Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ചത്തിലെ പ്രജ്ഞാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 03:30 pm IST
in Samskriti

മഹതോമഹീയാന്‍ എന്നതിന്റെയര്‍ത്ഥം മഹത്തായതില്‍വച്ച് ഏറ്റവും മഹത്തായത് എന്നതാണ്. ഈ അതിമഹത്തായത് പ്രപഞ്ചം തന്നെയാണ്. പ്രപഞ്ചം എന്നാല്‍ ഭൂമി, ബുധന്‍, കുജന്‍ തുടങ്ങിയവയെപ്പോലെയുള്ള ഗ്രഹങ്ങള്‍ സൂര്യനുചുറ്റും അതിവേഗത്തില്‍ പ്രദക്ഷിണം വയ്‌ക്കുകയും സ്വയംഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നതുമായ സൗരയൂഥങ്ങളുടെ സമാഹാരങ്ങളായ ശതകോടിക്കണക്കിന് ഗാലക്‌സികള്‍ ചേര്‍ന്നതാണ്.

ഭഗവദ്ഗീതയിലെ വിശ്വരൂപദര്‍ശനം എന്ന അദ്ധ്യായത്തില്‍ വിവരിക്കുന്ന വിശ്വത്തിന്റെ രൂപം തന്നെയാണത്. നഗ്നനേത്രങ്ങളാല്‍ കാണുവാന്‍ സാധ്യമല്ലാത്തതുകൊണ്ട്, ദിവ്യചക്ഷുസ് അഥവാ ജ്ഞാനചക്ഷുസ് പ്രദാനം ചെയ്ത് പ്രപഞ്ചത്തെ നോക്കുവാന്‍, ശ്രീകൃഷ്ണന്‍ ഉപദേശിച്ചതിനുശേഷം അര്‍ജ്ജുനന്‍ ദര്‍ശിച്ച അതേ വിശ്വരൂപമാണ് പ്രപഞ്ചം. സ്വയം സര്‍വതും ചരിക്കുന്ന-ചലിക്കുന്ന-പ്രയാണം ചെയ്യുന്ന പ്രപഞ്ചത്തെക്കുറിച്ച് തന്നെയാണ് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധത്തില്‍ ഉപനിഷത് സന്ദേശങ്ങള്‍ നിറഞ്ഞ ഭഗവദ്ഗീതയില്‍ വിവരിക്കുന്നത്.

പ്രപഞ്ചത്തിലെ ബ്രഹ്മചൈതന്യം എങ്ങനെ വിശകലനം ചെയ്യാം? നമ്മുടെ കൊച്ചുഭൂമി ഓരോ മണിക്കൂറും ആയിരക്കണക്കിന് കിലോമീറ്റര്‍ (1600 കി.മീ.) വേഗത്തില്‍ സ്വയം ഭ്രമണം ചെയ്യുന്നു. അതേസമയം പ്രതിദിനം ഏതാണ്ട് 1.35 ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സൂര്യനു ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നുമുണ്ട്. ഈ പ്രദക്ഷിണവേഗം ഏകദേശം മണിക്കൂറില്‍ 5000 ത്തിലധികം കിലോമീറ്ററാണ്. ഭൂമിയെപ്പോലെ മറ്റുഗ്രഹങ്ങളും നിരന്തരം അതിഭയാനകമായ വേഗതയില്‍ ഭ്രമണ/പ്രദക്ഷിണങ്ങള്‍ക്കു വിധേയമാണ്.

ഭൂമിയും ഗ്രഹങ്ങളും സൂര്യനും അടങ്ങുന്ന ഈ സൗരയൂഥം നമ്മുടെ, ക്ഷീരപഥം എന്ന ഗാലക്‌സിയുടെ ഒരു ദിശയിലേക്ക് കുതിക്കുന്നു. കൂടാതെ ഈ ഗാലക്‌സിയും മറ്റു ഗാലക്‌സികളും പ്രപഞ്ചത്തിന്റെ ഒരു ദിശയിലേക്ക് (സാങ്കല്‍പ്പികമായ തെക്ക് കിഴക്കേ ദിശയിലേക്കാണെന്ന് തോന്നുന്നു)അതിവേഗത്തില്‍ പായുന്നുമുണ്ട്. ഇവിടെ, ആറ്റത്തിലെ ഇലക്‌ട്രോണുകളില്‍ വിവരിച്ചതുപോലെ, എല്ലാ ഗ്രഹങ്ങളും സൂര്യനു ചുറ്റും നിശ്ചിത വേഗതയില്‍ നിശ്ചിത ദിശയിലൂടെ, സൂര്യനിലേക്ക് പതിക്കാതെയും സൂര്യനില്‍നിന്ന് തെറിച്ചുപോകാതെയും പ്രദക്ഷിണം വയ്‌ക്കുന്നു.

ഈ അതിവേഗത്തിലുള്ള പാച്ചിലിലും എല്ലാ ഗ്രഹങ്ങള്‍ക്കും മുീഴലല, ുലൃശഴലല എന്ന, സൂര്യനോട് ഏറ്റവും അടുത്ത-ദൂര ബിന്ദുക്കളുമുണ്ട്. സൂര്യന്റെ ആകര്‍ഷണശക്തി രണ്ടുബിന്ദുവില്‍ എത്തുമ്പോഴും വ്യത്യസ്തമായിരിക്കുന്നു. എങ്കിലും ഗ്രഹങ്ങളുടെ സഞ്ചാരപഥത്തിന്റെ ദിശാബോധത്തില്‍ വ്യത്യാസം സംഭവിക്കുന്നില്ല. എല്ലാ വര്‍ഷവും ഭൂമിയും ഗ്രഹങ്ങളും ഒരേ രീതിയിലുള്ള പഥത്തിലൂടെ പ്രദക്ഷിണം വെയ്‌ക്കുന്നു.

കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഗത്ഭനായ ഫിസിക്‌സ് പ്രൊഫസര്‍ ഡോ. എം.കെ. പ്രഭാകരന്‍ നായര്‍ എഴുതിയ പുസ്തകത്തിലെ വരികളുദ്ധരിച്ച് ഈ പ്രപഞ്ചത്തെക്കുറിച്ച് മനുഷ്യന്റെ ഇന്നത്തെ അറിവ് വിവരിക്കുകയാണെങ്കില്‍ അതിപ്രകാരമായിരിക്കും: മില്‍കിവേ ഗാലക്‌സിയുടെ ഒരംഗമാണ് സൂര്യന്‍. ശതകോടിക്കണക്കിന് ഗാലക്‌സികളുണ്ട്. ഓരോ ഗാലക്‌സിയിലും ദശലക്ഷക്കണക്കിന് നക്ഷത്രങ്ങളുണ്ട്. നമ്മുടേത് ഒരിടത്തരം ഗാലക്‌സിയാണ്. നമ്മുടെ സൗരയുഥം ഈ ഗാലക്‌സിയുടെ കേന്ദ്രബിന്ദുവിനെ ആധാരമാക്കി നിമിഷത്തില്‍ 250 കി.മീ. വേഗത്തില്‍ പ്രദക്ഷിണം വയ്‌ക്കുന്നു.

മില്‍കി വേ ഗാലക്‌സിയുടെ വ്യാസം 100000 പ്രകാശവര്‍ഷമാണ്. 250 ദശലക്ഷം വര്‍ഷംകൊണ്ട് സൗരയൂഥം ഈ ഗാലക്‌സിയില്‍ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു. 10 ബില്യണ്‍ പ്രകാശവര്‍ഷം ദൂരമുള്ള ഒരു ചെറിയ ഭാഗം പ്രപഞ്ചത്തെ ഒന്നുപരിശോധിച്ചാല്‍ അതില്‍ 10 ബില്യണ്‍ ഗാലക്‌സികളുണ്ടായിരിക്കും. ആന്‍ഡ്രോ മിഡാ ഗാലക്‌സി നമ്മളില്‍നിന്ന് 30 കോടി വര്‍ഷങ്ങള്‍ക്കകലെയാണ്. ദൃശ്യമാകുന്ന സൂര്യഭാഗത്തിന്റെ വ്യാസം 140000 കി.മീ. ആണ്. സൂര്യന്റെ കേന്ദ്രഭാഗത്തിലെ താപം 6000 കെല്‍വിന്‍ ആണ്. നമ്മളില്‍നിന്ന് 10 കോടി പ്രകാശവര്‍ഷം അകലെയുള്ള ഗാലക്‌സികള്‍, നമ്മളില്‍നിന്ന് മണിക്കൂറില്‍ 88.6 ലക്ഷം കി.മീറ്റര്‍ വേഗത്തില്‍ വീണ്ടും അകന്നുകൊണ്ടേയിരിക്കുന്നു. 20 കോടി പ്രകാശവര്‍ഷം അകലെയുള്ള ഗാലക്‌സികള്‍ മണിക്കൂറില്‍ 1.77 കോടി കി.മീ. വേഗത്തില്‍ വീണ്ടും അകലുന്നു. ഓരോ 10കോടി പ്രകാശവര്‍ഷത്തിന്റെ ദൂരം വര്‍ധിക്കുമ്പോഴും അവിടെയുള്ള ഗാലക്‌സികള്‍ 8.86 ദശലക്ഷം കി.മീറ്റര്‍ വേഗതയുടെ ഗുണിതങ്ങളായി അകലുന്നു.

ദ്രഷ്ടാവില്‍നിന്ന് ഓരോ ഗാലക്‌സിയും പാഞ്ഞകന്നുകൊണ്ടേയിരിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ ഉത്ഭവം, നിലനില്‍പ്പ്, അതിലെ ഓരോ നക്ഷത്രത്തിന്റെയും സൗരയുഥത്തിന്റെയും ഗാലക്‌സിയുടെയും നാശം ഇവയ്‌ക്കെല്ലാം ശാസ്ത്രജ്ഞന്മാര്‍ ധാരാളം സിദ്ധാന്തങ്ങളുണ്ടാക്കിയിട്ടുണ്ട്. അവര്‍ കണ്ടുപിടിച്ച, ആ സിദ്ധാന്തങ്ങളിലൂടെയാണ് ഈ പ്രപഞ്ചഘടകങ്ങള്‍ ചലിക്കുന്നതെന്നവര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. അവിടെ ഭാഷാ പ്രയോഗം തെറ്റിയിട്ടില്ലേ.

ആ സിദ്ധാന്തങ്ങള്‍ അവര്‍ പ്രപഞ്ചത്തിനുവേണ്ടിയുണ്ടാക്കിയതല്ല. പ്രപഞ്ചത്തിലെ നിയമങ്ങള്‍ ഇവര്‍ കണ്ടുപഠിച്ചതും ‘കണ്ടുപിടിച്ചതും’ മാത്രമാണ്. ആ നിയമങ്ങളൊന്നും ഈ ശാസ്ത്രജ്ഞന്മാര്‍ സൃഷ്ടിച്ചതല്ല. അതിനെ ശാസ്ത്രജ്ഞ്മാര്‍ സിദ്ധാന്തങ്ങളെന്നു പറയുന്നു. മനുഷ്യനെ കുറിച്ചു പഠിക്കലും മനുഷ്യനെ സൃഷ്ടിക്കലും തമ്മില്‍ വ്യത്യാസമുണ്ട്. പ്രകൃതിയുടെ ദൃശ്യങ്ങള്‍ വച്ചു സിദ്ധാന്തങ്ങളുണ്ടാക്കലും പ്രകൃതിഘടകത്തെ സൃഷ്ടിക്കലും തമ്മില്‍ വലിയ വ്യത്യാസമില്ലേ? ആ പ്രപഞ്ചനിയമത്തെ നാം പ്രപഞ്ചത്തിലെ പ്രജ്ഞാനമെന്ന് പറയുന്നു.

(ഡോ.എന്‍. ഗോപാലകൃഷ്ണന്റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. )

email: [email protected]

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.