Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൂമുള്ളി കാലത്തിനൊപ്പം നടന്ന്..അംഗീകാര നിറവിൽ 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 06:01 pm IST
in Varadyam

കാലത്തിനൊപ്പം നടന്ന് മലയാള സാഹിത്യത്തിന്റെ നെറുകയിലേക്കുയര്‍ന്ന സഹൃദയന്‍ ഡോ. പ്രഫസര്‍ കൂമുള്ളി ശിവരാമന്‍. അംഗീകാരങ്ങളൊന്നും തന്നെ തേടിയെത്തിയില്ലെങ്കിലും സാഹിത്യ രചന സപര്യയാക്കി മൂല്യവത്തായ നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. മലയാള സാഹിത്യ രംഗത്ത് കാച്ചിക്കുറുക്കിയ കവിതകളിലൂടെ ശ്രദ്ധേയനായിരുന്ന കവി കുഞ്ഞുണ്ണിയുടെ പേരിലുളള പുരസ്‌കാരം ഒടുവില്‍ കൂമുള്ളി ശിവരാമനെ തേടിയെത്തിയിരിക്കുന്നു.

സരസമായ ശൈലിയും ആശയങ്ങളിലെ ലാളിത്യവും,ഒപ്പം അവതരണ മികവും രചനകളിലെ കൈയൊതുക്കവും, പ്രഭാഷണ രംഗത്തെ ഗാംഭീര്യവുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കു മുന്നില്‍ പലരും അവസരവാദികളും ന്യായീകരണ തൊഴിലാളികളുമാകുമ്പോള്‍ ശിവരാമന്‍ സാഹിത്യ ലോകത്ത് വേറിട്ടൊാരു ശബ്ദമായി നിലകൊണ്ടു. പ്രഭാഷകന്റെ പരിമിതികളില്‍ നിന്നും എഴുത്തുകാരന്റെ വിശാലതയിലേക്ക് പ്രവേശിച്ച ഇദ്ദേഹത്തിന്, കുഞ്ഞുണ്ണി മാഷ് എന്ന കുറിയ മനുഷ്യന്റെ പേരിലുളള വലിയ പുരസ്‌കാരം സാഹിത്യരംഗത്ത് അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കുളള അര്‍ഹിക്കുന്ന അംഗീകാരമാണ്.

ചെറുപ്പമാണെന്റെ വലുപ്പം എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ ഓര്‍മിപ്പിക്കുന്നതാണ് കൂമുളളി ശിവരാമനെന്ന സാഹിത്യോപാസകന്റെ ജീവിതം. ഉല്‍കൃഷ്ടങ്ങളായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തെ തേടി സര്‍ക്കാര്‍ തലത്തിലുളള അംഗീകാരങ്ങളൊന്നും ഇതുവരെ എത്തിയില്ല. ഒരുപക്ഷേ ദേശീയ ചിന്താസരണിയുടെ സഹയാത്രികനെന്ന് മുദ്ര കുത്തപ്പെട്ടതിനാലാവാം അംഗീകാരങ്ങളൊന്നും ലഭിക്കാത്തത്. എന്നാല്‍ ഏറ്റവും ഒടുവില്‍, തന്നെ സാഹിത്യ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ കവി കുഞ്ഞുണ്ണിയുടെ പേരില്‍ കുട്ടികളുടെ പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ബാലസാഹിതീ പ്രകാശന്‍ നല്‍കുന്ന പുരസ്‌കാരം അദ്ദേഹത്തിന്റെ സാഹിത്യ സപര്യയ്‌ക്കുളള അംഗീകാരമാവുകയാണ്. ഇതൊരു ചരിത്ര നിയോഗമാണെന്ന് നാട്ടുകാരുടേയും ശിഷ്യ ഗണങ്ങളുടേയും കൂമുളളി സാര്‍ വിനയാന്വിതനായി പറയുന്നു.

ചെറുപ്പത്തില്‍ത്തന്നെ വീടിനടുത്തുളള ശ്രീരാമകൃഷ്ണ ആശ്രമവുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചത് ജീവിതത്തില്‍ വഴിത്തിരിവായതായി അദ്ദേഹം കരുതുന്നു. റേഡിയോ നാടകങ്ങള്‍ എഴുതിക്കൊണ്ടാണ് സാഹിത്യ ലോകത്തേക്ക് ഡോ.കൂമുളളി കടന്നു വന്നത്. കോഴിക്കോട് ആകാശവാണിയില്‍ താനെഴുതിയ നിരവധി നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തത് തുടര്‍ന്നിങ്ങോട്ട് എഴുത്തിന് പ്രേരണയായതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട്ടെ കോളേജ് പഠനകാലത്ത് കുഞ്ഞുണ്ണിമാഷുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചതോടെ അദ്ദേഹത്തിന്റെ കവിതകളെ അടുത്തറിയുകയും അതുവഴി കുഞ്ഞുണ്ണി കവിതകളെ അനുകരിച്ച് കവിതകള്‍ രചിച്ചു തുടങ്ങുകയും ചെയ്തു. അങ്ങനെ കുഞ്ഞുണ്ണി കവിതകളെ അനുകരിച്ച് ‘കുറുമൊഴി’ എന്ന പേരില്‍ ആദ്യ കവിത സമാഹാരം പ്രസിദ്ധീകരിച്ചു. ചെറുപ്പം തൊട്ടേ ചിത്രകലയോടായിരുന്നു ഭ്രമമെങ്കിലും കുഞ്ഞുണ്ണി കവിതകളോടുളള അഭിനിവേശം അദ്ദേഹത്തെ സാഹിത്യകലാരംഗത്ത് എത്തിച്ചു.

അഗാധമായ പാണ്ഡിത്യവും അപഗ്രഥന പാടവവും സൂക്ഷ്മമായ ജീവിത നിരീക്ഷണവും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലെല്ലാം തെളിഞ്ഞു കാണാം. കലാ വിമര്‍ശകന്‍, പ്രഭാഷകന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം ഇപ്പോഴും കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന ഇദ്ദേഹം അക്കിത്തം കവിതയുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണ പ്രബന്ധത്തിലായിരുന്നു ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മേലൂര്‍ സ്വദേശിയായ കൂമുളളി മഞ്ചേരി എന്‍എസ്എസ് കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജിലെ 28 വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം കഴിഞ്ഞ 7 വര്‍ഷക്കാലമായി മട്ടന്നൂര്‍ ‘അനുഗ്രഹത്തില്‍’ വിശ്രമ ജീവിതം നയിക്കുന്നു. പിആര്‍എന്‍എസ്എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീദേവിയാണ് ഭാര്യ. മകള്‍ അനുഹൃദ്യ.

നന്നേ ചെറുപ്പത്തിലെ തപസ്യ കലാ-സാംസ്‌ക്കാരിക സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച കൂമുളളി നിലവില്‍ തപസ്യയുടെ കണ്ണൂര്‍ ജില്ലാ അധ്യക്ഷനാണ്. നമ്പൂതിരി-വരകള്‍ വര്‍ണ്ണങ്ങള്‍, വെളിച്ചം ദുഃഖമാണുണ്ണി, കുറുമൊഴി, കുഞ്ഞുണ്ണിയിലൂടെ, മാരാറുടെ വിമര്‍ശ പദ്ധതി, ഉറൂബിന്റെ നോവലുകള്‍, ദേവരേഖ, അക്കിത്തത്തിന്റെ ലോകം, അക്കിത്തത്തിന്റെ മൊഴിമുത്തുകള്‍, അക്കിത്തം ദര്‍ശനസാരം, മട്ടന്നൂര്‍ വാദ്യാക്ഷരങ്ങളില്‍, അക്കിത്തം അഗ്നിയും നിലാവും, കാനായി കലയും കലാപവും, രാമായണസാരം എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. ചിത്രകാരനായ സി.എം.കരുണാകരനെ കുറിച്ചുളള -സി.എം.കരുണാകരന്റെ കല- എന്ന പുസ്തകത്തിന്റെ രചനയിലാണ് ഇപ്പോള്‍.

പുതിയ തലമുറ മൂല്യസങ്കല്‍പ്പങ്ങളില്‍ നിന്നും അകന്നു പോകുന്നതാണ് ഇന്നിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനമെന്നും പൈതൃക നിരാസവും ജീവിത മൂല്യ നിരാസവും ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ പോരായ്‌മയാണെന്ന് കൂമുളളി പറയുന്നു.അറിവിനുമപ്പുറം മനുഷ്യനിലേക്ക് നടന്നടുക്കലാവണം വിദ്യാഭ്യാസം. മാനവിക മൂല്യങ്ങളിലേക്ക് തിരിച്ചുവരണം. അറിവിനുമപ്പുറം ബുദ്ധിയും പ്രതിഭയും സങ്കല്‍പ്പവും ജീവിതവും രൂപപ്പെടുത്താന്‍ വിവേകാനന്ദ വീക്ഷണം ഉപയുക്തമാക്കണമെന്നും മൂല്യവത്തായ ദര്‍ശനത്തിലൂടെ സഞ്ചരിക്കുന്ന വിദ്യാഭ്യാസ പ്രമാണം നഷ്ടപ്പെട്ടുവെന്നും ഇത് തിരിച്ച് പിടിക്കാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്നും ജന്മഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ കൂമുളളി വ്യക്തമാക്കി. മെയ് 10ന് തലശ്ശേരിയില്‍ നടക്കുന്ന ചടങ്ങില്‍ 11-ാമത് കുഞ്ഞുണ്ണി പുരസ്‌കാരം സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ കൂമുളളിക്ക് സമര്‍പ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

പുതിയ വാര്‍ത്തകള്‍

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.