സിങ്കപ്പൂര്‍: സിങ്കപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തും ബി സായ് പ്രണീതും ഏറ്റുമുട്ടും. അതേസമയം വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഒളിമ്പിക് വെളളിമെഡല്‍ ജേതാവ് പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.
2014 ലെ ചൈന ഓപ്പണ്‍ ചാമ്പ്യനായ ശ്രീകാന്ത് സെമിയില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ഇന്ത്യേനേഷ്യയുടെ ആന്റണി സിനിസുഗ ജിന്ടിനെ തോല്‍പ്പിച്ചു.സ്കോര്‍ 21-13,21-14.
കൊറിയയുടെ ലി ഡോംഗ് കിയൂനെ 21-6,21-8 ന് തകര്‍ത്താണ് പ്രണീത് ഫൈനലിലെത്തിയത്.
വനിതകളുടെ ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യന്‍ കരോലിന മാരിന് ലോക ഒന്നാം നമ്പറായ ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനെ നേരിടും. മാരിന് സെമിയില്‍ കൊറിയയുടെ സംഗിനെ തോല്‍പ്പിച്ചു.21-19,21-12.തായ് സു സെമിയില്‍ മലേഷ്യയുടെ ഴാംഗിനെ തോല്‍പ്പിച്ചു.21-19,21-15
കരോലിന മാരിന്് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സിന്ധുവിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.35 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-11,21-15 എന്ന സ്കോറിനാണ് മാരിന ജയിച്ചുകയറിയത്
ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലില്‍ സിന്ധു സ്പാനീഷ് താരമായ മാരിനെ തോല്‍പ്പിച്ച് കിരീടം ചൂടിയിരുന്നു.
സായ് പ്രണീത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് തായ്ലന്‍ഡിന്റെ എട്ടാം സീഡ് ടനോംഗ്സാക്കിനെ തോല്‍പ്പിച്ചു.ഒരു മണിക്കുര്‍ 11 മിനിറ്റ് നീണ്ട മത്സരത്തില്‍ 15-21,21-14,21-19 എന്ന സ്കോറിനാണ് പ്രണീത് വിജയിച്ചത്.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ബി സുമീത് റെഡി- അശ്വിനി പൊന്നപ്പ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.
മൂന്നാം സീഡായ ലു കായ് – ഹുയാംഗ് സഖ്യം നേരിട്ടുളള സെറ്റുകള്‍ക്ക് ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ചു. സ്കോര്‍ 21-11,21-8. മത്സരം 27 മിനിറ്റ് നീട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: