Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കമലിന്റെ ആമിയെക്കുറിച്ചുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 03:16 pm IST
in Entertainment

സംവിധായകന്‍ കമല്‍, കമലയുടെ കഥ, ആമിയായി ചിത്രീകരിക്കാന്‍ തുടങ്ങി, 2017 മാര്‍ച്ച് 24ന്. മാധവിക്കുട്ടിയെന്ന് പ്രസിദ്ധയായ കമലാ ദാസിനെ കമല സുരയ്യയാക്കി മാറ്റിയ കഥ തന്നെയാവും ആമിയിലൂടെ കമല്‍ പറയുക എന്നാണ് പലരുടെയും വിശ്വാസം. ‘ആമി’ കമലയുടെ ചെല്ലപ്പേരായിരുന്നു. കുന്നംകുളത്തിനടുത്തെ പുന്നയൂര്‍ക്കുളത്ത് നീര്‍മാതളത്തിന്റെ ചുവട്ടില്‍ ചിത്രീകരത്തിന്റെ തുടക്കം കുറിച്ചപ്പോള്‍ ഒന്നേയുള്ളൂ ആശങ്ക- കമലിന്റെ കയ്യില്‍ കമല സുരക്ഷിതയായിരിക്കുമോ എന്ന്.

കമലാദാസിനെക്കുറിച്ച് സിനിമ ചിത്രീകരിക്കാന്‍ കമലിന് അവകാശമുണ്ട്, സ്വാതന്ത്ര്യമുണ്ട്. തര്‍ക്കമില്ല. അതിന് കമല്‍ എന്ന സംവിധായകന്റെ കലാപ്രവര്‍ത്തനത്തിന് പുറത്തുള്ള രാഷ്‌ട്രീയ ജീവിതവുമായി ബന്ധം കല്‍പ്പിക്കേണ്ടതില്ല. എന്നുവെച്ച് അക്കാര്യത്തില്‍ അഭിപ്രായം പറയുന്നവരെ വിമര്‍ശിക്കേണ്ടതുമില്ല. കാരണം, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് അങ്ങനെ ചില സ്വാതന്ത്ര്യംകൂടിയുണ്ടല്ലോ.

വിഷയം അതല്ല, യാഥാര്‍ത്ഥ്യവുമായി ഏറെ അടുത്തു നില്‍ക്കേണ്ടുന്ന ഒരു വിഷയം ചിത്രീകരിച്ച് സിനിമയാക്കുമ്പോള്‍ സംവിധായകന്‍ കമല്‍ അതിനൊത്ത കയ്യടക്കം കാണിക്കുമോ, കയ്യിലിരുപ്പ് പുറത്തെടുക്കുമോ എന്നതാണ്. പ്രത്യേകിച്ച് പല കാരണങ്ങളാല്‍ ഏറെ ‘പ്രകോപിതനായ’ കമല്‍. അവിടെയാണ് കമല്‍ഹാസനും കമല്‍ എന്ന കമാലുദ്ദീനും തമ്മിലുള്ള സിനിമാപ്രവര്‍ത്തകരെന്ന നിലയിലുള്ള അന്തരം. ‘വിശ്വരൂപം’ സിനിമയുടെ വിഷയത്തിന്റെ, ഉള്ളടക്കത്തിന്റെ, അവതരണ രീതിയുടെ, അതിന്മേലുണ്ടായ വിമര്‍ശനത്തിന്റെ എല്ലാമെല്ലാം കാര്യത്തില്‍ കമല്‍ഹാസന്‍ അനുഷ്ഠിക്കാന്‍ ശ്രമിച്ച സത്യസന്ധത കമല്‍ പ്രകടിപ്പിക്കുമോ? കണ്ടറിയണം.

ചരിത്രം സിനിമയാകുമ്പോള്‍ കാണിക്കേണ്ട സത്യസന്ധതയും അടക്കവും കമലിന്റെ സിനിമകളുടെ ചരിത്രത്തിലില്ല. ചമ്പക്കുളം തച്ചനെന്ന സിനിമയിലും സെല്ലുലോയ്ഡിലും മറ്റും മറ്റും ഇത് പ്രകടമാണ്, സിനിമാ ലോകം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. കല്‍പ്പനകളുടെ കാര്യത്തില്‍ കമല്‍ മിടുക്കനാണ്. കൃഷ്ണഗുഡിയിലെ പ്രണയകാലവും നിറവും മറ്റു പല സിനിമകളും തെളിവ്. പക്ഷേ സെല്ലുലോയ്ഡ് വലിയൊരു ചരിത്രച്ചതിയായിരുന്നുവല്ലോ. അത്തരം വികൃതികള്‍ കമലയുടെ കഥയില്‍, ആമിയില്‍ ഉണ്ടാവുമോ എന്നാണ് ആശങ്കിക്കേണ്ടത്.

ശരിയാണ്, കമലാദാസിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയല്ല ചെയ്യുന്നത്. അതുകൊണ്ടുതന്നെ, യഥാതഥ ചിത്രീകരണമാവില്ല. പക്ഷേ അറിഞ്ഞുകൊണ്ട് ചില വെള്ളപൂശലുകള്‍ക്കും താറടിക്കലുകള്‍ക്കുമാണ് മുതിരുന്നതെങ്കിലോ എന്നത് ആശങ്കകള്‍ക്ക് ഇട നല്‍കുന്നതാണ്. കമലിന്റെ ഏറെക്കാലമായുള്ള നിലപാടും ഇപ്പോള്‍ വിമര്‍ശനങ്ങളില്‍ മുറിവേറ്റ കമലിന്റെ വാശിയും ആശങ്ക വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും.

കേരളം – മലയാള സാഹിത്യം കണ്ട ആധുനികകാല വിസ്മയമാണ്, ഒ. വി. വിജയന്റെ ”ഖസാക്കിന്റെ ഇതിഹാസം” എന്ന നോവല്‍. എന്തുകൊണ്ട് അത് ഇതുവരെ സിനിമയായില്ല. കാരണം, ചില എഴുത്തുകള്‍ ദൃശ്യവല്‍ക്കരിക്കാന്‍ എളുപ്പമല്ല. സത്യസന്ധമായി അത് ചെയ്യാനാവില്ല. ചില ജീവിതങ്ങളും അതുപോലെയാണ്. കമലാദാസ്, മാധവിക്കുട്ടി, കമലാ സുരയ്യ എന്നിവരെ ആമിയിലൊതുക്കാന്‍ തുനിയുന്ന കമലിന് എത്ര നീതികാണിക്കാന്‍ ആവുമെന്നതിനെ ആശ്രയിച്ചിരിക്കും സിനിമയുടെ ലക്ഷ്യം കാണല്‍. അത് പ്രേക്ഷകപക്ഷത്തെ പ്രശ്‌നമാണ്. കമലിന്റെ ലക്ഷ്യം എന്താണെന്നത് സിനിമ പുറത്തിറങ്ങിക്കഴിഞ്ഞേ അറിയാനാവൂ.

വാല്‍ക്കഷ്ണം : കമല്‍ രാഷ്‌ട്രീയം തുടരട്ടെ, സിനിമാ സംവിധാനം തുടരട്ടെ. കമലാദാസ് അനശ്വരയായി നില്‍ക്കട്ടെ. കമലയുടെ കഥ അങ്ങനെ തുടരട്ടെ, അത് ‘എന്റെ കഥ’യാണെന്ന് കമലിന് ന്യായീകരിക്കാന്‍ ഇടവരാതിരിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.