Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്ഥലം ലഭിക്കാതെ ജില്ലാ നിര്‍ഭയകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 10:37 pm IST
in Kottayam

കോട്ടയം: വനിതാ സംരക്ഷണത്തിനായി നിരവധി പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കുമ്പോഴും സ്ത്രീ സുരക്ഷയ്‌ക്കുള്ള നിര്‍ഭയ അഭയ കേന്ദ്രമായില്ല. സാമൂഹ്യ നീതി വകുപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ സന്നദ്ധമാണെങ്കിലും ഇതിനായി ഒരു സെന്റ് സ്ഥലം പോലും കിട്ടിയിട്ടില്ല. സ്ഥലം ആവശ്യപ്പെട്ട് വകുപ്പ് ജില്ലാപഞ്ചായത്ത്, നഗരസഭകള്‍ എന്നിവയ്്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. രാജ്യം മുഴുവന്‍ ‘നിര്‍ഭയ’യെക്കുറിച്ചും സ്്ത്രീ സുരക്ഷയെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോഴാണ് ഇത്തരമൊരു അവസ്ഥ ജില്ലയിലുള്ളത്.

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള ഇടമില്ലാത്തതാണ് അധികൃതരെ കുഴപ്പിക്കുന്നത്. അതേ സമയം വനിതാ സുരക്ഷയ്‌ക്ക് പോലീസിന്റെ പ്രത്യേക മൊബൈല്‍ ആപ്പ്, പ്രതിരോധ പരിശീലന ക്ലാസ്, നിര്‍ഭയ പരിശീലന പദ്ധതി എന്നിവ മുറയ്‌ക്ക് നടക്കുന്നുണ്ട്. എന്നാല്‍ വനിതാ സംരക്ഷണ സമിതിയുടെ സംരക്ഷണയില്‍ കഴിയേണ്ടി വരുന്നവരെ പാര്‍പ്പിക്കാന്‍ നിലവില്‍ ജില്ലയില്‍ സംവിധാനങ്ങളില്ല.

ജില്ലയില്‍ നിര്‍ഭയ അഭയകേന്ദ്രം സ്ഥാപിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിഹിതവും ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും ബജറ്റില്‍ സ്ത്രീ സൗഹൃദ പദ്ധതികള്‍ പ്രഖ്യാപിക്കുകയും വലിയ വിഹിതം മാറ്റി വയ്‌ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിര്‍ഭയ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കായില്ല. ഇത് മൂലം പദ്ധതിയ്‌ക്കായി അനുവദിച്ച ഫണ്ട് പാഴായി പോകുന്ന അവസ്ഥയാണ്. കോട്ടയം നഗരത്തിലോ സമീപത്തോ നിര്‍ഭയ കേന്ദ്രം വരുന്നതയായിരിക്കും നല്ലതെന്നാണ് പൊതു അഭിപ്രായം.

നിലവില്‍ ജില്ലയില്‍ ലൈംഗിക -ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവരെ താമസിപ്പിക്കുന്നത് അധികൃതര്‍ക്ക് വെല്ലുവിളിയാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കോട്ടയത്തെ മഹിളാ മന്ദിരത്തെ ആശ്രയിക്കും . അതല്ലെങ്കില്‍ ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെ ആശ്രയിക്കണം. നിര്‍ഭയ കേന്ദ്രം നിലവില്‍ വന്നുകഴിഞ്ഞാല്‍ സ്ത്രീ സുരക്ഷയ്‌ക്കുള്ള പദ്ധതികളും പരിപാടികളും ഒരുകുടക്കീഴിലാക്കാം. അഭയകേന്ദ്രം, കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി വരും. ഇവിടെ മെഡിക്കല്‍ സേവനവും ഉറപ്പ് വരുത്തും. അതേസമയം കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് ജില്ലാ സാമൂഹികനീതി വകുപ്പ് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല റിവ്യൂ മീറ്റിംഗത്തില്‍ കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.