Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:02 pm IST
in Kannur

ഇരിട്ടി: മണിക്കൂറുകളോളം ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനങ്ങളെയും വനംവകുപ്പ്, പോലീസ് വിഭാഗങ്ങളിലെ ഉദേ്യാഗസ്ഥരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ജനവാസകേന്ദ്രത്തില്‍ കാട്ടാനകളുടെ വിളയാട്ടം. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ഇറങ്ങിയ രണ്ട് കൊമ്പനും ഒരു മോഴയുമടക്കം മൂന്ന് ആനകളാണ് രണ്ട് പഞ്ചായത്തിലെയും ജനങ്ങളെ പത്ത് മണിക്കൂറോളം നേരം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.

ഞായറാഴ്ച പുലര്‍ച്ചയോടെ ആറളം സ്‌കൂളിന് സമീപത്തെ കെ.വി.കാസിമിന്റെ വീട്ടുമതില്‍ തകര്‍ത്തുകൊണ്ടാണ് കാട്ടാനകള്‍ പുഴയിലേക്കിറങ്ങിയത്. ചാക്കാട് ഇസ്ഹാക്കിന്റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടമടക്കം അയ്യപ്പന്‍കാവ്, കൂടലാട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കൃഷിക്കാരുടെ വാഴകളും മറ്റു കാര്‍ഷിക വിളകളും നശിപ്പിച്ചു. ഇതിനിടയില്‍ പൂതക്കുണ്ടിലെ വിജയന്റെ വീട്ടുപറമ്പിലെ പ്ലാവില്‍ നിന്നും ചക്കകളും പറിച്ചെടുത്തു തിന്നു. തുടര്‍ന്ന് ആറളം പാലത്തില്‍ കയറിയ ആനകള്‍ പുഴക്കരയിലിറങ്ങി നില്‍പ്പ് തുടങ്ങി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊട്ടിയൂര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആറളം, കരിക്കോട്ടക്കരി, മുഴക്കുന്ന്, പേരാവൂര്‍ സ്‌റ്റേഷനുകളിലെ എസ്‌ഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് ആനകളെ വനത്തിലേക്ക് കയറ്റിവിടുവാനുള്ള ശ്രമം ആരംഭിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, മുഴക്കുന്ന് പഞ്ചായത്തു പ്രസിഡന്റ് ബാബു ജോസഫ്, എംഎല്‍എ അഡ്വ. സണ്ണി ജോസഫ്, പഞ്ചായത്തംഗങ്ങളായ പി.പി.മുസ്തഫ, കെ.ഉമേശന്‍, കെ.വി.റഷീദ്, രവി എന്നിവരും സ്ഥലത്തെത്തിയിരുന്നു.

പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും മറ്റും രണ്ടുതവണ ആനകളെ തുരത്തി വിട്ടെങ്കിലും വീണ്ടും കാട്ടാനകള്‍ പുഴയോരത്തേക്കു തന്നെ തിരിച്ചുവന്നു. ഇതിനിടയില്‍ ജനങ്ങള്‍ പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ തടിച്ചുകൂടി നിന്നതിലെ അപകടം മനസ്സിലാക്കിയ ഉദേ്യാഗസ്ഥര്‍ പ്രദേശത്തെ മുസ്‌ലിം പള്ളികളിലെ മൈക്കുകളിലൂടെ ജനങ്ങള്‍ക്ക് വീടുകളില്‍ നിന്നും മറ്റും പുറത്തിറങ്ങാതിരിക്കാന്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഒടുവില്‍ വനപാലകര്‍ ഉച്ചക്ക് 12 മണിയോടെ നടത്തിയ ശ്രമമാണ് വിജയം കണ്ടത്. എന്നാല്‍ വനപാലകര്‍ പ്രതീക്ഷിച്ചതിന് വിപരീതമായി ആനകള്‍ പുഴകടന്നു ആറളം ഭാഗത്തെ ജനവാസ കേന്ദ്രത്തിലേക്കാണ് കയറിയത്. ഇത് ആശങ്ക ഉണര്‍ത്തിയെങ്കിലും വനപാലകരുടെ സമയോജിതമായ ഇടപെടല്‍ മൂലം പുഴക്കരയിലെ കൃഷിയിടങ്ങളിലൂടെ കക്കുവ പുഴകടത്തി കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ആറളം ഫാമിലേക്കു കയറ്റി വിട്ടതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്.

ആറളം ആദിവാസി പുനരധിവാസ മേഖലക്ക് ചുറ്റും ആനമതിലും, ഫെന്‍സിംഗും മറ്റും തീര്‍ത്തതിനെ തുടര്‍ന്നാണ് കാട്ടാനകള്‍ പുഴകടന്നും മറ്റും ഈ പ്രദേശങ്ങളില്‍ എത്താന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് ഈ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ആനയിറങ്ങുന്നത്. ഇതിടെ പ്രദേശവാസികള്‍ ആകെ ഭീതിയിലായിരിക്കയാണ്. ഇതിനു പരിഹാരം കാണാനായി ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉടനടി ഉണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.