Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയില്‍ സ്‌കൂള്‍കുട്ടികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 08:00 pm IST
in Pathanamthitta

തിരുവല്ല:വാഹനങ്ങളില്‍ സ്‌കൂള്‍കുട്ടികളെ കുത്തിനിറച്ച് അലക്ഷ്യമായി പായുന്നവര്‍ ജാഗ്രതൈ. കര്‍ശന നിരീക്ഷണവുമായി മോട്ടോര്‍വാഹന വകുപ്പ് പിന്നിലുണ്ടാകും. നിയമം തെറ്റിക്കുന്ന സ്‌കൂള്‍വാഹനങ്ങള്‍ക്കും െ്രെഡവര്‍മാര്‍ക്കും എതിരെ കര്‍ശന നടപടിയാണ് ഉണ്ടാവുക. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും െ്രെഡവര്‍മാര്‍ക്കും നിയമപ്രകാരമുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ക്ക് ഒരു സീറ്റ് എന്നതാണ് നിയമം. 12ന് മുകളിലുള്ളവര്‍ക്ക് ഒരാള്‍ക്ക് ഒരു സീറ്റ്. കുട്ടികള്‍ ഇരിക്കുന്ന സീറ്റിന് അടിയില്‍തന്നെ ബാഗ് വയ്‌ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം. കുട്ടികള്‍ ബസ്സില്‍ ചാടിക്കയറുന്നത് നിരുത്സാഹപ്പെടുത്തണം. വാതിലിലെ കൈപ്പിടി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്ന കുട്ടികള്‍ വാഹനം കാണുമ്പോള്‍ കയറാനുള്ള ധൃതിയില്‍ ടാര്‍മാര്‍ക്കിലേക്ക് കയറിനില്‍ക്കുന്നത് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ക്ക് െ്രെഡവര്‍മാര്‍ നിര്‍ദേശം നല്‍കണം. കുട്ടികളെ തിരികെ വിടുമ്പോള്‍ റോഡ് ക്രോസ് ചെയ്ത് വീട്ടിലേക്ക് പോകേണ്ടവരാണെങ്കില്‍ വാഹനത്തിലെ സഹായിയെ അതിനായി നിയോഗിക്കണം.

സ്‌കൂള്‍വാഹനത്തിന്റെ വേഗപ്പൂട്ട് 50 കിലോമീറ്ററില്‍ ക്രമീകരിക്കണം. കഴിഞ്ഞ വര്‍ഷം ഇത് 40 കിലോമീറ്ററായിരുന്നു. വാഹനങ്ങള്‍ക്ക് എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ് പെര്‍മിറ്റ് ഉണ്ടാവണം. വാടകക്കെടുത്ത വാഹനങ്ങളില്‍ മുന്നിലും പിന്നിലും വെള്ള പ്രതലത്തില്‍ നീല അക്ഷരങ്ങളില്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന് പ്രദര്‍ശിപ്പിക്കണം.പ്രഥമശുശ്രൂഷ ബോക്‌സ്, അഗ്‌നിശമന ഉപകരണം, തിരശ്ചീനമായ അഴികളുള്ള ജനല്‍, പ്രവര്‍ത്തനക്ഷമമായ പൂട്ടുകളുള്ള വാതില്‍ തുടങ്ങിയവ ഉണ്ടാകണം. പരിചയസമ്പത്തുള്ള അറ്റന്‍ഡര്‍ വാഹനത്തില്‍ നിര്‍ബന്ധം. യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടേയും പേര് വിവരവും ടെലിഫോണ്‍ നമ്പരും ബസ്സില്‍ സൂക്ഷിക്കണം. െ്രെഡവര്‍ കാബിനെയും പാസഞ്ചര്‍ കാബിനെയും വേര്‍തിരിച്ച് ഗ്രില്‍ വാഹനത്തിലുണ്ടാകണം. ഓരോ സീറ്റിനും കുറഞ്ഞത് 265 മി.മീ വീതിയും 350 മി.മീ. നീളവും ഉണ്ടായിരിക്കണം.വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത സ്‌കൂള്‍ അധികൃതരും പി.ടി.എ. ഭാരവാഹികളും ചേര്‍ന്ന് ഇടക്കിടെ പരിശോധിക്കണം.

കേന്ദ്രസര്‍ക്കാര്‍ പുതിയതായി ഇറക്കിയ മാനദണ്ഡം അനുസരിച്ച് ബസ്സിനുള്ളില്‍ നിരീക്ഷണക്യാമറയും ജി.പി.എസ്സും ഉണ്ടാകണം. കര്‍ക്കശമായ രീതിയില്‍ ഇത് നടപ്പാക്കിത്തുടങ്ങിയിട്ടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പരിശോധന പൂര്‍ത്തീകരിച്ച വാഹനങ്ങളുടെ മുന്‍വശത്തെ ചില്ലില്‍ മോട്ടോര്‍വാഹന വകുപ്പ് പ്രത്യേക സ്റ്റിക്കര്‍ പതിക്കും. സ്റ്റിക്കറില്ലാത്ത വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയാമെന്ന സൗകര്യവുമുണ്ട്.

കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകളില്‍ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും. 12 വയസിന് മുകളിലുള്ള മൂന്ന് കുട്ടികളെയാണ് ഒരു ഓട്ടോറിക്ഷയില്‍ നിയമപരമായി കയറ്റാനാവുക. പന്ത്രണ്ട് വയസ്സുവരെയുളള ആറ് കുട്ടികളെ കയറ്റാം. കുത്തിനിറച്ച് കൊണ്ടുപോകുന്ന രീതി ഇത്തവണ കര്‍ശനമായി നിരീക്ഷിക്കപ്പെടും. നിയമപരമല്ലാത്ത രീതിയില്‍ കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്നത് തടയാന്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

Kerala

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

World

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

India

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും, വീണ്ടും ചോദ്യം ചെയ്യും, ബാങ്ക് ലോക്കറുകൾ പരിശോധിക്കും

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.