ന്യൂദല്‍ഹി: ആദായ നികുതി പരിധിയിയില്‍ മാറ്റം വരുത്താതെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യത്തെ പൊതു ബജറ്റ് അവതരിപ്പിച്ചു. നിലവില്‍ 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ 10 ശതമാനവും പത്തുലക്ഷം വരെ 10 ശതമാനവുമാണ് നികുതി. പത്തു ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. അടുത്ത നാല് വര്‍ഷത്തേക്ക് കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
സ്വച്ഛ്ഭാരത്, ക്ലീന്‍ ഗംഗാ പദ്ധതികള്‍ക്കുള്ള സംഭാവനകള്‍ക്ക് 100 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചു. 22 ഇനങ്ങള്‍ക്ക് കസ്റ്റംസ് തീരുവ കുറച്ചു. സമ്പന്നര്‍ക്കുള്ള സ്വത്ത് നികുതിയും ഒഴിവാക്കിയിട്ടുണ്ട്. അതിസമ്പന്നര്‍ക്ക് 2 ശതമാനം അധിക സര്‍ചാര്‍ജ് ഏര്‍പ്പെടുത്തും. സാങ്കേതികസേവനങ്ങള്ക്കുള്ള നികുതി 10 ശതമാനമായി കുറച്ചു.
ഒരു ലക്ഷം രൂപയ്ക്കുമേലുള്ള എല്ലാ പണമിടപാടിനും പാന്‍ നിര്‍ബന്ധമാക്കി. ബിനാമി ഇടപാടുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്നും ജയ്റ്റ്ലി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: