Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കശാപ്പുശാലകള്‍ തീര്‍ത്തത് ബ്രിട്ടീഷ് കൊലകൊല്ലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 10:06 am IST
inSpecial Article

ഇന്നു ചിലര്‍ പൊതു ഇടങ്ങളില്‍ പശുഹത്യ നടത്തി നേടുന്ന അധാര്‍മിക രാഷ്‌ട്രീയത്തിന്റെ പ്രശ്‌ന പരിസരത്തില്‍ നിന്നും പിന്നിലേക്കുപോയാല്‍ കിട്ടുന്നത് അത്ര തന്നെ നിഷ്ഠൂരമായ നെടുങ്കന്‍ കൂട്ടക്കൊലയുടെ പശുവിലാപമാണ്.

ഒരു വീട്ടുമൃഗത്തേക്കാളേറെ മനുഷ്യ ജീവിതത്തോടു തന്നെ ചേര്‍ത്തുവെക്കാവുന്ന നന്മയുടെ ജീവൈചതന്യമായ പശുവിനെ കശാപ്പുചെയ്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തന്നെഅപ്പാടെ തകര്‍ക്കുന്നൊരു കരാള പദ്ധതിയാണ് ബ്രിട്ടീഷുകാര്‍ ആസൂത്രണംചെയ്തു നടപ്പാക്കിയിരുന്നത്. ഇന്ത്യ വിടും മുന്‍പ് തകര്‍ന്ന ഒരു ഇന്ത്യയെ കണ്ടുവേണം പോകാനെന്ന് ബ്രിട്ടീഷുകാര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു.

ഇന്ത്യയുടെ സുദീര്‍ഘമായ തകര്‍ച്ചയാണ് ബ്രിട്ടീഷുകാര്‍ ആസൂത്രണം ചെയ്തതെന്ന് ആ പദ്ധതികള്‍ പിന്നീടു വരുത്തിവെച്ച വിനാശകാരിയായ അനുഭവത്തിലൂടെ വ്യക്തമാകും. ഇന്ത്യന്‍ ധാര്‍മിക വ്യവസ്ഥയുടെ സനാതനവും പവിത്രവുമായ ഗുരുകുല സമ്പ്രദായത്തെ ഇല്ലാതാക്കുക എന്നതായിരുന്നു ആദ്യത്തേത്. രണ്ടാമത്തേതാകട്ടെ ഇന്ത്യന്‍ കാര്‍ഷികരംഗം തന്നെ ഉന്മൂലനം ചെയ്യുക എന്നതും.

ഇന്ത്യന്‍ ജീവിതത്തിന്റെ നട്ടെല്ലായ കാര്‍ഷിക രംഗത്തെ തകര്‍ക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ട് ബ്രിട്ടീഷ് ഇന്ത്യയിലെ അന്നത്തെ ഗവര്‍ണ്ണറായിരുന്ന റോബര്‍ട്ട് ക്‌ളൈവ് കാര്‍ഷിക മേഖലയെ മുന്‍ നിര്‍ത്തി ഒരു ആധികാരിക പഠനം തന്നെ നടത്തി.

പശുക്കളാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അടിസ്ഥാനമെന്നും പശുവിനെ കൂടാതെ ഈ രംഗത്തിന് നിലനില്‍പ്പേ ഇല്ല എന്നതുമായിരുന്നു ക്‌ളൈവിന്റെ കണ്ടെത്തല്‍. പശുവിനെ ഈ മേഖലയില്‍ വിവിധ തരത്തില്‍ ഉപയോഗിക്കാം. പശുച്ചാണകവും മൂത്രവും പോലുള്ള വളം വേറെയില്ല.

ഇന്ത്യന്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കാന്‍ പശുക്കളെ കശാപ്പുനടത്തുക എന്ന നിഷ്ഠൂര ആശയമാണ് ക്‌ളൈവിന്റെ ബുദ്ധിയില്‍ ഉദിച്ചത്. പശുക്കളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാനായി 1760ല്‍ നിത്യേനെ മുപ്പതിനായിരം പശുക്കളെ കൊല്ലാന്‍ ശേഷിയുള്ളകശാപ്പുശാലകള്‍ നിലവില്‍ വരികയുണ്ടായി. അങ്ങനെ കുറഞ്ഞത് ഒരുകോടിയിലധികം പശുക്കളെയാണ് അന്ന് ഒരുവര്‍ഷം ഇന്ത്യയില്‍ തുടച്ചു നീക്കിക്കൊണ്ടിരുന്നത്.

പശുക്കള്‍ അന്ന് കൂടുതലും ബംഗാളിലായിരുന്നു. മനുഷ്യരെക്കാളും കുടുതലെണ്ണം പശുക്കളായിരുന്നു. വധശേഷി കൂടുതലുള്ള കശാപ്പുശാലകളുടെ ആവശ്യകത ക്‌ളൈവ് മുന്നോട്ടുവച്ചു. കശാപ്പുശാലകള്‍ വഴിയല്ലാതെ ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ തകര്‍ക്കാനാവില്ലെന്നൊരു മുദ്രാവാക്യം തന്നെ ഉണ്ടായപോലെയായി. ക്‌ളൈവ് ഇന്ത്യ വിടും മുന്‍പ് ഇത്തരം അനേകം കൊലശാലകള്‍ ഇന്ത്യയിലെമ്പാടും തീര്‍ത്തിരുന്നു. 1910ല്‍ രാപകല്‍ കശാപ്പു നടത്തിയിരുന്ന 350 വധശാലകളുണ്ടായിരുന്നു.

1740ല്‍ തമിഴ്‌നാട്ടിലെ ആര്‍ക്കോട് ജില്ലയില്‍ ഒരേക്കറില്‍ 50ക്വിന്റല്‍ അരിയാണ് കിട്ടിയിരുന്നത്. ഇവിടെ വളമായി ഉപയോഗിച്ചിരുന്നത് പശുച്ചാണകവും മൂത്രവും. നാടുമുഴുവനും ഈ രീതിയായിരുന്നു.എന്നാല്‍ ഇത്തരം കശാപ്പുകള്‍ ഉണ്ടാവുകയും പശുക്കള്‍ ഇല്ലാതെ വരികയും ഗോമൂത്രവും ചാണകവും അതോടൊപ്പം കിട്ടാതാവുകയും ചെയ്തതോടെ ലോക പ്രശസ്തമായ നമ്മുടെ കാര്‍ഷിക മുന്നേറ്റം താറുമാറായി.

വ്യവസായവല്‍ക്കരണം നടന്നുകൊണ്ടിരുന്ന ഇംഗ്‌ളണ്ടില്‍ നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടി നമ്മള്‍ യൂറിയയും ഫോസ്‌ഫേറ്റും ഇറക്കുമതി ചെയ്തു.ഇന്ത്യ സ്വതന്ത്രയായതിനുശേഷം പ്രശസ്തമായ ഹരിതവിപ്‌ളവത്തിനും വ്യവസായ മേഖലയുടെ ഔദാര്യം വേണമായിരുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുംമുന്‍പ് ഗാര്‍ഡിയന്‍ ദിനപത്രം ഇന്ത്യയില്‍ ഇന്റര്‍വ്യു നടത്തി. ഒരു ചോദ്യത്തിന് ഗാന്ധിയായിരുന്നു ഉത്തരം നല്‍കിയത്. ഇന്ത്യ സ്വതന്ത്രമാകുന്നതോടെ കശാപ്പുശാലകള്‍ അടച്ചുപൂട്ടും എന്നായിരുന്നു ഗാന്ധി പറഞ്ഞത്.1929ലെ ഒരു പൊതുസമ്മേളനത്തില്‍ നെഹ്‌റുവിന്റേത് മറെറാരു ആഹ്വാനമായിരുന്നു, താന്‍ പ്രധാന മന്ത്രിയായി വരുകയാണെങ്കില്‍ കശാപ്പുശാലകള്‍ അടച്ചുപൂട്ടുന്നതായിരിക്കും ആദ്യം ചെയ്യുകഎന്ന്. രണ്ടും നടന്നില്ല.

1947നുശേഷം 350 കശാപ്പുശാലകള്‍ വളര്‍ന്ന്36000 കശാപ്പുശാലകളായി! ഇന്നുണ്ടായിരിക്കുന്നത് പുതിയൊരു താക്കീതാണ്, ഇന്ത്യ മുഴുവനും ഉണരേണ്ട വിളി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

India

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.