Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സക്കറിയയുടെ നാവ് ഇനിയും പാട്ടത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 07:28 pm IST
in Special Article

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നത് ക്രൈസ്തവ സഭകളും കുഞ്ഞാടുകളും തമ്മിലുള്ള നിര്‍ദോഷമായ ഒരു ഇടപാടാണ്. എന്നാല്‍ എഴുത്തുകാരന്‍ സക്കറിയയും ജമാഅത്തെ ഇസ്ലാമിയും തമ്മിലാവുമ്പോള്‍ അത് അങ്ങനെയല്ല. വര്‍ഷങ്ങളായി തുടരുന്ന മെഗാ ഡീലാണത്. എഴുത്ത്, അഭിമുഖം, പ്രസംഗം, പുസ്തകപ്രസിദ്ധീകരണം, എന്തിനേറെ കബറടക്കം വരെ അതില്‍പ്പെടുന്നു. പര്‍ദ്ദ കീറിയെറിഞ്ഞ് സ്വമതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ച മാധവിക്കുട്ടിയുടെ ആത്മാവിലേക്ക് കാര്‍ക്കിച്ചുതുപ്പിയാണല്ലോ പാളയം പള്ളിയില്‍ കമലസുറയ്യയായിത്തന്നെ മാധവിക്കുട്ടിയെ കബറടക്കാന്‍ സക്കറിയ കാര്‍മികത്വം വഹിച്ചത്. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ 2017 മാര്‍ച്ച് നാലിന് ഗള്‍ഫ് മാധ്യമത്തിന്റെ കമല സുറയ്യ പുരസ്‌കാരം സ്വീകരിച്ച് സക്കറിയ നടത്തിയ പ്രസംഗം ജമാഅത്തെ ഇസ്ലാമിയുടെ ഒരു അടിമ, ആ സംഘടനയുടെ മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവും ദേശവിരുദ്ധവുമായ അജണ്ട വിറ്റഴിക്കാന്‍ കൂട്ടുനില്‍ക്കുന്നതിന്റെ സാക്ഷ്യപത്രമാണ്. വ്യക്തിയും പൗരനും എഴുത്തുകാരനുമെന്ന നിലയില്‍ ആത്മാഭിമാനവും അന്തസ്സും പെട്രോ ഡോളറിന് അടിയറവച്ച് സക്കറിയ നടത്തുന്ന ബുദ്ധിപരമായ ജല്‍പ്പനങ്ങള്‍ ജുഗുപ്‌സാവഹമാണ്. സത്യത്തെ കുരിശേറ്റുന്ന സക്കറിയയുടെ ചില വാദമുഖങ്ങളും അവയ്‌ക്ക് കേരള സര്‍ക്കാരിനുവേണ്ടി ആഭ്യന്തരവകുപ്പ് അണ്ടര്‍സെക്രട്ടറിയായിരുന്ന മേരി ജോസഫ് 2014 ജനുവരിയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നുള്ള മറുപടികളും വായിക്കുക.

സക്കറിയ: എല്ലാ അര്‍ത്ഥത്തിലും വിപ്ലവകാരിയായിരുന്ന ഒരു വനിതയുടെ ഓര്‍മയ്‌ക്ക് ഇത്തരത്തിലൊരു സാഹിത്യപുരസ്‌കാരം ഒരു ഇസ്ലാമിക സ്ഥാപനമായ ‘മാധ്യമം’ ഏര്‍പ്പെടുത്തുമ്പോള്‍ ഞാനതിനെ ശുഭോദര്‍ക്കമായ ഒരു നടപടിയായാണ് കാണുന്നത്. ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ പ്രത്യേകിച്ച് പ്രത്യക്ഷമാകുന്ന മതേതരവും മാനവികവുമായ സമീപനങ്ങളുടെയും അധഃസ്ഥിതിപക്ഷ നിലപാടുകളുടെയും ഹ്യൂമനിസ്റ്റ് പരിപ്രേക്ഷ്യത്തിന്റെയും തുടര്‍ച്ചയായാണ് ഞാന്‍ ഈ പുരസ്‌കാരത്തെ കാണുന്നത്.

സത്യവാങ്മൂലം: 1957 ല്‍ എഴുതിയുണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന പ്രകാരം ഇന്ത്യയില്‍ ഇസ്ലാമിക ഭരണത്തിനുവേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ഭരണഘടന, കോടതികള്‍, നീതിന്യായ വ്യവസ്ഥകള്‍ എന്നിവയൊന്നും അംഗീകരിക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി അംഗങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ദേശീയത, ജനാധിപത്യം എന്നീ സങ്കല്‍പ്പങ്ങള്‍ക്ക് ഈ സംഘടന എതിരാണ്.

സക്കറിയ: ഒരു ആവരണമോ അടവോ ആണെന്ന് കരുതാനാവാത്തവണ്ണം ജനാധിപത്യപരവും മനുഷ്യാവകാശപരവും മതേതരവുമായ നിലപാടുകള്‍ ‘മാധ്യമ’ത്തില്‍ ശക്തിപ്രാപിക്കുന്നത് കാണാന്‍ കഴിയുന്നുണ്ട്… ഇസ്ലാമിനെപ്പറ്റിയുള്ള പ്രധാന കുറ്റപ്പെടുത്തല്‍ അതിന്റെ നാമത്തില്‍ ലോകമൊട്ടാകെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന രക്തപങ്കിലങ്ങളായ തീവ്രവാദങ്ങളെ സംബന്ധിച്ചാണ്. അവ യാഥാര്‍ത്ഥ്യങ്ങളാണ്. അവയുടെ നേരെ കണ്ണടയ്‌ക്കുന്നതുപോലും നമുക്കുണ്ട് എന്ന് നാം സത്യം ചെയ്യുന്ന മനുഷ്യത്വത്തോടുള്ള കൊടിയ അപരാധമാണ് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു… പുരോഗമന പ്രസ്ഥാനം എന്ന് വേഷംകെട്ടിയാണ്, അല്ലെങ്കില്‍ തങ്ങളുടെതാണ് യഥാര്‍ത്ഥ വിശ്വാസം എന്ന വ്യാജവാദം ഉയര്‍ത്തിയാണ് തീവ്രവാദങ്ങള്‍ ഓരോ മതത്തിലും സ്ഥാനംപിടിക്കുന്നത്.

സത്യവാങ്മൂലം: മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ നിരോധിത തീവ്രവാദ, ഭീകരവാദ സംഘടനകളുമായി ജമാഅത്തെ ഇസ്ലാമിക്ക് ബന്ധമുണ്ട്. നിരോധിക്കപ്പെട്ട മുസ്ലിം ഭീകരസംഘടനകളായ ‘സിമി’, എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് എന്നിവയൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തില്‍നിന്ന് രൂപപ്പെട്ട തീവ്രവാദ സംഘടനകളാണ്. പരിസ്ഥിതി പ്രശ്‌നങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൊക്കെ സംഘടന കാണിക്കുന്ന അമിതമായ താല്‍പ്പര്യം കാപട്യമാണ്.

സക്കറിയ: ജനങ്ങളോട് സത്യം പറയാത്ത മാധ്യമങ്ങളുടെ ശക്തി വര്‍ധിക്കുമ്പോള്‍ ആ ജനതയുടെ വര്‍ത്തമാനവും ഭാവിയും ഇരുളടഞ്ഞതായിത്തീരുന്നു. അത്തരമൊരു ഇരുട്ടിലാണ് ഇന്ന് ബുദ്ധിമാന്മാര്‍ എന്ന് സ്വയം സങ്കല്‍പ്പിക്കുന്ന മലയാളികള്‍ തപ്പിത്തടയുന്നത്.

സത്യവാങ്മൂലം: ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. ദേശവിരുദ്ധ ആശയങ്ങളുള്ള പുസ്തകങ്ങളും ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ചതായി തെളിവുണ്ട്. കേരളഘടകത്തിന്റെ പ്രവര്‍ത്തനത്തിന് വിദേശത്തുനിന്ന് പണം ലഭിക്കുന്നുണ്ട്. സാമ്പത്തിക സ്രോതസ്സുകള്‍ ദുരൂഹമാണ്.

സക്കറിയ: മതത്താല്‍ മാത്രം ഒരു സമൂഹം പുരോഗതി പ്രാപിക്കില്ല. സമൂഹങ്ങളുടെ പുരോഗതിക്ക്, യാതൊരു സംശയവും വേണ്ട, ആവശ്യം വിദ്യയാണ്; വിജ്ഞാനമാണ്; വ്യവസ്ഥാപിത ഗ്രന്ഥങ്ങള്‍ക്കും അപ്പുറത്തുള്ള അന്വേഷണമാണ്.

സത്യവാങ്മൂലം: ഇന്ത്യയിലെ ഭരണസംവിധാനവുമായി ഒരുതരത്തിലും സഹകരിക്കരുതെന്നാണ് ജമാഅത്തെ ഇസ്ലാമി അണികള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലി പോലും സ്വീകരിക്കരുത്. കോടതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കരുത്. രാജ്യത്ത് മുസ്ലിം ഭരണം സ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണം. അനുകൂല അവസരം വരുമ്പോള്‍ ഇതിനായി രംഗത്തിറങ്ങണം.

നായ്‌ക്കള്‍ ഇസ്ലാമിന് ഹറാമാണ്. പക്ഷെ ‘പുലിമുരുകനി’ലെ കരമന സുധീറിന്റെ കഥാപാത്രത്തെപ്പോലെ എതിരാളികളെ നേരിടേണ്ടിവരുമ്പോള്‍ ഇത് ബാധകമല്ല. നായ്‌ക്കളെപ്പോലെ യജമാന സ്‌നേഹമുള്ള മറ്റൊരു ജീവിയില്ല. സക്കറിയയെ എന്ന എഴുത്തുകാരനെ സ്‌നേഹിക്കുന്നവരുടെയുള്ളില്‍ ഒരു ചോദ്യമുയരുന്നുണ്ട്. ഇനിയും ഇവര്‍ക്കുവേണ്ടി കുരയ്‌ക്കുകയും കടിക്കുകയും ചെയ്യേണ്ടതുണ്ടോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.