തൃശൂര്‍: ഒളരി ഇഎസ്ഐ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചു. അഞ്ചേരി കൊപ്പറമ്പില്‍ സതി (56) ആണ് മരിച്ചത്. കാലിലെ മുറിവ് ചികിത്സിക്കാനായി ഇഎസ്ഐ ആശുപത്രിയില്‍ എത്തിയതായിരുന്നു ഇവര്‍. ഇവിടെവെച്ച് കടുത്ത നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ഈ സമയം ഇവിടെ ഡോക്ടര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. അടിയന്തിരമായി ഓക്സിജന്‍ നല്‍കേണ്ടിയിരുന്നെങ്കിലും ഇതിനും സംവിധാനമുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ ഇഎസ്ഐ ആശുപത്രിയിലെ ജീവനക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനിടയില്‍ സതിയുടെ നില വഷളായി.
ഒളരി മദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുമ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഉടനെ മരണവും സംഭവിച്ചു. ഇതേത്തുടര്‍ന്ന് സ്ത്രീയുടെ ബന്ധുക്കള്‍ ഇഎസ്ഐ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. ഇത് സംഘര്‍ഷത്തിനിടയാക്കി. തൃശൂര്‍ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി. ഇഎസ്ഐ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായെന്ന പരാതി ഏറെനാളായി ഉയരുന്നുണ്ട്. ഇതുവരെ ഇതിന് നടപടിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: