തിരുവനന്തപുരം: കേരളത്തില്‍ രണ്ടാം ഭൂപരിഷ്കരണനിയമം നടപ്പിലാക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. കര്മ്മവേദിയും ആദിവാസി ദളിത് മുന്നേറ്റസമിതിയും സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക ഭൂപരിഷ്കരണവം ഭൂരഹിതവും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ഒ. രാജഗോപാല്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തോട്ടം മേഖലയെകൂടി ഉള്‍പ്പെടുത്തി രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കണമെന്ന് കാനം ആവശ്യപ്പെട്ടു.
ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ ആമുഖപ്രസംഗം നടത്തി. എഡിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്റെ അധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ കര്‍മ്മവേദി പ്രസിഡന്റ് പാലോട് സന്തോഷ് വിഷയാവതരണം നടത്തി. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്, ജസ്റ്റിസ് ഡി. ശ്രീദേവി, ചെറിയാന് ഫിലിപ്പ്, വടകോട് മോനിച്ചന്, ആര്. അജയന്, എസ്. മനോഹരന്, അഡ്വ. സെയ്ഫുദ്ദീന്‍, അജിത് കല്ലിയൂര്‍, കോളിയൂര്‍ സുരേഷ്, അഡ്വ. എസ്. ഫാസില്‍, അഡ്വ.പി.എസ്. അനില്‍, കര്‍മ്മവേദി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി.പി. പ്രേംകുമാര്‍, എഡിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രതീഷ് ടി, ഗോപി എന്നിവര്‍ സംസാരിച്ചു. മുന്‍മന്ത്രി പി.എസ്. നടരാജപിള്ളയുടെ പേരിലുള്ള ഹയര്‍സെക്കന്ററി സ്കൂള്‍ സ്ഥലപരിമിതിമൂലം വീര്‍പ്പ് മുട്ടുമ്പോള്‍ ലോ അക്കാദമി കൈവശപ്പെടുത്തിയ അനധികൃത ഭൂമിയില്‍നിന്നും സ്കൂളിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും പി.എസ്. നടരാജപിള്ളയ്ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്നും കര്‍മ്മവേദി പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെമിനാറില്‍ പി.എസ്. നടരാജപിള്ളയുടെ മകന് എന്‍. വെങ്കിടേഷ് സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: