ചാലക്കുടി:വാഹനാപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിട്ടു നല്‍കാത്ത മേലൂര്‍ സെന്റ് ജോസഫ് പള്ളി അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിക്ഷേധം.പള്ളിക്ക് മുന്‍വശത്താണ് ദു.ഖ വെള്ളിയാഴ്ച ദിവസം മൂന്ന് മണിയോടെ മോട്ടോര്‍ ബൈക്കും,സ്ക്കൂട്ടറും കൂട്ടിയിടച്ച് അപകടം ഉണ്ടായിരുന്നു.അപകടത്തെ തുടര്‍ന്ന് രക്തത്തില്‍ കുളിച്ച് കിടന്ന മൂന്ന് യൂവാവാക്കളെ ആശുപത്രിയില്‍ എത്തിക്കുവാന്‍ പ്രദേശത്ത് വാഹനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
തുടര്‍ന്നാണ് പള്ളിയില്‍ നാട്ടുകാരുടെ സഹായത്തോടെ സര്‍വ്വീസ് നടത്തിയിരുന്ന ആംബുലന്‍സില്‍ കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്.ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ സമീപവാസികളിലൊരാള്‍ വണ്ടി കൊണ്ടുപോകാന്‍ തയ്യാറാണെന്ന് പള്ളി അധികൃതരെ അറിയിച്ചെങ്കിലും ആംബുലന്‍സ് വിട്ടു നല്‍കിയില്ല.ഒടുവില്‍ അരകിലോമീറ്റര്‍ ദുരം നടന്ന് പോയി ജോണിയെന്നയാളുടെ കാര്‍ കൊണ്ടു വന്നാണ് പരിക്കേറ്റ മൂന്ന് യൂവാക്കളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ഏതാണ്ട് അരമണിക്കൂറിലധികം പരിക്കേറ്റവര്‍ റോഡില്‍ കിടന്നു.അപ്പോഴോക്കും ചോര വാര്‍ന്ന് അനീഷ് എന്ന യുവാവ് മരച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ നിധിനേയും,അനുവിനേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതില്‍ നിധിന് ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു.പള്ളി അധികൃതരുടെ അനാസ്ഥയാണ് യുവാക്കള്‍ മരിക്കാനിടയായതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: