ന്യൂദല്‍ഹി: മൂന്നാറില്‍ അനുമതിയില്ലാതെ പുതിയ കെട്ടിടങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം. മൂന്നാറില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ റവന്യൂ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതി നിര്‍ബന്ധമാക്കി ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
മൂന്നാര്‍ പഞ്ചായത്ത് ചട്ടം ലംഘിച്ച് പുതിയ കെട്ടിടങ്ങള്‍ക്ക് ഐ.ഒ.സി നല്‍കിയെന്നും ഇവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി മാത്രം പോരെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. എലമരക്കാട്ടില് നിന്ന് മരം മുറിക്കരുതെന്നും കേസില്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് കക്ഷി ചേരണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു.
അതേസമയം, മൂന്നാറില്‍ പ്രത്യേക നയമുണ്ടെന്ന് ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: