Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 09:05 pm IST
in Alappuzha

ബിജെപി സമരം വിജയം കണ്ടു

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. സഹകരണ വകുപ്പ് റജിസ്ട്രാറുടെ ഉത്തരവു പ്രകാരം അസി.റജിസ്ടാര്‍ ഓഫിസിലെ സൂപ്രണ്ട് കെ.ജെ.സുമയമ്മാള്‍ അഡ്മിനിസ്‌ട്രേറ്ററായി ഇന്നലെ വൈകിട്ടു നാലിനു ചാര്‍ജ്ജെടുത്തു.

സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, സിഐ: പി.ശ്രീകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതുമായി ബന്ധപ്പെട്ടു സഹകരണ വകുപ്പിന്റെയും സഹകരണ വകുപ്പ് വിജിലന്‍സിന്റെയും അന്വേഷണം പുരോഗമിക്കവെയാണു ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടത്.

ബാങ്ക് പ്രസിഡന്റായിരുന്ന കോട്ടപ്പുറത്തു വി.പ്രഭാകരന്‍പിള്ള രാജിവെച്ചതിനു ശേഷം താലൂക്ക് സഹകരണ ബാങ്കില്‍ ഭരണ പ്രതിസന്ധിയാണെന്നു ചൂണ്ടിക്കാട്ടിയാണു ഭരണ സമിതിയെ പിരിച്ചു വിട്ടതെന്നു ഉത്തരവില്‍ പറയുന്നു.

കോട്ടപ്പുറത്തു പ്രഭാകരന്‍പിള്ള രാജി വെച്ചതിനു ശേഷം കുര്യന്‍ പള്ളത്തിനെ പ്രസിഡന്റായി തിരഞ്ഞെടുത്തെങ്കിലും സഹകരണ വകുപ്പ് തിരഞ്ഞെടുപ്പു വിഭാഗം ഇതിനു അനുമതി നല്‍കിയിരുന്നില്ല. അതു മൂലം ബാങ്കില്‍ നിന്നു ഇടപാടുകാര്‍ക്കു ചെക്കുകള്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണു ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടു ഉത്തരവായത്.

ഇവിടെ നടന്ന കോടികളുടെ അഴിമതിക്കെതിരെ ബിജെപി നിരന്തരമായി നടത്തിയ സമരത്തിന്റെ വിജയമാണ് പിരിച്ചുവിടലില്‍ കലാശിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് ഭരണ സമിതിയെ സിപിഎം പിന്തുണച്ചതോടെ ഇരുമുന്നണികളും തമ്മിലുള്ള ഒത്തുകളി വെളിച്ചത്തായിരുന്നു. ഭരണ സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഇന്നലെ വരെ ബിജെപി സമരം നടത്തിയിരുന്നു.

ബാങ്ക് സെക്രട്ടറിക്കും ആഡിറ്റര്‍ക്കും എതിരെ കേസെടുത്തു

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യുവിനും മുന്‍ കണ്‍കറണ്ട് ആഡിറ്ററായിരുന്ന കൃഷ്ണകുമാരിക്കും എതിരെ വഞ്ചനാകുറ്റത്തിന് മാവേലിക്കര പോലീസ് കേസെടുത്തു. ഹെഡാഫീസിലെ സെക്രട്ടറി അന്നമ്മ മാത്യു, ചെങ്ങന്നൂര്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കൃഷ്ണകുമാരി എന്നിവര്‍ക്കെതിരെ ചെന്നിത്തല വിളയില്‍ തെക്കേതില്‍ റ്റിജു വി.ആര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാവേലിക്കര എസ്‌ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

റ്റിജുവിനെ ബാങ്കിലെ 85/13 നമ്പര്‍ ചിട്ടിയില്‍ 22-ാം നമ്പര്‍ ചിറ്റാളായി പ്രതികള്‍ ചേര്‍ക്കുകയും രണ്ടു തവണ പണം അടക്കുകയും ചെയ്തു. തുടര്‍ന്ന് യാതൊരു അറിയിപ്പും ബാങ്കില്‍ നിന്ന് ലഭിക്കാത്തതിനാല്‍ പിന്നീട് പണം അടച്ചില്ല.

ഇപ്പോള്‍ സഹകരണ അസിസ്റ്റന്റ് രജിസ്റ്റാര്‍ റ്റിജുവിനെ വിളിച്ചു വരുത്തി 62500 രൂപയുടെ ബാധ്യതയുണ്ടെന്ന് അറിയിച്ചു. രേഖകള്‍ പരിശോധിച്ചപ്പോള്‍ റ്റിജു ചിറ്റാളായ ചിട്ടി പ്രതികള്‍ ചേര്‍ന്ന് ഒരു ഉണ്ണികൃഷ്ണപിള്ളയുടെ പേരിലേക്ക് മാറ്റുകയും ഉണ്ണികൃഷ്ണപിള്ള എന്നയാളിന്റെ കള്ളയോപ്പിട്ട് കൃഷ്ണകുമാരി ബാങ്കില്‍ നിന്നും 4,75,000 രൂപ എടുത്തതായും പരാതിയില്‍ പറയുന്നു. ഉണ്ണികൃഷ്ണപിള്ള എന്നൊരാള്‍ ഒരിക്കല്‍പോലും ബാങ്കില്‍ എത്തിയിട്ടിയില്ലെന്ന് സെക്രട്ടറി അന്നമ്മ മാത്യു മാവേലിക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ മുമ്പാകെ മൊഴി കൊടുത്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നതു വരെ നിയമപോരാട്ടം നടത്തുമെന്ന് റ്റിജു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.