ആലപ്പുഴ: തട്ടമിട്ടും തട്ടമിടാതെയും സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് സിപിഎമ്മിന്റെ വര്‍ഗ്ഗീയ പ്രീണനം. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലാണ് സിപിഎം തുറന്ന വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയിരിക്കുന്നത്. നിലവിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ജുമൈലത്താണ് ആര്യാട് ഡിവിഷനിലെ സിപിഎം സ്ഥാനാര്‍ത്ഥി.
സ്ഥാനാര്‍ത്ഥിയുടെ തലയില്‍ തട്ടമിട്ടും തട്ടിമിടാതെയുമുള്ള പോസ്റ്ററുകളാണ് സിപിഎം പ്രചരിപ്പിക്കുന്നത്. ഡിവിഷനിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ മുസ്ലീം ഭൂരിപക്ഷമാണ്. ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ തട്ടമിട്ട പോസ്റ്ററുകളും ഹിന്ദു, ക്രൈസ്തവ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തട്ടമിടാതെയുമുള്ള ചിത്രങ്ങളോടുകൂടിയ പോസ്റ്ററുകളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. സിപിഎമ്മിന്റെ കപട മതേതരത്വം തുറന്നു കാട്ടുന്നതാണ് ഇത്തരം പ്രചാരണമെന്ന് ആക്ഷേപമുയരുന്നു. സിപിഎം എല്ലാ തെരഞ്ഞെടുപ്പുകളിലും പതിവായി ഇതേ തന്ത്രങ്ങളാണ് പയറ്റുന്നത്.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ ഡോ. കെ.എസ്. മനോജ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും സിപിഎമ്മിന്റെ ഇത്തരം മതപ്രീണനം വിവാദമായിരുന്നു. ക്രൈസ്തവ മത വിശ്വാസികള്‍ ഏറെയുള്ള തീരപ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് മനോജ് കുരിശിങ്കലെന്നും മറ്റു സ്ഥലങ്ങളില്‍ കെ.എസ്. മനോജെന്നും രേഖപ്പെടുത്തിയ പോസ്റ്ററുകളും ചുവരെഴുത്തുകളുമായാണ് സിപിഎം പ്രചരിപ്പിച്ചത്. കടുത്ത വര്‍ഗ്ഗീയ പ്രീണന രാഷ്ട്രീയമാണ് സിപിഎം ഇത്തവണ പയറ്റുന്നത്. ജാതിയും മതവും പരിഗണിച്ചുമാത്രമാണ് ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും സിപിഎം ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.
സിപിഐയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഒരു ഭാഗത്ത് എസ്എന്‍ഡിപിയേയും കെപിഎംഎസിനെയും പരസ്യമായി അവഹേളിക്കുകയും മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയുമാണ് ഇടതുപക്ഷം. പ്രചരണത്തിന്റെ തുടക്കത്തില്‍ മണ്ണഞ്ചേരിയിലെ മുസഌംപള്ളികളില് കയറി സിപിഎം കേന്ദ്രകമ്മറ്റിയംഗം തോമസ്ഐസക്കും മറ്റു നേതാക്കളും പ്രചരണം നടത്തിയത് വിവാദമായിരുന്നു. വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സിപിഎമ്മുകാര്‍ പള്ളിയില്‍ കയറി വോട്ടുപിടുത്തം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: