ശാന്തന്‍പാറ(ഇടുക്കി): കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പെടെ ആറ് പോലീസുകാര്‍ക്ക് പരിക്ക്. മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘത്തെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.
വീട്ടമ്മയ്ക്കും പരിക്കേറ്റു. ഒന്‍പതു പേര് പിടിയിലായി. രാജകുമാരി സ്വദേശികളായ ലിജോ(21), ഡോണ്‍(18), ജിഷ്ണു(23), ഗോകുല്‍(20), കുരുവിളാസിറ്റി സ്വദേശികളായ അമല്‍(21), ജിനീഷ്(19), കടുക്കാസിറ്റി സ്വദേശി രാഹുല്‍(18), ചെമ്മാണ്ണാര് സ്വദേശി ഡെന്നീസ്(19), പാറത്തോട് സ്വദേശി വിശാഖ്(19) എന്നിവരാണ് പിടിയിലായത്.
ശാന്തന്‍പാറ പ്രിന്‍സിപ്പല്‍ എസ്ഐ വിനോദ്കുമാര്‍, പോലീസുകാരായ ബിനുമോന്, ലാസര്‍, ദേവാനന്ദ്, ഷൈജു, ജെയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പൂപ്പാറ മുള്ളന്തണ്ട് ഗാന്ധിനഗര്‍ കോളനിയില്‍ വിപിആര്‍ ഭവനില്‍ നാരായണന്റെ ഭാര്യ ശകുന്തള(60)യ്ക്കും സംഭവത്തില്‍ പരിക്കേറ്റു.
കഞ്ചാവ് മാഫിയയിലെ രണ്ട് പേര് ബൈക്കില്‍ പോകുന്നതിനിടെ മുള്ളന്‍തണ്ടില്‍ വച്ച് കാല്‍നടയാത്രക്കാരനെ കളിയാക്കി. ഈ സമയം പിന്നിലിരുന്ന ആള് വീണു.
ഇതിന് പ്രതികാരമെന്നോണം ഇയാള്‍ വിളിച്ചുവരുത്തിയ സംഘം സമീപത്തെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും ആയുധങ്ങള്‍ കാട്ടി ഇവര്‍ ഭീഷണി തുടര്‍ന്നു.
പോലീസ് സംഘം വിവിധ ഇടങ്ങളില്‍ നിന്നായി പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: