നെന്മണിക്കര: പാലിയം പാടത്ത് അനധികൃത ഇഷ്ടിക നിര്‍മ്മാണം.പാടത്ത് നിന്ന് കളിമണ്‍ ഖനനം നടത്തിയാണ് ഇഷ്ടിക നിര്‍മ്മിക്കുന്നത്. കളിമണ്‍ ഖനനം തടഞ്ഞു കൊണ്ടുള്ള വില്ലേജ് ഓഫീസറുടെ നിര്‍ദ്ദേശം അവഗണിച്ചാണ് പാലിയംപാടത്ത് ഇഷ്ടിക നിര്‍മ്മാണം നടക്കുന്നത്.ദിവസങ്ങളായി ലോഡ് കണക്കിന് ഇഷ്ടികയാണ് പാടത്തുനിന്ന് കയറ്റി വിട്ടു കൊണ്ടിരിക്കുന്നത്. ഒരു ചൂളയിലെ ഭൂരിഭാഗം ഇഷ്ടികകളും വില്പന നടത്തി കഴിഞ്ഞു.
മറ്റൊരു ചൂള പൊളിച്ച് വില്പനക്കായി നിര്‍ത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ വ്യക്തിയുടെ പാടത്ത് കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന കളിമണ്ണും കൂടാതെ അനധികൃതമായി കുഴിച്ചെടുത്ത മണ്ണും ഉപയോഗിച്ചാണ് ഇഷ്ടിക നിര്‍മ്മിച്ചത്. പാലക്കാട് നിന്ന് തൊഴിലാളികളെ കൊണ്ടുവന്നാണ് ഇഷ്ടിക നിര്‍മ്മാണം നടത്തിയിരുന്നത്. അനധികൃതമായി നടക്കുന്ന മണ്ണെടുപ്പ് മൂലം സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ വറ്റി കുടിവെള്ളക്ഷാമമുണ്ടാകുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മണ്ണെടുപ്പ് തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെങ്കിലും ഇഷ്ടിക വില്പന തകൃതിയായി നടക്കുകയാണ്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജിയോളജി വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് വില്ലേജ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: