ആലപ്പുഴ: കഴിഞ്ഞവര്‍ഷം ആഗസ്റ്റ് രണ്ടിന് പുന്നപ്ര തീരക്കടലില്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യബന്ധന വള്ളങ്ങള്‍ക്ക് നഷ്ടപരിഹാരമായി 1.05 കോടി രൂപ അനുവദിച്ചെന്ന മന്ത്രി ജി. സുധാകരന്റെ പ്രസ്താവന ജലരേഖയായി മാറിയെന്ന് ജില്ലാ മത്സ്യത്തൊഴിലാളി സംഘം ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.
3.5 ലക്ഷം രൂപാ മുതല്‍ 40 ലക്ഷംരൂപവരെ നാശനഷ്ടം കണക്കാക്കിയിട്ടള്ള ഒന്‍പതില്‍പരം വള്ളങ്ങള്‍ക്ക് ഇതുവരെ യാതൊരു സഹായവും സര്‍ക്കാരോ മത്സ്യഫെഡോ ആനുകൂല്യമായി നല്‍കിയിട്ടില്ല. തൊഴിലാളികള്‍ക്ക് അനുവദിച്ച നഷ്ടപരിഹാരം ഉടന്‍ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിന് സംഘം രൂപം നല്കി. യൂണിയന് പ്രസിഡന്റ് പി.സി. കാര്ത്തികേയന് അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഭിലാഷ് ബേര്‍ലി, പി. യശോധരന്, രഞ്ജന്‍, സി. രാജു, ഗോപിദാസ്, സാലി തങ്കപ്പന്, അരുണിമ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: