Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സമാധാനത്തിന്റെ പാത ഏകപക്ഷീയമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 08:51 pm IST
in Vicharam

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെക്കൂടി തലയറുത്ത് കൊന്നുകൊണ്ട് സിപിഎം ക്രിമിനല്‍ സംഘം തങ്ങള്‍ സമാധാനത്തിനില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത തിരുവനന്തപുരം, കണ്ണൂര്‍ സമാധാന യോഗങ്ങളിലെ തീരുമാനങ്ങള്‍ അട്ടിമറിച്ചുകൊണ്ടാണ് പയ്യന്നൂര്‍ കക്കംപാറ സ്വദേശി ചൂരക്കാട് ബിജു എന്ന ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിനെ സിപിഎം സംഘം വെട്ടിക്കൊന്നത്.

സിപിഎംസംസ്ഥാന സെക്രട്ടറിയില്‍നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട പിണറായി വിജയന്‍ സ്വന്തം പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് മാത്രമാണ് മുന്‍തൂക്കം നല്‍കുന്നതെന്ന ആരോപണം തുടക്കം മുതല്‍ ഉണ്ട്. നിരവധി പ്രശ്‌നങ്ങളില്‍ കേരളത്തിന്റെ താല്‍പര്യത്തെയല്ല പിണറായി വിജയന്‍ സംരക്ഷിച്ചതെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. അപ്പോഴൊക്കെ പാര്‍ട്ടിയുടെ സങ്കുചിതമായ താല്‍പര്യങ്ങളെയാണ്, കേരളത്തിന്റെ താല്‍പര്യങ്ങളെയല്ല മുഖ്യമന്ത്രി പിണറായി ഉയര്‍ത്തിപ്പിടിച്ചത്. സിപിഎമ്മിന്റെ രാഷ്‌ട്രീയ സ്വാര്‍ത്ഥങ്ങളെ സംരക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്നാല്‍ മുഖ്യമന്ത്രികൂടി പങ്കെടുത്ത സമാധാന സമ്മേളന തീരുമാനങ്ങളെ സിപിഎം നേതൃത്വം തള്ളിപറയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടെന്താണെന്ന് കേരളത്തിന് വ്യക്തമാകേണ്ടതുണ്ട്. ഏത് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് സിപിഎമ്മും വ്യക്തമാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പങ്കെടുത്ത യോഗതീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഭരണകക്ഷിയെന്ന നിലയില്‍, മുഖ്യമന്ത്രിയുടെ പാര്‍ട്ടിയെന്ന നിലയില്‍, സിപിഎമ്മിന് അതില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഇത് പരസ്യമായി ലംഘിക്കാനും താലിബാന്‍ ഭീകരവാദികളെപോലും നാണിപ്പിക്കുന്ന തരത്തില്‍ തലയറുക്കാനും സിപിഎം നേതൃത്വം അണികള്‍ക്ക് ആജ്ഞ നല്‍കുമ്പോള്‍ സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്?

കൊന്നുതള്ളേണ്ടവരെ കള്ളക്കേസില്‍ പ്രതികളാക്കുകയും കൊലപ്പെടുത്തിയതിനുശേഷം കൊലപാതകകേസുകളിലെ പ്രതിയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന നികൃഷ്ടവും ക്രൂരവുമായ ശൈലിയാണ് സിപിഎം അനുവര്‍ത്തിക്കുന്നത്. എതിരാളികളെ ശത്രുക്കളായി കാണുന്ന പാര്‍ട്ടി സെക്രട്ടറി സിപിഎമ്മിന് നേതൃത്വം കൊടുക്കുമ്പോള്‍ അണികളില്‍നിന്ന് അതിലപ്പുറം വിവേകം പ്രതീക്ഷിച്ചുകൂടാ. എന്നാല്‍ ഭരണകൂടത്തില്‍നിന്നും പാര്‍ട്ടി നേതൃത്വത്തില്‍നിന്നും പോലീസില്‍നിന്നും നീതി ലഭിക്കുന്നില്ല. കണ്ണൂരില്‍ സംഭവിക്കുന്നത് അതാണ്. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യവാഹ് വി. ശശിധരനെ ആക്രമിക്കാനെത്തിയ സംഘത്തെ കയ്യോടെ പിടികൂടിയിട്ടും നിസാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് മുതിര്‍ന്നത്. ആയുധം സഹിതം പിടിയിലായവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് ഇതിന്റെ തെളിവാണ്. കണ്ണൂരിലെ കൊലപാതക പരമ്പര അവസാനിക്കണമെങ്കില്‍ കേവലം സമാധാനയോഗങ്ങള്‍ മതിയാവില്ല. കൊലപാതകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സിപിഎം നേതൃത്വത്തേയും പോലീസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരെയും നിലയ്‌ക്ക് നിര്‍ത്താനുള്ള ആര്‍ജ്ജവം ഭരണകൂടം കാണിക്കുമ്പോഴേ സമാധാനം പുലരുകയുള്ളൂ.

എന്നാല്‍ ഇതിനുള്ള ആര്‍ജ്ജവം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായിക്കില്ല. അക്രമകാരികളായ പാര്‍ട്ടി നേതൃത്വത്തെ നിലയ്‌ക്ക് നിര്‍ത്താന്‍ സിപിഎമ്മിന്റെ ഉയര്‍ന്ന ഘടകമായ പൊളിറ്റ് ബ്യൂറോവിനും കഴിയില്ല. സാന്നിദ്ധ്യമുണ്ടായിരുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും തകര്‍ന്നില്ലാതായ സിപിഎം പേരിനെങ്കിലും അവശേഷിക്കുന്നത് കേരളത്തിലാണ്. കണ്ണൂരിലെ നേതാക്കളാണ് കേരളത്തിലെ സിപിഎമ്മിനെ നയിക്കുന്നത്. പാര്‍ട്ടിയുടെ ഉപരിഘടകങ്ങളും ഭരണത്തലപ്പത്തുള്ള മുഖ്യമന്ത്രിക്കും മുകളില്‍ സിപിഎമ്മിന്റെ കണ്ണൂര്‍ നേതൃത്വം കൊലവിളികള്‍ നടത്തുന്നതിന് പിന്നിലെ രഹസ്യമിതാണ്. കേരളത്തിലെ പ്രബുദ്ധ സമൂഹത്തിന്റെ കരുത്തുറ്റ പ്രതിരോധമുയര്‍ന്നാലെ രക്തദാഹികളായ ഈ നേതൃത്വത്തിന്റെ കുടില നീക്കങ്ങളെ തടയാനാകൂ.

സിപിഎം അക്രമി സംഘത്തിന്റെ കൊലപാതകങ്ങള്‍ക്ക് ഇരയായി മുതിര്‍ന്ന പ്രവര്‍ത്തകര്‍ നഷ്ടപ്പെടുമ്പോഴും ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ സമാധാന ശ്രമങ്ങള്‍ക്ക് തുറന്ന പിന്തുണ നല്‍കിയ ആര്‍എസ്എസ്സിന്റെ സമീപനം ശ്ലാഘിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഈ സമീപനത്തെ മുതലെടുത്തും നിസ്സഹായതയായി കണ്ടും അക്രമം തുടരാനുള്ള സിപിഎം നേതൃത്വത്തിന്റെ സമീപനത്തെ കേരളത്തിലെ പ്രബുദ്ധ ജനസമൂഹം ചോദ്യം ചെയ്യേണ്ടതുണ്ട്. സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ഏകപക്ഷീയമായിക്കൂടാ. ശാന്തി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍, വഞ്ചിക്കപ്പെടുന്നുവെന്ന അവസ്ഥ ഉണ്ടായിക്കൂടാ.

അക്രമത്തിന് നേതൃത്വം കൊടുക്കുന്നവരെ, കൊലപാതകത്തിന് ആസൂത്രണം ചെയ്യുന്നവരെ സമൂഹത്തില്‍നിന്ന് അകറ്റി നിര്‍ത്താനും ഒറ്റപ്പെടുത്താനും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും മുന്‍കൈ ഉണ്ടാകേണ്ടതുണ്ട്. കേരളം പ്രതീക്ഷിക്കുന്നത് ഇത്തരമൊരു ഇടപെടല്‍ ഉണ്ടാകുമെന്ന് തന്നെയാണ്. അക്രമത്തിനും അധര്‍മ്മത്തിനും സ്ഥായിയായ വിജയം നേടിയെടുക്കാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.