തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ പുനര്‍നിയമിക്കാനുള്ള വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജൂണ്‍ ഒന്നിലെ ഉത്തരവ് റദ്ദാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധി സംബന്ധിച്ചും യുഡിഎഫ് കാലത്തെ സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ടുമാണ് അപേക്ഷ നല്‍കുക.
സെന്‍കുമാര്‍ വിഷയത്തില്‍ രണ്ട് കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെ വീണ്ടും സുപ്രീം കോടതിയില്‍ എത്തിച്ചിരിക്കുന്നത്. അടിയന്തിര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം സമര്‍പ്പിച്ച രേഖകളെല്ലാം സെന്‍കുമാര്‍ ചോര്‍ത്തി നല്‍കിയതാണെന്ന സംശയമാണ് ഇതില്‍ പ്രധാനം. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി സഭയില്‍ ശരിക്കും വെള്ളം കുടിക്കുകയും ചെയ്തു.
നിയമനം പരമാവധി വൈകിപ്പിച്ച് ഇതിനുള്ള തിരിച്ചടി നല്‍കലാണ് ആദ്യ ലക്ഷ്യം. രണ്ടാമതായി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി വിധിയോടെ ജൂണ്‍ ഒന്നിലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കപ്പെട്ടു. ഇതേ ഉത്തരവില്‍ തന്നെ വിജിലന്‍സ് തലപ്പത്തേക്കുള്ള ജേക്കബ് തോമസിന്റെ നിയമനവും, ശങ്കര്‍ റെഡ്ഡിയുടെ പുറത്താകലും ഉള്‍പ്പെട്ടിരുന്നു. കോടതി വിധി ഈ തീരുമാനങ്ങളെ ബാധിക്കുമോ എന്ന് സര്ക്കാരിനറിയണം.
അതേസമയം നേരത്തെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ സര്‍ക്കാരിനെതിരെ യുദ്ധത്തിനില്ലെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: