റിയോ ഡി ജനീറോ: ചൈനീസ് ബാഡ്മിന്റണ്‍ താരം ലീ ഷുറേയിക്ക് ഒളിമ്പിക്സ് സെമി ഫൈനല്‍ മത്സരത്തിനിടെ പരിക്ക്. ഇതോടെ ഭാരതത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമായി.
സെമിയില്‍ സ്പെയിനിന്റെ കരോളിന മാരിനുമായുള്ള പോരാട്ടത്തിനിടെയാണ് ലീ ഷുറേയിക്കു പരിക്കേറ്റത്. മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു ഷുറേയി പരാജയപ്പെട്ടിരുന്നു. സ്കോര്‍: 21-14, 21-16.
ഷുറേയിക്കു പരിക്കേറ്റതോടെ ഭാരതത്തിന്റെ പി.വി.സിന്ധുവിന്റെ മെഡല്‍ സാധ്യതകള്‍ ഒരുപടികൂടി ഉയര്‍ന്നു. സിന്ധു-നൊസോമി ഒക്കുഹാര മത്സരത്തില്‍ പരാജപ്പെടുന്ന ആളെയാണ് ഷുറേയി നേരിടേണ്ടിയിരുന്നത്. ഷുറേയി മത്സരത്തില്‍നിന്നു പിന്മാറിയാല് സിന്ധു വെങ്കലം നേടും.
സെമിയില്‍ ഷുറേയിയെ മറികടന്ന കരോളിന മാരിന് ഫൈനലില്‍ ഇടംപിടിച്ചിട്ടുണ്ട്. സിന്ധു-ഒക്കുഹാര മത്സര വിജയിയെയാണ് മാരിന് ഫൈനലില്‍ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: