കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് പയ്യന്നൂര്‍ കക്കംപാറയിലെ ചൂരക്കാട് ബിജുവിനെ കഴുത്തറുത്ത് കൊന്ന കേസില്‍ കണ്ടാലറിയുന്ന ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവ സമയത്ത് ബിജുവിന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അക്രമികള്‍ എത്തിയ ഇന്നോവ കാര്‍ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. തളിപ്പറമ്പ് ഡിവൈഎസ്പി വേണു, സിഐ സുധാകരന് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ഹര്‍ത്താലാചരിച്ചു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെ നടന്ന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. വാഹനങ്ങളൊന്നും റോഡിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല.
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബിജുവിനെ കാറിടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊന്നത്. മംഗലാപുരത്ത് പോയി തിരികെ വന്ന് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനിലിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അക്രമം. ശിരസ് അറുത്തു മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: