ചാലക്കുടി: പരിയാരത്തുള്ള കള്ള് ഷാപ്പില് നിന്ന് പത്ത് ലിറ്റര്‍ വാറ്റു ചാരായം എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. ഷാപ്പ് മാനേജര്‍ മള വെണ്ണൂര്‍ പുളിയന്‍കോട് സുബ്രഹ്മണ്യനെ(53)പിടികൂടി. ചാലക്കുടി ഡിവൈഎസ്പി ഷാഹുല്‍ ഹമീദിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു റെയ്ഡ് നടത്തിയത്.
കളളിനൊപ്പം വില്‍പ്പന നടത്തിയിരുന്ന നാടന്‍ ചാരയമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും കൂടുതല്‍ ലഹരി തേടി യുവാക്കളടക്കമുള്ള മദ്യപന്മാര് പരിയാരം കള്ളു ഷാപ്പില് എത്തുന്നുണ്ടെന്ന് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയേഷ് ബാലന്റെ പ്രത്യേക സ്ക്വാഡായി രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു.
സ്ഥിരമായി മദ്യപിക്കുന്നവരുടെ ഇടയില്‍ ഇവിടുത്തെ സ്പെഷ്യല്‍ കള്ള് മിനുക്കിയെന്നാണ് അറിയപ്പെട്ടിരുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പുറമെ നിന്നുള്ള മദ്യപിക്കുവാന്‍ വന്നവരെ പോലെ ഷാപ്പിലെത്തി നിരീക്ഷണം നടത്തിയായിരുന്നു പോലീസ് ഷാപ്പിന്റെ പുറകിലുള്ള മുറിയില്‍ കാലി കുപ്പിക്കള്ക്കിടയില് കന്നാസില്‍ ഒളിപ്പിച്ച നിലയില്‍ വാറ്റു ചാരായം കണ്ടെത്തിയത്.
ചാരായത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ്.ഐ.ജയേഷ് ബാലന് പറഞ്ഞു. എ.എസ്.ഐമാരായ ഷാജു എടത്താടന്‍,സജി വര്‍ഗ്ഗീസ്,സിപിഒമാരായ പി.എം.മൂസ,ഇ.എസ്.ജീവന്,ഷിജോ തോമാസ്,വി.ജെ.ജീജോ,എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇരിഞ്ഞാലക്കുട കോടതിപ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: