Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വര്‍ഗീസ് എന്ന പേടി സ്വപ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 05:04 pm IST
in Vicharam

നാടകത്തില്‍ അഭിനയിച്ചതോടെ കോളനിയില്‍ എല്ലാവരും എന്നെപ്പറ്റി പറയാന്‍ തുടങ്ങി. നാടകം കാണാന്‍ കുഞ്ഞുങ്ങളടക്കം കോളനിയിലെ എല്ലാവരും വന്നിരുന്നു. നാടകത്തിലെ നായികയായ മാലതിയെകുറിച്ചുതന്നെയായിരുന്നു എല്ലാവരുടെയും സംസാരം. നിനക്ക് ഇണങ്ങുന്ന പേര് മാലതി ആണെന്ന് പലരും പിന്നീട് പറഞ്ഞു. എനിക്കും കൂടുതല്‍ സന്തോഷമായി. കൂടുതല്‍ നാടകങ്ങളില്‍ അഭിനയിക്കാനുള്ള മോഹവും അതോടൊപ്പം ഉയര്‍ന്നു.

സാക്ഷരതാ ക്ലാസും നാടകവും പാട്ടുമൊക്കെയായി കാലം പിന്നെയും മുന്നോട്ടുപോയി. ജീവിതത്തില്‍ ഓര്‍ത്തിരിക്കാനുള്ള സുവര്‍ണ്ണ കാലമായിരുന്നു അത്. കൂട്ടുകാരികളുമൊത്തുള്ള സന്തോഷം, കോളനിയിലെ അംഗീകാരം, എല്ലാറ്റിനുമുപരി നാട്ടുകാരുടെ അംഗീകാരം അതെല്ലാം അന്ന് ലഭിച്ചു. പിന്നീടുള്ള കുറച്ചുകാലം യോഹന്നാന്‍ സാര്‍ നാടകത്തില്‍ സജീവമായി. പിന്നെ അദ്ദേഹം തൃശ്ശിലേരി വിട്ടുപോയി എന്നുകേട്ടു. ഇപ്പോള്‍ എവിടെയാണ് താമസമെന്ന് അറിയില്ല. സാറിന് നാടകത്തിലൂടെ കുറെ പണം ചെലവായി എന്നറിഞ്ഞു.

അക്കാലത്ത് സഹായിക്കാനും ആളുകള്‍ കുറവായിരുന്നു. ഒരു വൈകുന്നേരം സാക്ഷരതാ ക്ലാസിനെത്തിയ തോമസ് എന്നയാള്‍ തൊഴിലാളികള്‍ ചൂഷണത്തിനിരയാകുന്നതിനെക്കുറിച്ച് സംസാരിച്ചു. അങ്ങ് കല്‍പ്പറ്റയില്‍ എന്തോ പരിപാടി നടക്കുന്നുണ്ടെന്ന് പറഞ്ഞു.അങ്ങോട്ട് ആളുകളെ കൊണ്ടുപോകാന്‍ ലോറി വരുമെന്നും തിരിച്ച് കോളനിയില്‍ കൊണ്ടുവിടുമെന്നും പറഞ്ഞു. സാക്ഷരാതാ കൂട്ടുകാരും കോളനിക്കാരുമെല്ലാം കല്‍പ്പറ്റയ്‌ക്ക് പോകാന്‍ തയ്യാറായിനിന്നു. രാവിലെതന്നെ തൃശ്ശിലേരിയില്‍ ലോറി വന്നുനിന്നു. ഞങ്ങള്‍ ലോറിക്കടുത്ത് പോയി നോക്കി. ഇല്ലിമുള ഉപയോഗിച്ച് ലോറിയില്‍ കൈപ്പിടികള്‍ വെച്ചുകെട്ടുന്നുണ്ട്.

അങ്ങനെ എല്ലാവരും ലോറിയില്‍ കയറി. കുറച്ചുപേര്‍ക്ക് മുളകളില്‍ പിടിച്ചുനില്‍ക്കാനാകും. അല്ലാത്തവര്‍ മുളകളില്‍ പിടിച്ചുനില്‍ക്കുന്നവരുടെ തോളത്ത് പിടിച്ചുനിന്നു. കല്‍പ്പറ്റ യാത്ര ഒരു വല്ലാത്ത അനുഭവവമായിരുന്നു. ചിലര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊടുക്കും, ഞങ്ങള്‍ ഉറക്കെ അത് ഏറ്റുചൊല്ലും. ലോറിയില്‍ ചുവന്ന കൊടികളും കെട്ടിയിരുന്നു. കല്‍പ്പറ്റവരെ മദ്രാവാക്യം വിളിച്ചു. ഞാന്‍ ആദ്യമായാണ് കല്‍പ്പറ്റയില്‍ ഇത്തരത്തിലൊരു പരിപാടി കാണുന്നത്. വള്ളിയൂര്‍ക്കാവ് ഉത്സവം പോലെയുണ്ട്. നിറയെ ആളുകള്‍. ചിലര്‍ റോഡരികില്‍നിന്ന് ബീഡി വലിക്കുന്നുണ്ട്. ആരൊക്കെയോ പ്രസംഗിക്കുന്നു. പരിപാടി കഴിഞ്ഞാണ് മനസിലായത് അത് കര്‍ഷക തൊഴിലാളി സമ്മേളനമായിരുന്നു എന്ന്.

കല്‍പ്പറ്റയിലെ ഒരു ചായക്കടയില്‍നിന്ന് ഞങ്ങള്‍ക്ക് ചായയും ഉണ്ടയും വാങ്ങിതന്നു. അക്കാലത്ത് വനവാസികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരമായിരുന്നു ഉണ്ട. ചിലര്‍ ബോണ്ടയെന്നും പറയും. മൈദ ശര്‍ക്കര ചേര്‍ത്ത് കുഴച്ച് എണ്ണയില്‍ പൊരിച്ചാണ് ഉണ്ട ഉണ്ടാക്കുക. തൃശ്ശിലേരിയിലെ ചായക്കടകളില്‍ ഉണ്ടയുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. വൈകുന്നേരത്തോടെ ഞങ്ങള്‍ തിരിച്ച് തൃശ്ശിലേരിയില്‍ എത്തി. പിന്നീട് ഇടയ്‌ക്കൊക്കെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍വന്ന് ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കുമായിരുന്നു. പലപ്പോഴും സാക്ഷരതാ ക്ലാസുകള്‍ കഴിഞ്ഞാണ് അത് നടക്കുക.

വനവാസികള്‍ക്ക് നല്‍കുന്ന കൂലി വര്‍ഷത്തില്‍ ഒരുതവണ നെല്ലിന്റെ രൂപത്തിലാണ് ലഭിക്കുക. അതുതന്നെ പകുതി പതിരായിരിക്കും. പല ജന്മിമാരും പാടത്തെ നെല്ലിന്റെ പതിരുകള്‍ ഒന്നിച്ച് കൂട്ടിയിടും. പതിരെല്ലാം മാറ്റി നല്ല നെല്ല് അവര്‍ കടയില്‍ വില്‍ക്കും. ഞങ്ങള്‍ക്ക് തരിക പകുതി നെല്ലും പകുതി പതിരും ചേര്‍ത്താണ്. വീട്ടില്‍ ലഭിക്കുന്ന പതിര് നെല്ല് വറുത്താല്‍ ചെറിയ മലര്‍ ലഭിക്കും. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ഞങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭാഗത്തുനിന്നുണ്ടായി. പക്ഷെ ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയത് പിന്നീട് നക്‌സല്‍ വര്‍ഗീസായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. ചിലര്‍ പേടിയോടെയാണ് ആ വാക്ക് ഉച്ചരിക്കുക. ജന്മിമാരുടെ പേടിസ്വപ്‌നമായിരുന്നു വര്‍ഗീസ്. ഭയം മനുഷ്യരുടെ അടിസ്ഥാനവികാരമാണല്ലോ. ഭയത്തെ അതിജീവിക്കുമ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണമാവുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.