മൊഗാദിഷു: ഭീകരനെന്ന് തെറ്റിദ്ധരിച്ച് സൊമാലിയൻ മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെ (31) സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചുകൊന്നു. സോമാലിയന്‍ ഓഡിറ്റര്‍ ജനറലിന്റെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരാണ് മന്ത്രിക്ക് നേരെ നിറയൊഴിച്ചത്.
ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ അബ്ദുള്ളാഹിയുടെ വാഹനം പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്ത് കൂടി കടന്നുപോകുമ്പോഴാണ് വെടിയേറ്റത്. അംഗരക്ഷകര്‍ തിരികെ വെടിവച്ചെങ്കിലും മന്ത്രിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അംഗരക്ഷകരില്‍ പലര്‍ക്കും ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ അബ്ദുള്ളാഹി കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രിയാകുന്നത്.
ഭീകരവാദികളുടെ ആക്രമണം തുടര്‍ച്ചയായി നടക്കുന്ന സ്ഥലമാണ് സോമാലിയ. സോമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: