ചങ്ങനാശേരി: ഫാത്തിമാപുരം ഡമ്പിംഗ് യാര്‍ഡില്‍നിന്നുള്ള മാലിന്യനീക്കത്തിലെ നടപടികള്‍ സുതാര്യമാക്കണമെന്ന് നഗരസഭാ അംഗങ്ങള്‍. കഴിഞ്ഞ കാലങ്ങളില്‍ ലക്ഷങ്ങള്‍ കരാറുകാര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും മാലിന്യനീക്കം നടക്കാറില്ലെന്നാണ് ആക്ഷേപം. മാലിന്യം നീക്കംചെയ്ത് വളമാക്കി മാറ്റുന്നതിനാണ് കരാര്‍ നല്‍കിയിരുന്നത്. കൃത്യമായ മാലിന്യനീക്കമോ വളംനിര്മ്മാണമോ നടക്കാതെയാണ് കരാറുകാരന് ലക്ഷങ്ങള്‍ നല്‍കിയതെന്നാണ് ആരോപണം. പുതിയ ടെണ്ടര്‍ നടപടി അഴിമതിക്ക് കളമൊരുക്കും.
യാര്‍ഡില്‍ മാലിന്യം എത്രയുണ്ടെന്ന് തിട്ടപ്പെടുത്തി നടപടി ഇത് നീക്കം ചെയ്യുന്നതിനാവശ്യമായ തുകയെ ചെന്ഡറില് ഉള്‍പ്പെടുത്താവൂ. ഉദ്യോഗസ്ഥര്‍ അഴിമതിക്ക് കൂട്ടുനിള്ക്കുന്ന സമീപനം നഗരസഭയില്‍ നിലനിക്കുന്നതായും ധിക്കാരപരമായ സമീപനവും മുനിസിപ്പല്‍ നീയമങ്ങള്‍ കാറ്റില്‍പ്പറത്തി സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കൗണ്‍സിലര്‍ സാജന്‍ഫ്രാന്‍സിസ് പറഞ്ഞു.
വാര്‍ഡുകളില്‍ ശുചീകരണത്തിന് തൊഴിലാളികള്‍ പത്ത് മണിയോടെയാണ് എത്തുന്നതെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വത്തോട് ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന് മാര്ട്ടിന് സ്കറിയാ ആരോപണം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: