Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്രഷര്‍ ഉത്പന്നങ്ങള്‍ തടഞ്ഞ് ഉപരോധ സമരം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:55 pm IST
in Kannur

ഇരിട്ടി: മേഖലയില്‍ കരിങ്കല്‍ ഉല്പന്നങ്ങള്‍ക്ക് വില കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ക്രഷറുകളില്‍ നിന്നുള്ള ഉല്പന്ന നീക്കം തടസപ്പെടുത്തി അനിശ്ചിത കാല ഉപരോധ സമരം തുടങ്ങി. വിവിധ കരിങ്കല്‍ ഉല്പന്നങ്ങളുമായി പോകുകയായിരുന്ന ക്രഷര്‍ കമ്പനികളുടെ 26 വന്‍കിട ടിപ്പര്‍ വാഹനങ്ങള്‍ തടഞ്ഞുവച്ചു. ടിപ്പര്‍ എര്‍ത്ത് മൂവേര്‍സ് സമിതിയും സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയനുമാണ് സമര രംഗത്തിറങ്ങിയിട്ടുള്ളത്. സമരക്കാരും പോലിസും തമ്മില്‍ ചില കേന്ദ്രങ്ങളില്‍ വാക്കേറ്റവും നേരിയ സംഘര്‍ഷാവസ്ഥയും ഉണ്ടായി. ഇന്നു മുതല്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ചെറുകിട വാഹനങ്ങളടക്കം തടയുമെന്ന് സമരക്കാര്‍ അറിയിച്ചു.

മേഖലയിലുള്ള 12 വന്‍കിട ക്രഷറുകളിലായി മെറ്റല്‍, പൊടി, ചിപ്‌സ്, എം സാന്‍ഡ് എന്നിങ്ങനെയുള്ള ഉല്പന്നങ്ങള്‍ക്ക് ഒരടിക്ക് അഞ്ചു രൂപ മുതല്‍ ഏഴു രൂപ വരെയാണ് അഞ്ചു ദിവസം മുമ്പ് വര്‍ധിപ്പിച്ചത്. നിലവിലുള്ള വില തന്നെ തന്നെ എറണാകുളത്തും പെരുമ്പാവൂരും വാങ്ങുന്നതിനെക്കാള്‍ ഇരട്ടിയാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വീണ്ടും വര്‍ധനവ് വരുത്തിയത്.

കൂട്ടിയ വില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടിപ്പര്‍ എര്‍ത്ത് മൂവേര്‍സ് സമിതിയും സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയനും നല്‍കിയ കത്തു പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഉല്‍പ്പന്നങ്ങളുമായി പോകുന്ന വാഹനങ്ങള്‍ തടയാന്‍ തീരുമാനിച്ചത്. ക്രഷറുകളില്‍ നിന്ന് ഉല്പന്നങ്ങള്‍ വാങ്ങി പൊതുജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നത് പ്രധാനമായും പുറമെ നിന്നുള്ള ടിപ്പര്‍ വാഹനങ്ങളാണ്. ഇവരുടെ യൂണിയനുകളാണ് സമര രംഗത്തുള്ളത്. ഇത്തരം വാഹനങ്ങളല്ലാതെ ക്രഷറുകളുടെ ഉടമസ്ഥതയിലുള്ള വിദേശ ഇനം വന്‍കിട ടിപ്പര്‍ വാഹനങ്ങള്‍ മുഖേന നേരിട്ട് കരാറുകാര്‍ക്ക് ഉല്പന്നങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഇങ്ങനെ ഉല്പന്നങ്ങളുമായി പോയ വാഹനങ്ങളാണ് മാടത്തില്‍ പതിമൂന്നും കുന്നോത്ത് അഞ്ചും കൂട്ടുപുഴയില്‍ മൂന്നും ആനപ്പന്തി കവലയില്‍ അഞ്ചും വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞുവച്ചത്. മാടത്തില്‍ സംസ്ഥാനാന്തര പാതയില്‍ ടിപ്പറുകള്‍ തടഞ്ഞുവെക്കുന്നത് ഗതാഗത പ്രശ്‌നമുണ്ടാക്കുമെന്നും മാറണമെന്നും പൊലിസ് ആവശ്യപ്പെട്ടത് തര്‍ക്കമുണ്ടാക്കി. ഇവിടെ നാട്ടുകാരും വില വര്‍ധനയ്‌ക്കെതിരെയുള്ള പ്രതിഷേധം ഉന്നയിച്ച് സമരക്കാര്‍ക്ക് ഒപ്പം ചേര്‍ന്നു. ആനപ്പന്തികവലയില്‍ തടഞ്ഞ അഞ്ചു ടിപ്പറുകള്‍ ക്രഷറിലേക്ക് തന്നെ തിരിച്ചയച്ചു.

പിക്കപ്പ് ജീപ്പു പോലുള്ള ചെറുകിട വാഹനങ്ങളില്‍ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ കൊണ്ടു പോകുന്നത് ഇന്നലെ തടസപ്പെടുത്തിയിരുന്നില്ല. ഇന്ന് ഇതും തടയും. ഇന്നലെ രാവിലെ ആറു മുതല്‍ തുടങ്ങിയ തടയല്‍ സമരത്തിന് ടിപ്പര്‍ എര്‍ത്ത് മൂവേര്‍സ് സമിതി ജില്ലാ പ്രസിഡന്റ് എം.കെ. ഇബ്രാഹിം, സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയന്‍ മേഖല പ്രസിഡന്റ് വി.മുരളീധരന്‍, പ്രസാദ് കീര്‍ത്തനം, ജയന്‍ വടവതി, ഉണ്ണി കേളന്‍പീടിക, മുനീര്‍ മാടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

പുതിയ വാര്‍ത്തകള്‍

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.