Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരിക്കേണ്ടത് ഏറ്റവും വലിയ ഒറ്റക്കക്ഷിയോ വലിയ മുന്നണിയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:30 am IST
in Vicharam

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാതികള്‍ ഒരല്‍പ്പം കടന്നതാണ്. ഗോവയിലെ ജനവിധിയെ ബിജെപി മോഷ്ടിച്ചെന്നാണ് അവരുടെ ആരോപണം. സുപ്രീംകോടതിയുടെ മുന്നില്‍ പരാതിയുമായി പോയി പരാജയപ്പെട്ടു. ലോക്‌സഭയിലും വിഷയം ഉന്നയിക്കാനുള്ള ശ്രമം നടത്തുന്നു. എന്താണ് യാഥാര്‍ത്ഥ്യം?

ഗോവയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയാണ് ഉണ്ടായത്. ഗോവയില്‍ തൂക്കുനിയമസഭ നിലവില്‍ വന്നു. തൂക്ക് നിയമസഭ സംജാതമായതോടെ തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യങ്ങള്‍ തീര്‍ച്ചയായും രൂപീകരിക്കേണ്ടിവരുമെന്നുറപ്പാണ്.

ശക്തമായ സഖ്യമുണ്ടാക്കിയ ബിജെപി 40 അംഗ നിയമസഭയിലെ 21 എംഎല്‍എമാരെ ഗവര്‍ണ്ണറുടെ മുന്നില്‍ ഹാജരാക്കുകയും ചെയ്തു. എല്ലാ എംഎല്‍എമാരെയും വ്യക്തിപരമായി ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. എല്ലാവരും പിന്തുണക്കത്തും ഗവര്‍ണ്ണര്‍ക്ക് കൈമാറി.

എന്നാല്‍ ഇത്രദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കോണ്‍ഗ്രസിന് 17 എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്. ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ച് നാല്‍പ്പതില്‍ 21 എംഎല്‍എമാരുടെ പിന്തുണയുള്ള മനോഹര്‍ പരീക്കറിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ്. പരീക്കറിനെ ക്ഷണിച്ച നടപടി ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

21 എംഎല്‍എമാരുടെ പിന്തുണയുള്ള മനോഹര്‍ പരീക്കറുള്ളപ്പോള്‍ വെറും 17 പേരുടെ പിന്തുണയുള്ള കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചില മുന്‍ തീരുമാനങ്ങളും നടപടികളും ഇവയാണ്.

2005ല്‍ 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ 30 പേരുമായി ബിജെപി മുന്നിലെത്തി. എന്നാല്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഷിബു സോറന്‍ ജെഎംഎമ്മിന്റെ 17 പേര്‍ക്ക് പുറമേ മറ്റു കക്ഷികളെക്കൂടി ചേര്‍ത്ത് അവകാശവാദമുന്നയിക്കുകയും ഗവര്‍ണ്ണര്‍ സോറനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ജെഎംഎം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ഝാര്‍ഖണ്ഡ് ഭരിച്ചു.

2002ല്‍ ജമ്മു കശ്മീരില്‍ 28 എംഎല്‍എമാരുമായി നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ കക്ഷിയായി. എന്നാല്‍ പിഡിപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യത്തെയാണ് ഗവര്‍ണ്ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. പിഡിപിക്ക് 15, കോണ്‍ഗ്രസിന് 21 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഏറ്റവും വലിയ കക്ഷിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കാതെ വന്നു.

2013ല്‍ 31 സീറ്റുകളുമായി ദല്‍ഹിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയായിരുന്നു. എന്നാല്‍ 28 എംഎല്‍എമാരുള്ള ആംആദ്മി പാര്‍ട്ടി അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി ഭരിച്ചു.

ഇതുതന്നെയാണ് 1952ല്‍ മദ്രാസിലും 1967ല്‍ രാജസ്ഥാനിലും 1982ല്‍ ഹരിയാനയിലും സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണ്ണര്‍മാര്‍ സ്വീകരിച്ച നടപടിക്രമം.

ഏറ്റവും വലിയ ഒറ്റക്കക്ഷിയും ഭൂരിപക്ഷമുള്ള സഖ്യകക്ഷികളും തമ്മിലുള്ള തര്‍ക്കത്തിന് മുന്‍ രാഷ്‌ട്രപതി കെ. ആര്‍ നാരായണന്‍ 1998ല്‍ സ്വീകരിച്ച തീരുമാനമാണ് ശരിയായ ഉദാഹരണം. വാജ്‌പേയിയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചുകൊണ്ട് കെ. ആര്‍ നാരായണന്‍ പറഞ്ഞത് ഇപ്രകാരമാണ്.”ഒരു പാര്‍ട്ടിക്കും സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഏറ്റവും വലിയ പാര്‍ട്ടിക്കോ ഏറ്റവും വലിയ സഖ്യത്തിനോ പ്രധാനമന്ത്രി പദം ഏറ്റെടുത്ത് നിശ്ചിത തീയതിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാവുന്നതാണ്. എന്നാല്‍ ആരെ വിളിക്കണമെന്നതില്‍ പ്രത്യേക ചട്ടങ്ങളൊന്നുമില്ല. ഭൂരിപക്ഷ പിന്തുണ ആര്‍ക്കുണ്ടെന്ന് ബോധ്യപ്പെടുന്നുവോ അവരെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാന്‍ രാഷ്‌ട്രപതിക്ക് അധികാരമുണ്ട്.”

ഗോവയിലെ ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ ഒരൊറ്റ അവകാശവാദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 40പേരില്‍ 21 പേരുടെ പിന്തുണയുമായി ചെന്ന മനോഹര്‍ പരീഖറിന്റേത് മാത്രം. 17 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയോ നേതാവിനെ തെരഞ്ഞെടുക്കുകയോ പോലും ചെയ്തില്ല. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കുകയെന്ന് മനസ്സിലാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.