ലണ്ടന്‍:മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയം.സണ്ടര്‍ലാന്‍ഡിനെ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.ഈ സീസണില്‍ ഫോമിലേക്കുയരാന്‍ കഴിയാതെ പോയ സണ്ടര്‍ലാന്‍ഡ് ഈ തോല്‍വിയോടെ പോയിന്റു നിലയില്‍ ഏറ്റവും പിന്നോക്കം പോയി.
അതേസമയം മാഞ്ച്സ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തു തുടരുകയാണ്.അവര്‍ക്കിപ്പോള്‍ 57 പോയിന്റായി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആധിപത്യം കണ്ട മത്സരത്തിന്റെ മുപ്പതാം മിനിറ്റില്‍ സാള്‍ട്ടന്‍ ഇബ്രഹിമോവിക്ക് ആദ്യ ഗോള്‍ നേടി.ആന്റര്‍ ഹീരാരയില് നിന്ന് പാസ് സ്വീകരിച്ച സാള്‍ട്ടന്‍ കര്ലിംഗ്് ഷോട്ടിലുടെ യൂണൈറ്റഡിനെ മുന്നിലാക്കി.
ഏറെതാമസിയാതെ മാഞ്ചസ്റ്ററിന്റെ രണ്ടാം ഗോളും പിറന്നു.അര്‍മേനിയന്‍ താരമായ ഹെന്റിക്കാണ് സ്കോര്‍ ചെയ്തത്. പരക്കാരനായി ഇറങ്ങിയ മാര്‍ക്കസ് റാഷ്ഫോര്‍ഡ് 89-ാം മിനിറ്റില്‍ മാഞ്ചസ്റ്ററിന്റെ മൂന്നാം ഗോളും കുറിച്ചു.കഴിഞ്ഞ സെപ്റ്റംബറിനുശേഷം ലീഗില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ ആദ്യ ഗോളാണിത്.
പ്രീമിയര്‍ ഡിവിഷനിലെ മറ്റൊരു മത്സരത്തില്‍ ലാസ് പാമസ് ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് റിയല്‍ ബെറ്റീസിനെ തോല്‍പ്പിച്ചു.
വിന്‍സന്റ് ഗോമസ്,ബോട്ടെംഗ്,ജോനാഥന് വീറ,ജെസി എന്നിവരാനണ് ലാസ്പാമസിനായി ഗോള്‍ നേടിയത്.റാഫാ നവാരോയാണ് ബെറ്റീസിന്റെ ആശ്വാസ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: