കോഴിക്കോട്: അക്രമത്തിലൂടെ ബിഎംഎസിന്റെ മുന്നേറ്റത്തെ തടയാനാകില്ലെന് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സി.കെ. സജി നാരായണന് പറഞ്ഞു. സിപിഎം അക്രമികള്‍ തകര്‍ത്ത ബിഎംഎസ് ജില്ലാകാര്യാലയത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനം ചെയ്ത് ഒരാഴ്ചയ്ക്കകമാണ് ഓഫീസിനു നേരെ അക്രമം ഉണ്ടായിരിക്കുന്നത്. ജില്ലയിലെ ബിഎംഎസിന്റെ വളര്‍ച്ചയുടെ ഒരു ഘട്ടമാണ് ഈ ഓഫീസ.് ഓഫീസിനെ ടാര്‍ഗറ്റ് ചെയ് താണ് അക്രമം നടത്തിയിരിക്കുന്നത്. ബിഎംഎസ് ഒരു സംഘടനയുമായി സംഘര്‍ഷമില്ല. കേരളത്തില്‍ മുഴുവന്‍ അക്രമം വ്യാപിപ്പിച്ച് അണികള്‍ കൊഴിഞ്ഞു പോകുന്നത് തടയാനാണ് സിപിഎം ശ്രമം. കേരളത്തില്‍ നടക്കുന്ന എല്ലാ അക്രമങ്ങളിലും ഒരു ഭാഗത്ത് സിപിഎം ആണ്. ഭരണത്തിന്റെ തണലില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. പോലീസ് നിഷ്പക്ഷമായി നില്‍ക്കാത്തതാണ് അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. അക്രമങ്ങളില്‍ തളരാതെ സുശക്തമായ സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. ഗംഗാധരന്, വി. രധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി പി. ശശിധരന്, സംസ്ഥാന സമിതി അംഗം ടി.സി. സേതുമാധവന്, കൗ ണ്സിലര് നമ്പിടി നാരായണന്, ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, അഡ്വ. മുരളീധരന്, വി.ചന്ദ്രന്,കെ. കെ. പ്രേമന്, കെ. ശ്രീകുമാര്‍, എ. ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: