വെള്ളാങ്ങല്ലൂര്‍: വരള്‍ച്ചയുടെ വറുതിക്കിടയില്‍ ലോക ജലദിനം ആഘോഷിക്കുമ്പോഴും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകേണ്ട കുളം മലിനമായി കിടക്കുന്നു. പൂമംഗലം, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കക്കുളം പാടശേഖരത്തിലെ കുണ്ടോട്ടി ചാലിലെ കുളമാണ് മാലിന്യങ്ങളും പ്ളാസ്റ്റിക് കുപ്പികളുമായി മലിനമായി കിടക്കുന്നത്.
മുമ്പ് ഇതിലെ ജലം കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിച്ചിരുന്നു. കൃഷിക്കായി വെള്ളം എത്തിക്കുന്നതിന് പമ്പ് ഹൗസും ഉണ്ട്. ഈ കുളം ഉപയോഗ്യമാക്കി സംരക്ഷിക്കുന്നതിന് ഇരു പഞ്ചായത്തുകളും നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പൈങ്ങോട് ഘണ്ടാകര്‍ണ്ണാ ക്ഷേത്രത്തിനു വടക്കുഭാഗത്തുള്ള കരേട്ടുപാടം പാടശേരത്തിലും കുളമുണ്ട്. ഇതും വറ്റി വരണ്ടുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: