ചവറ: സിപിഎം സമ്മേളനങ്ങള്‍ ആരം’ിക്കാനിരിക്കെ ചവറ ഏരിയയില്‍ വി’ാഗീയത രൂക്ഷമാകുന്നു. കഴിഞ്ഞതവണ ലോക്കല്‍ സമ്മേളനങ്ങളില്‍ പരാജയപ്പെട്ടവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഒടുവിലത്തെ വിവാദം.
ഏരിയയിലെ വിവിധ ലോക്കല്‍ സമ്മേളനങ്ങളില്‍ ഔദ്യോഗികപാനലില്‍ ഉള്‍പ്പെട്ടിട്ടും മത്സരത്തില്‍ പരാജയപ്പെട്ടവരെ കമ്മിറ്റികളില്‍ ഉല്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കിയപ്പോള്‍ ചവറ ഈസ്റ്റ് ലോക്കലില്‍ മുഴുവന്‍പേരെയും ഉള്‍പ്പെടുത്തിയില്ല എന്നാണ് പരാതി.
ചവറ ഈസ്റ്റില്‍ ഔദ്യോഗികപാനലില്‍ മത്സരിച്ച് പരാജയപ്പെട്ട ആറുപേരില്‍ മൂന്നുപേരെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം ഇവിടെ അട്ടിമറിച്ചതായാണ് പരാതി. ചവറ ഈസ്റ്റ്, വെസ്റ്റ്, പന്മന, വടക്കുംതല എന്നീ ലോക്കല്കമ്മിറ്റികളിലാണ് കഴിഞ്ഞ ദിവസം ജില്ലാസെക്രട്ടറി അടക്കമുള്ളവര്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി തീരുമാന പ്രകാരം തോറ്റവരെ ഉള്‍പ്പെടുത്തിയത്.
ചവറ ഈസ്റ്റില്‍ ആര്.ചന്ദ്രബാബു, സി.കുഞ്ഞികൃഷ്ണപിള്ള, പന്മനയില് ജി.ശശികുമാര്‍, വടക്കുംതലയില്‍ സന്തോഷ്, ചവറ വെസ്റ്റില്‍ ജോയി എന്നിവരെയാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലിന്റെ കര്‍ശനനിര്‍ദേശമാണ് ഇവരെ ഉള്‍പ്പെടുത്താന്‍ കാരണമായത്.
വടക്കുംതല, ചവറ വെസ്റ്റ് എന്നിവിടങ്ങളില്‍ ഏരിയ സെക്രട്ടറി പക്ഷത്തുള്ളവരും ചവറ ഈസ്റ്റ്, പന്മന ലോക്കലുകളില്‍ ഏരിയ സെക്രട്ടറി വിരുദ്ധരുമാണ് ഇപ്പോള്‍ കമ്മിറ്റിയില്‍ എത്തിയിരിക്കുന്നത്. ചവറ ഈസ്റ്റില്‍ തോട്ടിനുവടക്ക് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ എസ്.ശ്രീകുമാര്‍, പയ്യലക്കാവ് മുന്‍ബ്രാഞ്ച് സെക്രട്ടറിയും എന്‍ജിഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ആര്.രാമചന്ദ്രന്‍പിള്ള, കോട്ടയ്ക്കകം ബ്രാഞ്ച് മുന്‍ സെക്രട്ടിയും കെഎസ്ഇബി യൂണിയന് സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്ന വിജയമോഹനന്‍പിള്ള എന്നിവരെയാണ് ഉള്‍പ്പെടുത്താതിരുന്നത്. സജീവമായി രംഗത്തുള്ള ഇവരെ പ്രവര്‍ത്തനരംഗത്ത് ഇല്ലെന്ന വാദം ഉയര്‍ത്തിയാണ് മാറ്റിനിര്‍ത്തിയത്. ഇതിനെതിരെ ഇവര്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ ചവറയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാകമ്മിറ്റി ശ്രമിക്കുമ്പോള്‍ ഏരിയാ കമ്മിറ്റിയില്‍ ഇരുവി’ാഗവും തമ്മില്‍ പോരുമുറുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: