Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആര്യനാട്ടിലെ ചെടിഗ്രാമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:21 pm IST
inSpecial Article

പൊന്നോണമാവണമെന്നില്ല ആര്യനാട്ടില്‍ പൂവിളിയുയരാന്‍. ആണ്ടൊട്ടുക്കും അന്യനാടുകളില്‍ പൂവിളയിക്കുന്നതില്‍ തിരുവനന്തപുരത്തെ ആര്യനാടെന്ന ഈ കൊച്ച്‌ ഗ്രാമത്തിന്റെ പങ്ക്‌ ചെറുതല്ല. പൂച്ചെടി വളര്‍ത്തല്‍ കുടില്‍വ്യവസായം പോലെയാണിവിടെ. ആയിരം കവര്‍ ചെടിയെങ്കിലും കൃഷി ചെയ്യാത്ത ഒറ്റ വീടുമില്ല. പള്ളിവേട്ട, പറങ്ങോട്‌, പേഴുംമൂട്‌ തുടങ്ങിയ വാര്‍ഡുകളില്‍ 110ലധികം ചെടി നഴ്സറികള്‍ നിലവിലുണ്ട്‌. സ്ത്രീകളുള്‍പ്പെടെ 1250ലേറെ പേര്‍ ഇവിടെ ജോലി ചെയ്യുന്നു.

മിത്രനികേതന്‍, സെയില്‍വ്യൂ, സേവാനികേതന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വരവോടെയാണ്‌ ആര്യനാടിനെ ചെടി നഴ്സറികളുടെ നാട്‌ എന്ന അപരനാമത്തിലറിയാന്‍ ഇടയാക്കിയത്‌. ഈ സ്ഥാപനങ്ങളില്‍നിന്നും നഴ്സറി മാനേജ്മെന്റ്‌ പഠിച്ച്‌ പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ ഫറൂക്ക്‌, സലിം, ബാബു എന്നിവരാണ്‌ തുടക്കക്കാര്‍. 1981 ല്‍ മൂന്ന്‌ ചെറിയ നഴ്സറികളുമായുള്ള തുടക്കം ഇപ്പോള്‍ 110ലേറെയായി. ആര്യനാട്‌ ഗ്രാമത്തിലെ വയലുകള്‍, പനവര്‍ഗ ചെടിയായ റെഡ്പാമും മറ്റ്‌ അലങ്കാര സസ്യങ്ങളും കയ്യടക്കി.

ഗ്രാമത്തിലെ ചെറുകിടക്കാരും വനിതാസംഘങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന തൈകള്‍ ഓരോ വാര്‍ഡിലെയും മൊത്ത കച്ചവടക്കാര്‍ക്ക്‌ നല്‍കും. അവര്‍ ബാംഗ്ലൂര്‍, ആന്ധ്രപ്രദേശ്‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലേക്ക്‌ കയറ്റിയയക്കുന്നു. ഇടപാടുകളെല്ലാം ന്യായവില ഉറപ്പാക്കിയതിനാല്‍ ലാഭനഷ്ടങ്ങളുടെ പേരില്‍ തര്‍ക്കങ്ങളില്ല. ഉല്‍പ്പാദനവും വിതരണവും വിപണനവും വ്യത്യസ്ത കൈകളിലൂടെയായതിനാല്‍ ഓരോരുത്തരും ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നു. അനുഭവപരിചയം കാല്‍ നൂറ്റാണ്ട്‌ പിന്നിട്ടതിനാല്‍ പലരും ഈ രംഗത്ത്‌ ഉറച്ചുനില്‍ക്കുന്നവരാണ്‌.

റിബണ്‍ ഗ്രാസ്‌, പെന്റാനസ്‌, കൊളോറോമ, പെക്ട്ര എന്നിവയോടാണ്‌ അന്യസംസ്ഥാനക്കാര്‍ക്ക്‌ ഏറെ പ്രിയമെന്ന്‌ വഞ്ചിപേട്ടയിലെ ചെടി നഴ്സറി ഉടമയായ ഫറൂക്ക്‌ പറയുന്നു. ആര്യനാട്‌ വില്ലേജിലെ ഭൂവിസ്തൃതിയില്‍ ഭൂരിഭാഗവും ചെടികൃഷിക്കാണ്‌ കര്‍ഷകര്‍ മാറ്റിവച്ചിട്ടുള്ളത്‌. അയല്‍ ഗ്രാമങ്ങളില്‍ വന്‍തോതില്‍ റബര്‍ കൃഷിയുള്ളപ്പോള്‍ ഇവിടം വിത്ത്‌ ചെടികളുടെ വിളഭൂമിയാക്കി മാറ്റിയിരിക്കുന്നു. മൂന്ന്‌ സെന്റ്‌ മുതല്‍ ആറ്‌ ഏക്കര്‍ വരെ വിസ്തൃതിയിലുള്ള ചെടി നഴ്സറികള്‍ ഇവിടെ ധാരാളമുണ്ട്‌. മറ്റ്‌ വിളകളുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യപ്രയത്നവും നഷ്ടസാധ്യതയും കുറവാണെന്ന്‌ പറങ്ങോട്‌ ചെടി നഴ്സറി ഉടമ സലിം പറഞ്ഞു.

വരുമാനക്കാര്യത്തിലും ഒട്ടും പിറകിലല്ല. ആവശ്യത്തിന്‌ ഭൂമി ന്യായവിലയ്‌ക്ക്‌ പാട്ടത്തിന്‌ ലഭിച്ചാല്‍ നൂറുകണക്കിന്‌ യുവതീ-യുവാക്കള്‍ ഈ രംഗത്ത്‌ കടന്നുവരാന്‍ കാത്തിരിക്കുകയാണെന്ന്‌ ചെടി നഴ്സറി ഉടമയും മൊത്തക്കച്ചവടക്കാരനുമായ പറങ്ങോട്‌ ബാബു വെളിപ്പെടുത്തി. തൊഴില്‍ തേടി പരക്കം പായുന്ന യുവതീ യുവാക്കള്‍ ആര്യനാട്ടിലില്ല. ഇവിടുത്തെ ചെടി നഴ്സറികളില്‍ എത്തുന്ന തൊഴില്‍രഹിതമായ കൃഷി സ്നേഹികള്‍ക്ക്‌ നഴ്സറി മാനേജ്മെന്റിന്റെ ബാലപാഠങ്ങള്‍ സൗജന്യമായി പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന്‌ പല നഴ്സറി ഉടമകളും പറഞ്ഞു.

-അനുജ.ജി.കെ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

Kerala

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

Kerala

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Main Article

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.