Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജന്മരഹസ്യങ്ങളിലേക്ക് വീഴുന്ന ചില വെളിച്ചങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 08:18 pm IST
in Samskriti

കഴിഞ്ഞ തവണ ഈ പംക്തിയില്‍ എഴുതിയത് ജീവനു താഴ്ച വരാവുന്ന ഒരു വഴിയെ പറ്റി ഗുരു പറഞ്ഞതിനെക്കുറിച്ചായിരുന്നു. അതുവായിച്ച ഒരാള്‍ എന്നെ ഫോണില്‍ വിളിച്ച് സംശയം ചോദിച്ചു. ഒരു ക്ഷേത്രത്തില്‍ പൂജാദികാര്യങ്ങളില്‍ സഹായിക്കുന്ന തനിക്ക് ദക്ഷിണയായി ആളുകള്‍ നല്‍കുന്ന പണം സ്വീകരിക്കുന്നത് കുഴപ്പമാണോ എന്നതായിരുന്നു ചോദ്യം. ആ കീഴ്വഴക്കം ദേവസ്വത്തിന്റെ അപഹരണമോ ദുരുപയോഗമോ അല്ലല്ലോ. രഹസ്യമായ ഏര്‍പ്പാടുമല്ല. ചോദിച്ചുവാങ്ങുന്നതുമല്ല. ആളുകള്‍ മനസ്സോടെ കൊടുക്കുന്നതല്ലേ. ഈ വിഷയത്തില്‍ അല്‍പം കൂടി എഴുതാന്‍ ഈ സംഭാഷണം എന്നെ പ്രേരിപ്പിക്കുന്നു.

നമ്മള്‍, പലതരത്തിലുള്ള തിര്യക്ക് ജന്മങ്ങള്‍ കടന്ന് മനുഷ്യജന്മത്തില്‍ എത്തിനില്‍ക്കുന്നവരാണ്എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഗുരുതരമായ വീഴ്ചകളാണ് ഒരാളെ മനുഷ്യാവസ്ഥയില്‍ നിന്ന് തിര്യക്കിന്റെ തലത്തിലേക്ക് താഴ്തുന്നത്. തീര്‍ത്ഥങ്കരപ്പാപികളായി അധഃപതിക്കുന്നത് വീഴ്ചകളില്‍ ഒന്നു മാത്രം. തീര്‍ത്ഥങ്ങളില്‍ അഥവാ പുണ്യസ്ഥാനങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ ശതമാനം ആള്‍ക്കാരെ ബാധിക്കുന്ന (അത്പൊതുസമൂഹത്തെ സ്വാധീനിക്കുന്നു എന്ന് മറക്കുന്നില്ല) വിഷയം.

ഏതുരംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തികളിലും ഗുരുതരമായ വീഴ്ചകള്‍ വന്നേക്കാം.

ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലെ ഒരു സംഭവം വായിച്ചതോര്‍ക്കുന്നു. സ്വാമി രണ്ടുമൂന്ന് അനുചരന്മാരോടൊത്ത് എവിടേക്കോ കാല്‍നടയായി പോവുകയായിരുന്നു. എതിര്‍ ദിശയില്‍ നിന്ന് നല്ല ഭാരവുമായി വന്ന ഒരു കാളവണ്ടി ശ്രീനാരായണന്റെ സമീപം നിന്നു. കാളകള്‍ നിന്നതായിരുന്നു. അവയുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ച്ചാലുകള്‍ ഒലിച്ചിറങ്ങിയിരുന്നു. വണ്ടിക്കാരന്‍ ചാട്ട വീശി അടിച്ചപ്പോള്‍ ഗുരു വിലക്കി. എന്നിട്ട് അടുത്തൊരു കടയില്‍ നിന്ന് പഴം വാങ്ങിപ്പിച്ച് കാളകള്‍ക്ക് കൊടുത്തു. ഗുരുവിന്റെ കയ്യില്‍ നിന്ന് പഴം കഴിച്ച് കാളകള്‍ നടത്തം തുടരുകയും ചെയ്തു.

കൗതുകം പൂണ്ട കൂടെയുള്ളവരോട് ഗുരു പറഞ്ഞു, ആ കാളകള്‍ കഴിഞ്ഞ ജന്മത്തില്‍ മനുഷ്യരെ കഠിനമായി ഉപദ്രവിക്കുന്ന തരത്തില്‍ നീതിയില്ലാത്ത വിധികള്‍ പ്രസ്താവിച്ച ന്യായാധിപന്മാരായിരുന്നു എന്ന്. ഉള്‍പ്രേരണ കൊണ്ട് അവ ഗുരുവിനു സമീപം നിന്നുപോയതാണ്. ഗുരുവിന് അവരുടെ അവസ്ഥയില്‍ കാരുണ്യം തോന്നി, പ്രസാദം കൊടുത്തു. ഏതൊക്കെ പ്രവൃത്തികള്‍ എന്തൊക്കെ സംഭവിക്കാനിടയാക്കുന്നു എന്ന് അറിയാന്‍ പൊതുവെ നമുക്ക് കഴിയില്ല. ആവശ്യം വരികയാണെങ്കില്‍ ജ്ഞാനികള്‍ക്ക് ഈശ്വരന്‍ അത്തരത്തില്‍ കാണാനുള്ള അറിവിന്റെ കണ്ണുകള്‍ കൊടുക്കുന്നു.

ഗുരുവിന്റെ (നവജ്യോതി ശ്രീ കരുണാകരഗുരു) മുറ്റത്ത് ഒരു പ്ലാവുണ്ടായിരുന്നു. ഞാന്‍ ആശ്രമത്തില്‍ വരുന്നതിനു മുന്‍പു തന്നെ ഗുരുവിനെക്കുറിച്ചു പറഞ്ഞുതന്ന വ്യക്തി, സന്ദര്‍ഭവശാല്‍ ഈ മരത്തെക്കുറിച്ച് പറഞ്ഞിരുന്നു. കൊടിയ വേനലിലും അതിന്റെ ശാഖകളില്‍ നിന്ന് നീര്‍ത്തുള്ളികള്‍ ഇറ്റു വീഴുമായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഗുരു തന്റെ ‘ദര്‍ശനമുള്ള’ ശിഷ്യരെക്കൊണ്ട് ഇതിന്റെ കാരണം ചിന്തിച്ചറിയാന്‍ നിര്‍ദ്ദേശിച്ചു. (ഗുരുവിനോട് അടുത്തവരില്‍ മിക്കപേര്‍ക്കും ജാഗ്രത്തിലോ സ്വപ്‌നത്തിലോ സുഷുപ്തിയിലോ ഒക്കെ എന്തെങ്കിലും അവരവരുടെ ജീവനുതകുന്ന കാര്യങ്ങള്‍ കിട്ടും. എന്നാല്‍ സ്വന്തം കാര്യങ്ങള്‍ക്കപ്പുറത്ത് ചിന്തിച്ചറിയത്തക്ക വിധം ‘ദര്‍ശനം’ ഉള്ളവരായി ചില ശിഷ്യരെ ഗുരു വളര്‍ത്തിയെടുത്തിരുന്നു. ഏതുകാര്യവും ദര്‍ശനമുള്ള ശിഷ്യരെക്കൊണ്ട് ‘നോക്കാന്‍’ പറയും.)

അവര്‍ക്ക് ധ്യാനത്തില്‍ വെളിപ്പെട്ടുകിട്ടിയത് പ്ലാവ് കഴിഞ്ഞ ജന്മത്തില്‍ ഗുരുവിന്റെ ശിഷ്യനായിരുന്നു എന്നാണ്. ഏതോ തെറ്റുപറ്റി സസ്യജന്മത്തിലേക്ക് പുറകോട്ടു വന്നതാണ്. പ്രവര്‍ത്തനശേഷിയില്ലാതെ ഗുരുവിനു വേണ്ടി ഒന്നും ചെയ്യാനാവാതെ വന്നതില്‍ ഖേദിച്ച് കരയുകയായിരുന്നു ആ ജീവന്‍. എന്റെ ദേഹത്തും എപ്പോഴൊക്കെയോ ആ പ്ലാവിന്റെ നീര്‍ത്തുള്ളികള്‍ വീണിട്ടുണ്ട്. അത് ഇന്ന് ഇല്ല. എങ്കിലും ഒട്ടൊരു വിസ്മയത്തോടെ ഞാന്‍ ആ ധന്യവൃക്ഷത്തെ ഓര്‍ക്കാറുണ്ട്. ഓടിനടന്ന് പ്രവര്‍ത്തിക്കാന്‍ അതിനു കഴിഞ്ഞില്ല. പക്ഷെ ഒരുപാടൊരുപാടു തവണ അതിന്റെ കീഴില്‍ ഗുരു നിന്നും ഇരുന്നും ആളുകളോട് സംവദിച്ചിട്ടുണ്ട്. അതായത്, പ്ലാവില്‍ നിന്ന് സേവനം സ്വീകരിക്കയും അതിനു സത്സംഗമൊരുക്കുകയും ചെയ്തിരുന്നു ഗുരു.

നമ്മള്‍ ചെയ്തതും പറഞ്ഞതുമൊക്കെ ഫോട്ടോസ്റ്റാറ്റ് എടുത്ത പോലെ പ്രകൃതിയില്‍ പതിഞ്ഞുകിടക്കും എന്ന് ഗുരു പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് കമ്പ്യൂട്ടറില്‍ സ്‌കാനര്‍ വന്നിട്ടില്ല. എത്ര കണിശമാണ് പ്രകൃതിയെന്ന് നമ്മെ ധരിപ്പിക്കാന്‍ ഗുരു ഇന്നാണ് ശ്രമിക്കുന്നതെങ്കില്‍ പ്രകൃതി എല്ലാം സ്‌കാന്‍ ചെയ്ത് പ്രോസെസ്സ് ചെയ്ത് ഇടുമെന്നയിരിക്കും ഒരു പക്ഷെ പറയുക.

പ്രകൃതി ഒരു ‘സൂപ്പര്‍ കമ്പ്യൂട്ടര്‍’ എന്നപോലെ എല്ലാമെല്ലാം ‘സ്‌കാന്‍’ ചെയ്തിടുന്നു. പ്രകൃതിയുടെ സംവിധാനത്തില്‍ നമ്മള്‍ക്ക് പിടികിട്ടാത്ത ഏതൊക്കെയോ പ്രക്രിയകളിലൂടെ ഒരു ജന്മത്തില്‍ നമ്മള്‍ ചെയ്തതിന്റെ ഫലം അനുഭവിക്കാന്‍ നാം വീണ്ടും ജനിക്കുന്നു. ഈ ചക്രത്തില്‍ നിന്ന് മോചിതരാവും വരെ അങ്ങനെ തുടരുന്നു. പാപങ്ങള്‍ ഒഴിവാക്കി ഒഴിവാക്കി, പുണ്യം ചവിട്ടുപടിയാക്കി, പാപപുണ്യങ്ങള്‍ക്കപ്പുറത്തേക്ക് ജീവന്‍ കടക്കണമെന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്.

കാലം പൗരാണികമോ ആധുനികമോ ഉത്തരാധുനികമോ ആധുനികോത്തരമോ ഏതുമാകട്ടെ ഭൂഗുരുത്വം മാറാത്തതുപോലെ മാറാതെ നില്‍ക്കുന്ന ഒരു പ്രകൃതിതത്ത്വമാണ് കര്‍മ്മഗതിക്കനുസരിച്ച് ജന്മങ്ങളാവര്‍ത്തിക്കുന്നത്. കുമാരനാശാന്‍ വീണപൂവില്‍ ഈ തത്ത്വം ആവിഷ്‌കരിച്ചിട്ടുണ്ട് ഇങ്ങനെ: ‘ഉല്‍പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍. . . . ‘ ഗുരു ഈ വരി പലപ്പോഴും എടുത്തുപറയുമായിരുന്നു.

9961059304

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.