Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അശ്ലീലമുന്നണി ഭരണമൊഴിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 05:08 am IST
in Vicharam

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് പത്തുമാസം പോലും തികഞ്ഞില്ല. അതിനുമുന്‍പുതന്നെ കെട്ടുനാറിയിരിക്കുന്നു. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഒരു മതിപ്പുമില്ലെന്ന് സിപിഎം സംശയലേശമെന്യേ പ്രസ്താവിച്ചിരിക്കുകയാണ്. മികവില്ലാത്ത മന്ത്രിമാര്‍, പറഞ്ഞാല്‍ കേള്‍ക്കാത്ത ഉദ്യോഗസ്ഥര്‍, വിലക്കയറ്റം വാണംപോലെ കയറുന്നു, റേഷന്‍ വിതരണം പോലും അവതാളത്തിലായി, ആഭ്യന്തരവകുപ്പില്‍ കെടുകാര്യസ്ഥത, പോലീസ് വകുപ്പില്‍ കുറ്റവാളികള്‍ പെരുകുന്നു, സംസ്ഥാന വ്യാപകമായി ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും വിലസുന്നു, ബഹുവിധ മാഫിയകള്‍ ഉറഞ്ഞാടുന്നു.

സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ ലഭിക്കുന്ന വസ്തുതകള്‍ ഇതൊക്കെയാണ്. പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞ വസ്തുതകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്ന സിപിഎം നേതൃത്വവും ശരിവച്ചിരിക്കുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം കുറ്റകൃത്യങ്ങള്‍ പെരുകിയിരിക്കുന്നു. ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ച് ഉറഞ്ഞാടുകയാണ്. രാഷ്‌ട്രീയ പ്രതിയോഗികളെ വെട്ടിക്കൊല്ലാനും കുത്തിവീഴ്‌ത്താനും അണികള്‍ മത്സരിക്കുകയാണ്. സിപിഎമ്മുകാര്‍ മാത്രമല്ല വര്‍ഗ്ഗ ബഹുജന സംഘടനയില്‍പ്പെട്ടവരും ഇതില്‍നിന്ന് പിന്നോട്ടില്ല. നേരത്തെ സിഐടിയുക്കാരാണ് വാളെടുത്തതെങ്കില്‍ ഇന്നത് എസ്എഫ്‌ഐയേയും ഡിവൈഎഫ്‌ഐക്കാരേയും എല്‍പ്പിച്ചിരിക്കുകയാണ്. കലാലയങ്ങളിലെല്ലാം അവര്‍ കഠാരയെടുക്കുകയാണ്. കോളേജുകള്‍ക്ക് മുന്നില്‍ പോലും മറ്റുള്ളവരെ വഴിനടക്കാന്‍ അനുവദിക്കുന്നില്ല.

അണികളോട് ആയുധം താഴെവയ്‌ക്കാന്‍ പറയേണ്ട മുഖ്യമന്ത്രി ഇതൊക്കെ സ്വാഭാവികമെന്ന നിലപാടിലാണ്. സ്വന്തം ജില്ലയില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ‘പ്രതികാര കൊലകളെന്ന്’ ആശ്വസിക്കുന്ന മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തുമെന്നല്ല കേരളത്തില്‍പ്പോലും ഉണ്ടായിരുന്നില്ല. അക്രമങ്ങളെ തള്ളിപ്പറയാതെ അതിനെ ന്യായീകരിക്കുന്ന നയമാണ് പാര്‍ട്ടി മൊത്തത്തില്‍ സ്വീകരിക്കുന്നത്. ‘വരമ്പത്ത് കൂലി’ പ്രയോഗം അതില്‍ നിന്നാണുണ്ടായതാണ്. നിയമത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് ജനപ്രതിനിധികള്‍ പോലും പെരുമാറുന്നത്. ഷൊര്‍ണൂരില്‍ ഒരു എംഎല്‍എ പോലീസിനെ പരസ്യമായി വെല്ലുവിളിക്കുന്ന കാഴ്ച എല്ലാവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. സിപിഎം നേതാക്കള്‍ പോലീസിന്റെ കുത്തിനുപിടിക്കുന്നതും സ്റ്റേഷന്‍ കയ്യേറി അതിക്രമം കാട്ടുന്നതും ഏതാണ്ട് നിത്യസംഭവമായിരിക്കുന്നു.

കഴിഞ്ഞ ദിവസം ദേവികളും എംഎല്‍എ ഒരു റവന്യൂ ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുന്നതും കാണാനായി. അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ വരുന്ന ആര്‍ഡിഒ നാലുകാലില്‍ പോകുന്നത് കാണേണ്ടി വരുമെന്നാണ് ഭീഷണിപ്പെടുത്തിയത്. അതിനെ തള്ളിപ്പറയാന്‍ സിപിഎമ്മോ ഇടതുമുന്നണിയോ മുഖ്യമന്ത്രിയോ ഇനിയും തയ്യാറായിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ ഭരിച്ചപ്പോഴും അനധികൃത കെട്ടിടങ്ങള്‍ നീക്കാന്‍ ചെന്നപ്പോള്‍ വാളെടുത്തത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി തന്നെയായിരുന്നു. അയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ഇപ്പോള്‍ മന്ത്രിയാക്കിയിരിക്കുന്നു.

പിണറായി മന്ത്രിസഭ അധികാരമേറ്റ് മാസമൊന്നു തികയും മുന്‍പുതന്നെ സ്ത്രീപീഡനം വ്യാപകമായി. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുത്തശ്ശിമാര്‍ പോലും പിച്ചിച്ചീന്തപ്പെടുന്നു. പോലീസിന് ഇവ കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ചപറ്റിയെന്ന് പരക്കെ വിലയിരുത്തപ്പെടുകയാണ്. സിപിഎം നേതൃത്വംപോലും ഇത് ശരിവച്ചിട്ടുണ്ട്. ഈ സാഹചര്യം സജീവമായി നില്‍ക്കെയാണ് ഒരു മന്ത്രിതന്നെ ലൈംഗീകാരോപണം നേരിടുന്നത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ടെലഫോണിലൂടെ ലൈംഗിക പരാക്രമം പ്രകടിപ്പിച്ചിരിക്കുന്നത്. ‘മംഗളം ടെലിവിഷന്‍’ ഈ വിവരം പുറത്തുവിട്ടപ്പോള്‍ കേരളമാകെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു.

കുടുംബസമേതമിരുന്നു കേള്‍ക്കാന്‍ പറ്റാത്ത വൈകൃതമാണ് മന്ത്രിയുടെ വായില്‍ നിന്നും തുരുതുരാ വന്നത്. ഫോണിലൂടെ കേട്ട ശബ്ദം തന്റെതല്ലെന്ന് പറയാന്‍ മടിച്ച ശശിന്ദ്രന്‍ തെറ്റുകാരനാണെന്നതില്‍ സംശയമില്ല. ജനങ്ങളിത് തിരിച്ചറിഞ്ഞുവെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് ഈ എന്‍സിപിക്കാരന് ധാര്‍മ്മികത ബോദ്ധ്യപ്പെട്ടത്. തുടര്‍ന്ന് രാജിവയ്‌ക്കുകയും ചെയ്തു. അശ്ലീല മുന്നണിയിലെ ഒരു മന്ത്രി സ്ഥാനത്യാഗം ചെയ്തതുകൊണ്ട് മന്ത്രിസഭ മികച്ചതാകുന്നില്ല.

നൂറു ദിവസം മുന്‍പുതന്നെ സ്വന്തം അടുപ്പക്കാരനെക്കൊണ്ട് രാജിവയ്‌പ്പിച്ച പിണറായി വിജയന്റെ ഭരണം പോരെന്ന് പാര്‍ട്ടിയും ജനങ്ങളും ഒരുപോലെ പറയുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു മന്ത്രി രാജിവച്ചതുകൊണ്ട് പ്രതിച്ഛായ വീണ്ടെടുക്കാന്‍ കഴിയില്ല. പിണറായി നയിക്കുന്ന മന്ത്രിസഭ തന്നെ രാജിവച്ച് പോകുന്നതാണ് ഉചിതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

പുതിയ വാര്‍ത്തകള്‍

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.