Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തമസഃ പരസ്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 05:59 am IST
in Samskriti

അജ്ഞാനമാകുന്ന ഇരുട്ടില്‍പെട്ട് നട്ടംതിരിയുന്ന, ഈ ഭൗതിക-ദിവ്യ ലോകങ്ങള്‍ക്കപ്പുറത്ത് സച്ചിദാനന്ദ സ്വരൂപനായി ഭഗവാന്‍ എപ്പോഴും വിളങ്ങുന്നു.

(ശ്ലോകം 10)

മരണസമയത്ത് മുന്‍ ശ്ലോകത്തില്‍ വിവരിച്ച പ്രകാരം ഭഗവാനെ അനുസ്മരിക്കണം. നമ്മുടെ മരണസമയം എപ്പോഴാണ്, ഏതു രൂപത്തിലാണ് മരണം സംഭവിക്കുന്നത്. ഇതൊന്നും ആര്‍ക്കും അറിയാന്‍ കഴിയില്ല. അപ്പോള്‍ എന്തുചെയ്യും? ഒരു വഴിയേയുള്ളൂ.

”സദാതദ്ഭാവ ഭാവിതഃ”

എപ്പോഴും ഭഗവാന്റെ രൂപം, നാമം ലീല ഇവയിലേതെങ്കിലും ഒന്നിനെ ആശ്രയിച്ച് ഭഗവദ്ധ്യാനം ചെയ്ത്, ഹൃദയം നിറച്ചുവക്കുകതന്നെ വേണം. ഈ ശ്ലോകത്തില്‍ അഷ്ടാംഗ യോഗിയുടെ ധ്യാനരീതിയാണ് പറയുന്നത്.

മനസ്സിനെയും ബുദ്ധിയെയും ഇന്ദ്രിയങ്ങളെയും ഭഗവാനോട് എപ്പോഴും യോജിപ്പിച്ചു നിര്‍ത്തുക എന്നതാണ് യോഗം എന്ന പദത്തിന്റെ അര്‍ത്ഥം.

അചലേന മനസാ- അരനിമിഷംപോലും ഭഗവാനില്‍നിന്ന് തെന്നിപ്പോകാത്ത മനസ്സുവേണം. നിത്യവും ഇടവിടാതെയുള്ള പരിശ്രമത്തിലൂടെ ഇത് സാധ്യമാണ്.

യോഗബലേന ചൈവ

സമാധിയില്‍നിന്ന് ഒരിക്കലും മാറിപ്പോകാത്ത ബലം യോഗത്തിനുണ്ടാവണം. മേല്‍പ്പറഞ്ഞ അചഞ്ചലമായ മനസ്സും യോഗബലവും മരണവേളയില്‍ എങ്ങനെ ഉണ്ടാവും? പറയുന്നു.

ഭക്ത്യാ യുക്തഃ

സര്‍വത്തിനും നിയന്താവും സച്ചിദാനന്ദ സ്വരൂപനുമായ ശ്രീകൃഷ്ണഭഗവാനോട് പരമപ്രേമലക്ഷണയായ ഭക്തിയുണ്ടാവണം എന്ന് മധുസൂദന സരസ്വതി സ്വാമികള്‍ പറയുന്നു. സാധനയുടെ ആരംഭകാലം മുതല്‍ തന്നെ ഭഗവാനില്‍ ഭക്തി വളര്‍ത്തി ശീലിച്ച് ഭഗവാന്റെ സന്തോഷം നേടണം. എങ്കില്‍ മാത്രമേ മരണകാലത്ത് ഇനി പറയുന്ന അനുഷ്ഠാനം ചെയ്യാന്‍ കഴിയൂ.

പ്രാണവായുവിലാണ് ജീവന്‍ തുടിക്കുന്നത്. അതിനാല്‍ പ്രാണവായുവിനെ ഹൃദയത്തില്‍ കുംഭകം ചെയ്ത്, അവിടെനിന്ന് മേല്‍പ്പോട്ടുപോകുന്ന സുഷുമ്‌നാനാഡിയിലൂടെ, ആചാര്യന്‍ ഉപദേശിച്ചുതന്ന രീതിയില്‍ തന്നെ ഭൂമധ്യത്തില്‍- പുരികക്കൊടികളുടെ മധ്യത്തില്‍ ആജ്ഞാചക്രത്തില്‍ എത്തിക്കണം. വളരെ ശ്രദ്ധയോടെ വേണം ഈ അനുഷ്ഠാനം ചെയ്യുവാന്‍ എന്ന് സമ്യക് എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു. പിന്നെ ബ്രഹ്മരന്ധ്രത്തെ അതിക്രമിച്ച് ”കവിപുരാണം” എന്നു തുടങ്ങിയ കഴിഞ്ഞ ശ്ലോകത്തില്‍ വിവരിച്ച് പരമദിവ്യോത്തമ പുരുഷനായ ശ്രീകൃഷ്ണനെ പ്രാപിക്കാം.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക. ഭഗവാനില്‍ ചെന്ന് ലയിച്ച് സായുജ്യമുക്തി നേടാം എന്നല്ല പറഞ്ഞിരിക്കുന്നത്. നദികള്‍ സമുദ്രത്തില്‍ ചേര്‍ന്നതിനുശേഷം നദികളെ വേറിട്ടു കാണാന്‍ കഴിയില്ല. പഞ്ചസാര വെള്ളത്തില്‍ ലയിച്ചു കഴിഞ്ഞാല്‍, പിന്നെ പഞ്ചസാര ബാക്കിയില്ല. ഇതുപോലെയല്ല, യോഗി ഭഗവാനെ പ്രാപിക്കുന്നത്. ഭഗവാന്റെ സമീപത്ത് എത്തിച്ചേര്‍ന്ന് ഭഗവദാനന്ദവും അനുഭവിക്കാം എന്നാണ്. ”സതം പരംപുരുഷമുപൈതി” എന്ന വാക്യത്തിലെ ‘ഉപൈതി’ എന്നപദംകൊണ്ട് അര്‍ത്ഥമാക്കേണ്ടത്.(ഉപ=സമീപേ, ഏതി=പ്രാപ്‌നോതി) ”തത്സമാനൈശ്വര്യോഭവതി” ഭഗവാന് തുല്യമായ ഐശ്വര്യം കിട്ടും (ശ്രീരാമാനുജാചാര്യന്‍).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.