തൃശൂര്‍: കേരളവര്‍മ്മകോളേജില്‍ തുടരുന്നത് എസ്എഫ്ഐയുടെ ഫാസിസം. കൂട്ടുനില്‍ക്കുന്നത് വിരലിലെണ്ണാവുന്ന അധ്യാപകരും സിപിഎം ജില്ലാനേതൃത്വവും. ഒരുകാലത്ത് തൃശൂരിന്റെ അഭിമാനമായിരുന്ന കേരളവര്‍മ്മ കോളേജ് ഇന്ന് ഗുണ്ടാതാവളമായി മാറിയിരിക്കുന്നു. എതിര്‍ശബ്ദങ്ങളെ ഉയരാന്‍ അനുവദിക്കില്ലെന്ന ഫാസിസ്റ്റ് നയമാണ് ഇവിടെ എസ്എഫ്ഐക്ക്. ജനാധിപത്യ മര്യാദ തൊട്ടുതീണ്ടാത്ത രീതിയില്‍ ഗുണ്ടായിസത്തിലൂടെ കോളേജ് നിയന്ത്രിക്കുന്ന എസ്എഫ്ഐ മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ നേരിടുന്നത് കായികമായാണ്. ഇന്നലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മക്ക് നേരെയുണ്ടായ ആക്രമണവും ഈ അസഹിഷ്ണുതയുടെ തുടര്‍ച്ചയാണ്. എസ്എഫ്ഐയുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പിന്തിരിയാതെ പിടിച്ചുനില്‍ക്കുന്നത് എബിവിപി മാത്രമാണ്. കെഎസ്യു വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവിടുത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എഐഎസ്എഫിന് നിരന്തരം തല്ലുകിട്ടുന്നുണ്ടെങ്കിലും അവര്‍ എസ്എഫ്ഐയുടെ ആശ്രിതന്മാരായിത്തന്നെ എല്ലാംസഹിച്ച് തുടരുന്നു.
അടുത്തകാലത്ത് കോളേജില്‍ ആരംഭിച്ച ഐസയുടെ വനിതാപ്രവര്‍ത്തകരെയടക്കം ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. എസ്എഫ്ഐയുടെ അസഹിഷ്ണുതക്ക് മുന്നില്‍ അധ്യാപകര്‍ക്കും രക്ഷയില്ല. കഴിഞ്ഞദിവസം നടന്ന വനിതാദിനാചരണത്തിനിടെ അധ്യാപിക മായക്ക് നേരെയും എസ്എഫ്ഐ ആക്രമണം നടത്തി. ഇതില്‍ പ്രതിഷേധിക്കാന്‍ അധ്യാപകര്‍ ആഹ്വാനം ചെയ്ത കരിദിനം തടസ്സപ്പെടുത്തി. ഇന്നലെ കോളേജിലെ നിരവധി മുന്‍കാല അധ്യാപകര്‍ വേദിയിലിരിക്കെയാണ് കൊലവിളിയുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാനടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: