പാലക്കാട്: അസഹിഷ്ണുതയുടെ പേരുപറഞ്ഞ് ബിജെപിയ്ക്കും മോദി സര്‍ക്കാരിനുമെതിരേ പ്രചാരണം നടത്തുന്ന സിപിഎം ആണ് യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുതയുടെ വക്താക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അവരുടെ അസഹിഷ്ണുതയുടെ തെളിവാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി. ശ്രീനിവാസനെതിരെ നടന്ന എസ് എഫ്ഐ ആക്രമണം. വിമോചന യാത്രക്ക് പാലക്കാട് ജില്ലയില്‍ രണ്ടാം ദിവസം നലകിയ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎന്നിലെ ഭാരത പ്രതിനിധിയായും യുഎസിലെ ഭാരത ഡെപ്യൂട്ടി അംബാസഡറായും അനവധി രാജ്യങ്ങളില്‍ ഭാരത അംബാസഡറായും പ്രവര്‍ത്തിച്ച പ്രഗത്ഭനായ ടി.പി. ശ്രീനിവാസനെതിരെയുണ്ടായ എസ്എഫ്ഐ കെയേറ്റം പോലീസ് നോക്കി നിന്നത് യുഡിഎഫും-എല്‍ഡിഎഫും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്. അക്രമം ഉണ്ടാകുമെന്ന് പോലീസിന് മുന്നറിയിപ്പ് ലഭിക്കാതിരിക്കാന്‍ വഴിയില്ല. എന്നിട്ടും തടയാതിരുന്നത് എല്‍ഡിഎഫിെന പ്രീണിപ്പിക്കാനാണ്.
കുറ്റിയാടിയില്‍ പൂജ്യ ചിദാനന്ദപുരി സ്വാമികളുടെ പ്രഭാഷണം തടസ്സപ്പെടുത്തിയ സിപിഎം നടപടിയും അത്യന്തം നീചമാണ്. ഇത്തരമൊരു മഹാത്മാവിനെ നിന്ദിക്കുക വഴി സമൂഹത്തെ മുഴുവനായും അപമാനിക്കുകയാണ് സിപിഎം ചെയ്തത്. അസഹിഷ്ണുത എന്ന് പറഞ്ഞ് ബഹുമതികള്‍ തിരിച്ചുകൊടുത്തവരും കൊടുക്കാന്‍ കാത്തിരിക്കുന്നവരും സിപിഎമ്മിന്റെ ഈ അസഹിഷ്ണുതക്കെതിരെ മൗനം പാലിക്കുന്നതെന്താണെന്നും അദ്ദേഹം ചോദിച്ചു.
ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലെ സ്വീകരണങ്ങളോടെ പാലക്കാട് ജില്ലയിലെ രണ്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കിയ യാത്ര തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു. ഒറ്റപ്പാലത്ത് നിയോജക മണ്ഡലം കണ്‍വീനര്‍ ടി. ശങ്കരന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ചെര്‍പ്പുളശ്ശേരിയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ. സുരേഷ് കുമാര്‍ അദ്ധ്യക്ഷനായി. കൂറ്റനാട് നടന്ന സ്വീകരണത്തില്‍ തൃത്താല നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് എന്‍.പി. രാജന് അദ്ധ്യക്ഷത വഹിച്ചു.
വിവിധ സ്വീകരണ യോഗങ്ങളില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേഷ്, എ.എന്‍.രാധാകൃഷ്ണന്, കെ.സുരേന്ദ്രന്, ശോഭാ സുരേന്ദന്, കെ.പി.ശ്രീശന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍. ശിവരാജന്, സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശിവദാസ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സുലൈമാന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: