പാലപ്പിള്ളി : ദാഹജലം തേടി കാട്ടാനകൂട്ടം ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ കാടിറങ്ങുന്നത് പതിവാകുന്നു. ആനകള്‍ ചിമ്മിനി ഡാമിന്റെ സംഭരണ പ്രദേശത്ത് വെള്ളത്തിനെത്തുന്നത് പതിവായിരിക്കുകയാണ്. കുട്ടിയാനയുള്‍പ്പെടെ പത്ത് ആനകളാണ് ഡാമിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചിമ്മിനി വനമേഖലയില്‍ മഴ പെയ്യുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ കാട്ടില്‍ പെയ്യുന്ന മഴവെള്ളം സംഭരണിയിലെത്താന് 24 മണിക്കൂറിലേറെ സമയമെടുക്കും. എന്നാല്‍ ജില്ലയിലെ തന്നെ വലിയ കാര്‍ഷിക ജലസേചന പദ്ധതിയായ ചിമ്മിനിയുടെ ആവശ്യത്തിന് ഈ വെള്ളം പര്യാപ്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: