കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച ശേഷം രാത്രിയില്‍ പള്‍സര്‍സുനി പോയത് കൊച്ചിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയായ പ്രതീഷ് എന്ന സുഹൃത്തിനെ കാണാന്‍. ഇയാള്‍ താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ പെന്‍ഡ്രൈവും ഐ പാഡും രണ്ട് മെമ്മറി കാര്‍ഡുകളും മൂന്ന് സ്മാര്‍ട് ഫോണുകളും പോലീസ് കണ്ടെത്തി. ഇവയുടെ ഉളളടക്കം പരിശോധിച്ചു വരുന്നതേയുള്ളു.
വൈറ്റിലയ്ക്കടുത്ത് പൊന്നുരുന്നി ജൂനിയര്‍ ജനത റോഡില്‍ എട്ടാം ലൈയിനിലുള്ള വീട്ടിലേയ്ക്കാണ് സുനി പോയതെന്ന് വ്യക്തമായി. ഇരുനില വീടിന്റെ രണ്ടാം നിലയിലാണ് ഇയാള്‍ താമസിക്കുന്നത്. സുനിയും പ്രതീഷും തമ്മിലുള്ള ബന്ധവും ഇയാളെ കാണാന്‍ പോയത് എന്തിനെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിനുശേഷം കൂട്ടുപ്രതികളെപ്പോലും ഒഴിവാക്കി മറച്ചുകെട്ടിയ വാഹനത്തില്‍ സുനി പോയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കിട്ടിയെങ്കിലും, ഇത് എവിടെയാണന്നതും ആരെ കാണാനാണന്നതും ഏറെ ദുരൂഹത നിലനില്‍ക്കുയായിരുന്നു. ഇതിനിടെയാണ് പൊലിസ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
പത്തുവര്‍ഷത്തോളമായി പ്രതീഷും സുനിയും തമ്മില്‍ അടുപ്പമുണ്ട്. ഇയാള്‍ കച്ചവടത്തിന് വീട്ടുമുറ്റത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളും വിശദമായി പരിശോധിച്ചു. മുറ്റത്തുനിന്ന് ഒരു സ്മാര്ഫോണിന്റെ കവര്‍ കിട്ടിയെങ്കിലും ഇത് കേസിലേക്ക് വെളിച്ചം വീശുന്നതാണോയെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: