കൊടകര: ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളെ ശല്യം ചെയ്തിരുന്ന യുവാവിനെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. അഷ്ടമിച്ചിറ അണ്ണല്ലൂര്‍ ചൊവ്വാട്ട് വീട്ടില്‍ രാജേഷിനെ(29)യാണ് കൊടകര എസ്ഐ കെ.എസ്.സുബീഷ്മോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏതാനും മാസങ്ങളായി ആളൂര്‍ ബിഎല്‍എം പരിസരത്തുവെച്ച് ഇയാള്‍ നൂറോളം സ്ത്രീകളെ ശാരീരികമായി ഉപദ്രവിച്ചതായി പരാതിയുണ്ട്. ബൈക്കില്‍ സാവധാനം സഞ്ചരിക്കുന്ന ഇയാള്‍ വഴിയാത്രക്കാരികളായ സ്ത്രീകളുടെ അടുത്തെത്തുമ്പോള്‍ അവരെ കയറിപ്പിടിച്ച ശേഷം പെട്ടെന്ന് ബൈക്കില്‍ രക്ഷപ്പെടുകയാണ് പതിവ്. 92 പേര് കൊടകര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. നാട്ടുകാര്‍ നല്കിയ ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അണ്ണല്ലൂരിലെ വീട്ടുപരിസരത്തുനിന്ന് യുവാവിനെ പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: