ചേര്‍പ്പ്: പെരുവനത്തിന്റെ ആകാശത്തില്‍ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്നത് കാര്മേഘങ്ങളല്ല..ഈ വരുന്ന 19 ന് സന്ധ്യക്ക് പെരുവനത്ത് പെയ്തിറങ്ങനുള്ള തബലയുടെ മേളപ്രമാണങ്ങളാണ്. ഉസ്താദ് സക്കീര്‍ ഹൂസൈന് 19 ന് വൈകുന്നരം ചേര്പ്പിലെത്തും. 4.30 ന് ചേര്പ്പിലെത്തുന്ന ഉസ്താദിന് അദ്ദേഹത്തിന്റെ ഇഷ്ടവിഭവങ്ങളായ ആറാട്ടുപുഴ അപ്പവും ,തിരുവുള്ളക്കാവ് അടയും വിളമ്പും. ശതാബ്ദി ആഘോഷിക്കുന്ന ചേര്‍പ്പ് സി എന്‍ എന്‍ വിദ്യാലത്തിന്റെ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് തബലക്കച്ചേരിയും,മട്ടന്നൂരുമൊത്തുള്ള ലയവിന്യാസവും അരങ്ങേറുക. പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ഉള്‍പ്പടെയുള്ള മേളകലയിലെ ആചാര്യന്മാര് ചേര്‍ന്ന് ഉസ്താദിന് വീരശൃഘല സമര്‍പ്പിക്കുന്നു.പെരുവനം ഗ്രാമം ,ചരിത്രം കലയിലൂടെ എന്ന പദ്ധതി സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്യും. പ്രായമാകും തോറും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന ഉസ്താദിന് മേളം സിരകളില്‍ ഒഴുകുന്നു എന്നു പറയുന്നതില്‍ അതിശയോക്തിയില്ല .ചെണ്ട എന്നും അദ്ദേഹത്തെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ.1400 വര്‍ഷം പഴക്കമുള്ള പെരുവനത്തിന്റെ സംസ്കാരപ്പെരുമ,ഇവിടുത്തെ മേളകലാ പാരമ്പര്യം വളരെനാളായി ഉസ്താദിന്റെ ഉറക്കംകെടുത്തുന്നു എന്നാണ് അദ്ദേഹത്തിന്റെ അനുഗാമികള്‍ പറയുന്നത്. കേളി ഫൗണ്ടേഷന്റെ 25 -ാം വാര്‍ഷികത്തിന് ഉസ്താദ് തിരിതെളിയിക്കും. ഹിന്ദുസ്ഥാനിയുടെ സ്വാതന്ത്ര്യവും, ശീലങ്ങളും ചെണ്ടയുടെ രൗദ്ര ഭാവപ്പകര്‍ച്ചകളും എങ്ങനെയാണ് വിന്യസിക്കപ്പെടാന്‍ പോകുന്നത് എന്ന് ചേര്‍പ്പ് കാത്തിരിക്കുകയാണ്.1800 പേര്‍ക്ക ഇരിക്കാവുന്ന വേദിക്കുപുറമെ രണ്ട് വലിയ സ്ക്രീനുകളില്‍ പരിപാടികള്‍ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: