Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വേനല്‍ മഴ കനത്ത നാശം വിതച്ചു; ലക്ഷങ്ങളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:45 pm IST
in Kasargod

കാഞ്ഞങ്ങാട്: കനത്ത ചൂടില്‍ ആശ്വസമായി പെയ്തിറങ്ങിയ വേനല്‍ മഴ ജില്ലയില്‍ വ്യാപകമായി കനത്ത നാശനഷ്ടം വിതച്ചു. കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് കനത്ത ഇടിമിന്നലോടു കൂടി കനത്ത മഴ പെയ്തത്. മരങ്ങളും തെങ്ങും പൊട്ടിവീണ് നിരവധി വീടുകള്‍ തകര്‍ന്നു. ടെലഫോണ്‍ വൈദ്യുതി ബന്ധങ്ങളും താറുമാറായി. വേലാശ്വരം സ്‌കൂളിന് സമീപത്ത് അത്തിക്കാല്‍ അമ്പുവിന്റെ വീട് ഇടിമിന്നലില്‍ തകര്‍ന്നു. ഭാര്യ കല്യാണി(60)ക്ക് തലക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന വീടും ഇവര്‍ താമസിച്ച പഴയ വീടുമാണ് തകര്‍ന്നത്. അമ്പുവും കുടുംബവും പഴയ വീട്ടിലായിരുന്നു കിടന്നുറങ്ങിയത്. മക്കളായ സുരേഷ്, വിജയന്‍, അജയന്‍, വിജയന്റെ ഭാര്യ മമത, മൂന്ന് വയസ്സുള്ള കുട്ടി എന്നിവരും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മടിക്കൈ ചാളക്കടവിലെ ബാലാമണി വിജയന്റെ വീടിന്റെ അടുക്കള ഭാഗം തെങ്ങ് കടപുഴകി വീണ് ഭാഗികമായി തകര്‍ന്നു. പാരപ്പറ്റ്, സണ്‍സൈറ്റ്, അടുക്കളയുടെ ഒരു ഭാഗം എന്നിവയാണ് തകര്‍ന്നത്. അരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നഗരസഭാ കൗണ്‍സിലര്‍ അജയ്‌കുമാര്‍ നെല്ലിക്കാട്ടിന്റെ നെല്ലിക്കാട്ടുള്ള തറവാട് വീടും തെങ്ങ് കടപുഴകി വീണ് ഒരു ഭാഗം തകര്‍ന്നു. കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളില്‍ വ്യാപകമായി കൃഷിനാശം ഉണ്ടായി. നഗരസഭയിലെ അബൂബക്കര്‍, ഇ.എല്‍.നാസര്‍, മുനീര്‍, അന്തു, രാജു, മധു, നാരായണന്‍, ഇക്ബാല്‍, ശോഭ, പി.കെ. കാര്‍ത്ത്യായനി, പി.കെ.സന്തോഷ്, പി.ശോഭ, ബി.നാരായണി, ടി.പുഷ്പ, ബേബി എന്നിവരുടെ വാഴകൃഷി പൂര്‍ണ്ണമായും നശിച്ചു. മടിക്കൈ പഞ്ചായത്തിലെ ബങ്കളം, ആലമ്പാടി, ആലയി, കീക്കാംകോട്ട്, മണക്കടവ്, പളളത്തുവയല്‍, കക്കാട്ട്, മലപ്പച്ചേരി ഭാഗങ്ങളില്‍ നിരവധി വാഴകള്‍ കാറ്റില്‍ തകര്‍ന്നുവീണു. മൂപ്പെത്താറായ നേന്ത്രക്കുലകളാണ് കാറ്റില്‍ തകര്‍ന്നുവീണത്. മടിക്കൈയില്‍ മാത്രം ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ബാങ്ക് ലോണെടുത്തും മറ്റുമാണ് കര്‍ഷകര്‍ ഇവിടെ നേന്ത്രവാഴ കൃഷി നടത്തിയിരുന്നത്. ബാങ്ക് ലോണെടുത്ത് കൃഷി ചെയ്തവരില്‍ 350 ലധികം വാഴകള്‍ നശിച്ചവരും ഇതിലുള്‍പ്പെടുന്നു. വാഴക്കൃഷിയില്‍ മാത്രം 25 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി കരുതപ്പെടുന്നു. നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ ജില്ലാ കലക്ടര്‍ ജീവന്‍ബാബു, പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍, കൃഷി ഓഫീസര്‍ ബൈജു, ശശീന്ദ്രന്‍ മടിക്കൈ എന്നിവര്‍ സന്ദര്‍ശിച്ചു. കടുത്ത വരള്‍ച്ചക്കിടയിലും പ്രയാസപ്പെട്ടാണ് നേന്ത്രവാഴകള്‍ക്ക് ജലസേചനം നടത്തിയിരുന്നത്. ഓര്‍ക്കാപ്പുറത്തുണ്ടായ ഇടിമിന്നലും മഴയും കര്‍ഷകരുടെ പ്രതീക്ഷയാകെ തകര്‍ത്തിരിക്കുകയാണ്. കിനാനൂര്‍ കരിന്തളത്തും വ്യാപക നഷ്ടമുണ്ട് നിരവധി റബ്ബര്‍ മരങ്ങളും കാര്‍ഷിക വിളകളും കാറ്റില്‍ തകര്‍ന്നു. ഒടയംചാല്‍, ചിറ്റാരിക്കാല്‍, വെളളരിക്കുണ്ട് മേഖലകളിലും വന്‍ തോതില്‍ മരം പൊട്ടിവീണ് വൈദ്യുതി ബന്ധങ്ങളും റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. ഇടിമിന്നലില്‍ നിരവധി സ്ഥലങ്ങളില്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. മാവുങ്കാല്‍ 33 കെ വി സബ് സ്റ്റേഷനില്‍ നിന്നുളള തകരാറുമൂലം നീലേശ്വരം, കാഞ്ഞങ്ങാട്, ചിത്താരി, പടന്നക്കാട്, ചോയ്യങ്കോട് എന്നിവിടങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

Kerala

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

Kerala

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

Gulf

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.