്പര്യം തന്നെയാണ് സുധീരനും നിലനിര്‍ത്തിയത്. ഗ്രൂപ്പുകള്‍ക്ക് വേണ്ടി ജില്ലാനേതൃത്വങ്ങളെ വീതംവച്ചതിലൂടെ തന്നില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന അടയാളമാണ് സുധീരന്‍ കാണിച്ചത്. അണികളും അടിത്തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനവും എന്നേ നഷ്ടമായ കോണ്‍ഗ്രസിന്റെ രൂപം മാത്രമാണ് അല്‍പമെങ്കിലും ബാക്കിയായി നില്‍ക്കുന്നത്.

ഇത് മനസ്സിലാക്കിയുള്ള മുന്‍കരുതലാണ് സുധീരന്‍ കൈക്കൊണ്ടത്. രാജിവെച്ചതിനുശേഷം നടത്തിയ ആദ്യപ്രസ്താവനയിലും ഈ മനോഭാവം തന്നെയാണ് നിഴലിക്കുന്നത്. തന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരിട്ട തെരഞ്ഞെടുപ്പുകളിലേറ്റ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം സുധീരന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഉള്ളുപൊള്ളയായ ഒരു സംഘടനയുടെ അധിപനായിരിക്കുന്നതിനേക്കാള്‍ ഭേദം രാജിവെച്ചൊഴിയുകയാണെന്ന് തീരുമാനിച്ചതില്‍ അദ്ദേഹത്തെ കുറ്റംപറയാനാവില്ല. അനാരോഗ്യമാണ് കാരണമെങ്കില്‍ ദേശീയ പ്രസിഡന്റ് എന്നേ രാജിവെക്കേണ്ടതാണല്ലോ.

ഒരു നേതാവിനും രക്ഷിക്കാന്‍ സാധിക്കാത്ത തരത്തില്‍ കോണ്‍ഗ്രസ് അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്കുള്ള പാതയിലാണ്. പ്രത്യയശാസ്ത്രം ഉപേക്ഷിക്കുകയും പാരമ്പര്യത്തെ തള്ളിപ്പറയുകയും ജനാധിപത്യപരമായ രാഷ്‌ട്രീയ പ്രവര്‍ത്തനം ഒരു കുടുംബത്തിന്റെ കാല്‍ച്ചുവട്ടില്‍ അടിയറവെക്കുകയും ചെയ്ത പാര്‍ട്ടിക്ക് ഒരാള്‍ക്കൂട്ടത്തിന്റെ സംഘടനാബലം പോലും പ്രതീക്ഷിക്കാന്‍ അര്‍ഹതയില്ല. ഇതിന്റെ ലക്ഷണങ്ങളാണ് കോണ്‍ഗ്രസിനേല്‍ക്കുന്ന പരാജയങ്ങളും രാജികളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

Kerala

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.