ന്യൂദല്‍ഹി: പോളണ്ടിലെ പോസ്‌നാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. സംഭവത്തെ കുറിച്ച് പോളണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് ബിസാരിയയുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് പോളണ്ടിലെ പോസ്‌നാനില്‍ വച്ച് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റത്. അമിത് അഗ്‌നിഹോത്രി എന്നയാളുടെ ട്വീറ്റിലൂടെയാണ് ആക്രമണ വിവരം പുറത്തു വിട്ടത്. വിദ്യാര്‍ത്ഥി മരിച്ചെന്നായിരുന്നു ആദ്യ വിവരം . എന്നാല്‍ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടെന്ന് പോളണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് ബിസാരിയ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് സുഷമ സ്വരാജിനെ വിവരം അറിയിക്കുകയായിരുന്നു. തലയ്‌ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് സുഷമ വ്യക്തമാക്കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് പിന്നില്‍ വംശീയ വൈരാഗ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
പോളണ്ടിലെ മാധ്യമ പ്രവർത്തകൻ അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തതോടെയാണ് ആക്രമണം പുറത്തറിഞ്ഞത്. ആക്രോഷിച്ചു കൊണ്ട് അക്രമി വിദ്യാർത്ഥിയെ കടന്ന് പിടിക്കുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് അഗ്‌നിഹോത്രി വ്യക്തമാക്കി. തലക്കും മുഖത്തും പരിക്കേറ്റ വിദ്യാർത്ഥി അപകടനില തരണം ചെയ്തതായും ഇദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: