മലപ്പുറത്ത് യുഡിഎഫിനുണ്ടായ വിജയം അപ്രതീക്ഷിതമൊന്നുമല്ല. മലപ്പുറത്തിന്റെ ചരിത്രത്തില്‍ ലീഗ് മാത്രം വിജയിച്ച മണ്ഡലമാണിത്. എല്‍ഡിഎഫ് പോലും മഞ്ചേരിയിലുണ്ടായതുപോലുള്ള അട്ടിമറി പ്രതീക്ഷിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരു ആവര്‍ത്തനം മാത്രമാണിത്. വാര്‍ത്താ മാധ്യമങ്ങളിലൂടെ കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുന്നത് യുഡിഎഫിന്റെ ഒത്തൊരുമയുടെ വിജയമാണിതെന്ന മട്ടാണ്.
ഇ.അഹമ്മദിന് ലഭിച്ച ഭൂരിപക്ഷവും കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയില്ല. അതേ സമയം മൂന്നു മുന്നണികള്‍ക്കും വോട്ട് വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ബിജെപി പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് ശരിയാണ്. മലപ്പുറത്തെ വിജയം കണ്ടാല്‍ ഇന്ത്യ പിടിച്ചെടുത്ത മട്ടാണ്. മലപ്പുറത്തേക്കാള്‍ മുസ്ലീം വോട്ടര്‍മാരുള്ള ഇന്ത്യയിലെ മണ്ഡലങ്ങളില്‍ ബിജെപിയാണ് വിജയിച്ചിട്ടുള്ളത്.
ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പു നടന്ന യുപിയിലെ 124 മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ 105 ലും വിജയികളായത് ബിജെപി സ്ഥാനാര്‍ത്ഥികളാണ്. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തോടെ ലീഗ് ഇന്ത്യയിലെ ഒരു വലിയ രാഷ്ട്രീയ കക്ഷിയാകാന്‍ പോകുന്ന എന്ന തരത്തിലുള്ള പ്രചാരണമാണ്. എന്തുകൊണ്ടും കുഞ്ഞാലിക്കുട്ടിയേക്കാള്‍ ഏറെ മുന്നിലുള്ള ഇബ്രാഹിം സുലൈമാന്‍ സേട്ടും ജി.എം.ബനാത്ത്വാലയും ഇ.അഹമ്മദും വിചാരിച്ചിട്ട് നടക്കാന്‍ കഴിയാത്തതാണോ കേവലം സംസ്ഥാന മന്ത്രി മാത്രമായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് ചെയ്യാന്‍ കഴിയുക. ലീഗിന്റെ ഏത് അഖിലേന്ത്യാ പ്രസിഡന്റായാലും കേരള സംസ്ഥാന പ്രസിഡന്റിന്റെ, അതായത് പാണക്കാട്ടുകാരുടെ താഴെയെ സ്ഥാനമുള്ളൂ.
നേരത്തെ സൂചിപ്പിച്ചതു പോലെ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഒരെണ്ണത്തില്‍പോലും ലീഗിന് ഇന്നുവരെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടുവേണ്ടേ നിര്‍ണ്ണായക ശക്തിയാകാന്‍. മലപ്പുറത്തെ വിജയം കേരള രാഷ്ട്രീയത്തില്‍ എന്നല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്പോകുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനം കേരളത്തില്‍ നിന്നും ഒരു പക്ഷേ മാറുമെന്നുമാത്രം.
കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാകും മലപ്പുറം വിധിയെഴുത്തെന്ന് രാഷ്ട്രീയ നിരീക്ഷികര്‍ പോലും അഭിപ്രായപ്പെട്ടിട്ടില്ല. കാരണം വിധി ഏറെക്കുറെ നേരത്തെ തന്നെ നിശ്ചയിച്ചതാണ്. ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമേ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുള്ളൂ.
ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ രണ്ട് രീതിയിലാണ് വോട്ടര്‍മാരും കാണുന്നത്. ബിജെപിയെ എതിര്‍ക്കുക എന്നതിന്റെ പേരില്‍ എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍പാര്‍ട്ടി എന്നിവ സ്ഥാനാര്‍ത്ഥിയെ നിര്ത്തിയതുപോലുമില്ല. പിഡിപി പരസ്യമായി ഇടതുപക്ഷമുന്നണിയെ പിന്തുണക്കുകയും ചെയ്തു. വര്‍ഗ്ഗീയതക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന ഇടതുപക്ഷം അവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞതുമില്ല. നേരത്തെ പിഡിപിയുമായി ബാന്ധവം ഉണ്ടാക്കിയവരായിരുന്നുവല്ലോ അവര്‍.
വികസനം, അഴിമതി എന്നിവയൊന്നും ഇരുമുന്നണികളും വിഷയമാക്കിയില്ല. കേന്ദ്രഭരണത്തില്‍ പഴിചാരല്‍ മാത്രമായിരുന്നു രണ്ടുപേരുടെയും ലക്ഷ്യം. അതേസമയം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണനാകട്ടെ പറഞ്ഞത് പിന്നീട് വിഴുങ്ങുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇത് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പാണ്.
അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ 2014 ല്‍ നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും പാണക്കാടിന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചത്. രണ്ടുപേരുടെ സഹായം കൊണ്ട് മാത്രമാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍പോലും വന്നത്. കുഞ്ഞാലിക്കുട്ടിക്കായാലും വാ തുറക്കാന്‍ പാണക്കാട്ടെ സമ്മതം വേണം.
വര്‍ഗ്ഗീയ ധ്രുകീരണമുണ്ടാക്കി അതില്‍ നിന്നും സമര്‍ത്ഥമായി വോട്ട് നേടാന്‍ കഴിഞ്ഞതാണ് രണ്ട് കൂട്ടരുടെയും വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: